CINEMA DAIRY - December 2014
നടി ലെനയുമായി ഒരഭിമുഖം... - ഗിരീഷ് മാരാർ
ഞാന്‍ തന്നെയാണ് എന്റെ ബോസ്. എനിക്കിഷ്ടമുള്ളപോലെയാണ് ഞാന്‍ ജീവിക്കുന്നത്- നടി ലെന തുറന്നുപറയുന്നു.
അടുത്ത കാലത്ത് ചെയ്ത കഥാപാത്രങ്ങള്‍ 'ന്യൂ ജനറേഷന് പെണ്ണ്' എന്നൊരു ഇമേജ് ലെനയില്‍ ചാര്‍ത്തിയിട്ടുണ്ട്?
കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തിനിടെ ഞാന്‍ ചെയ്തതെല്ലാം വളരെ വ്യത്യസ്ത വേഷങ്ങളാണ്. അതില്‍ നിന്ന് രണ്ടോ മൂന്നോ ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ അടര്‍ത്തിയെടുത്ത് ഞാനതാണ് എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. ഞാന്‍ സിനിമയില്‍ കാണുന്ന ആളേയല്ല. സിനിമയിലും പുറത്തും എനിക്ക് മിത്രങ്ങള്‍ ഇല്ലാത്തതുകൊണ്ട് എന്നെക്കുറിച്ച് വ്യക്തമായൊരു ധാരണ ആര്‍ക്കുമില്ല എന്നതാണ് സത്യം. |
പക്ഷേ ന്യൂജനറേഷന് സിനിമയാണ് ലെന എന്ന നടിയെ രക്ഷപ്പെടുത്തിയത്?
ട്രാഫിക്കിനുശേഷമാണ് എന്റെ സിനിമാജീവിതം മാറിമറിയുന്നത്. ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. നല്ല റോളുകള്‍ കിട്ടിത്തുടങ്ങി. ന്യൂ ജനറേഷന് എന്ന പരീക്ഷണത്തിനുശേഷം സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൈവന്നു. ആരാണോ നന്നായി പെര്‍ഫോം ചെയ്യുന്നത് അവരെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒറ്റ സീനേയുള്ളൂവെങ്കില് പോലും എല്ലാ നടീനടന്മാര്ക്കും തിളങ്ങാനുള്ള ഓപ്പണ്‍ പ്ലേസുണ്ട്. അതുവഴിയാണ് ഞാനുള്‍പ്പെടെയുള്ള നടീനടന്മാര് പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്നത്.
സ്ത്രീകള്‍ രഹസ്യങ്ങള്‍ തുറന്നു പറയുന്നവരായിട്ടാണ് പുതിയ സിനിമകള്‍ കാണിക്കുന്നത്?ന്യൂജനറേഷന് സിനിമകളില്‍ കാണുന്നപോലെ എല്ലാം തുറന്നുപറയുന്ന സ്ത്രീകള്‍ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊക്കെ വെറുതെ സിനിമയുടെ ഓപ്പണ്‍നെസ് കാണിക്കാന്‍ വേണ്ടിയുള്ള ട്രിക്കായി മാറിയിട്ടുണ്ട്. സിനിമയില്‍ സ്ത്രീ ഓപ്പണായി സംസാരിച്ചാല്‍ മുഴുവന്‍ സിനിമയും ഓപ്പണായി അനുഭവപ്പെടുമല്ലോ. ഞങ്ങള്‍ ഭയങ്കര ഫ്രീയായിട്ടുള്ള ആള്‍ക്കാരാണ് എന്ന് സമൂഹത്തെ തോന്നിപ്പിക്കാന്‍ വേണ്ടി സിനിമാക്കാര് ചെയ്യുന്ന ടെക്നിക്കായി മാത്രമേ ഞാനിതിനെ കാണുന്നുള്ളൂ.
സ്ത്രീകള്‍ ഇപ്പോഴും രഹസ്യങ്ങള്‍ മൂടിവെക്കുന്നവരാണ് എന്നാണോ?
അതേ നടക്കൂ. സ്ത്രീകള്‍ക്ക് എന്നല്ല ആര്‍ക്കും സമാധാനപരമായി ജീവിക്കണമെങ്കില്‍ രഹസ്യങ്ങള്‍ രഹസ്യങ്ങളായിത്തന്നെയിരിക്കണം. എന്റെ കാര്യമെടുത്താല്‍, ഞാന്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എനിക്ക് രഹസ്യങ്ങളുടെ ആവശ്യമേയില്ല.
ഒന്‍പതു വര്‍ഷം നീണ്ട ദാമ്പത്യം ലെന അവസാനിപ്പിച്ചു. എന്തുകൊണ്ടാണ് അത് അനിവാര്യമായത്?
അനിവാര്യമാണോ എന്നു ചോദിച്ചാല്‍... അതൊരു ദുരന്തമൊന്നുമല്ല. ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല. (തിരക്കഥാകൃത്ത് അഭിലാഷ് നായരായിരുന്നു ലെനയുടെ ഭര്‍ത്താവ്). വിവാഹ സമയത്ത് ഞങ്ങള്‍ തീരുമാനിച്ച കാര്യമാണ് കുട്ടികള്‍ വേണ്ട എന്നത്. സ്കൂള്‍ കാലം തൊട്ട് തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. എനിക്ക് 12ഉം അദ്ദേഹത്തിന് 13ഉം വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങുന്നത്. അന്നത്തെ 12കാരിയില്‍ നിന്ന് ഞാനും 13കാരനില്‍നിന്ന് അദ്ദേഹവും ഒരുപാട് മാറിപ്പോയി. മാറ്റത്തിന്റെ ഒരു പോയിന്റിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി, അവനവന്റെ വഴിയാണ് നല്ലത് എന്ന്. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് പെര്‍ഫെക്ട് തുണയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത കൈവന്നപ്പോഴാണ് അറിയുന്നത്, രണ്ടുപേരുടേയും വഴികള്‍ വ്യത്യസ്തമാണെന്ന്. ചിന്താഗതി, താത്പര്യങ്ങള്‍, ഇഷ്ടങ്ങള്‍...എല്ലാ തരത്തിലും ഞങ്ങള്‍ വ്യത്യസ്തരാണ് എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്.
ഇനിയൊരു പ്രണയവും വിവാഹവും മനസ്സിലുണ്ടോ?
ഒരാളെ ജീവനുതുല്യം പ്രണയിച്ചു. അതിന്റെ അന്ത്യമാണ് വിവാഹമോചനത്തില്‍ കലാശിച്ചത്. ഇനിയൊരു പ്രണയം സംഭവിച്ചുകൂടായ്കയില്ല. പക്ഷേ, എന്റെ ജീവിതം ഇപ്പോള്‍ മുഴുവനായിട്ട് സിനിമയുമായി കണക്ട് ചെയ്താണ്. പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല ഞാനിപ്പോള്‍.
പ്രണയത്തോട് ഒരുതരം വെറുപ്പ്. അല്ലേ?
പ്രണയം പൂവുപോലെയാണ്. അതു മൊട്ടായി വന്നു. വിടര്‍ന്നു, വാടി, കരിഞ്ഞുവീണുപോയി. അതുകൊണ്ട് ഇനി പൂക്കളെ വെറുക്കാന്‍ പറ്റുമോ. എന്റെ ആദ്യ പ്രണയം ഫുള്‍കോഴ്സ് കംപ്ലീറ്റായിട്ടാണ് കരിഞ്ഞുപോയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
അച്ഛനമ്മമാര്‍ക്ക് ലെന ഒറ്റയ്ക്കായതില്‍ ആശങ്കയില്ലേ?
ഏയ്.... ഞാനെന്റെ കാര്യങ്ങള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കെല്പുള്ളവളാണെന്ന് അവര്‍ക്കറിയാം. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ മോഹന്‍കുമാറിന്റെയും ടീനയുടെയും മൂത്ത മകളാണ് ലെന)
ശരിക്കും സിനിമയാണോ ജീവിതമാണോ രസം?
സിനിമതന്നെ. 24 മണിക്കൂറും സിനിമയില്‍ ജീവിക്കാന്‍ പറ്റുക എന്നത് നല്ല രസമാണ്. സിനിമയില്‍ ഒന്നും റിയലല്ലല്ലോ. ടെന്‍ഷനുമില്ല. ബോംബ് പൊട്ടിയാലും ലോറി കയറിയാലും നമ്മള് മരിക്കുന്നില്ല. പാട്ടുപാടി, തുള്ളിച്ചാടി, പ്രണയിച്ച്, ചിരിച്ച്, കരഞ്ഞ് ഒരുതരം സ്വപ്ന ജീവിതം. ടോം ആന്റ് ജെറി കാണുന്ന പോലെയാണ് സിനിമാജീവിതം. ജെറിയെ ടോം അടിച്ചുപരത്തി ഷേപ്പ് മാറ്റിയാലും നമുക്കറിയാം ജെറി മരിക്കില്ല എന്ന്. അങ്ങനെയൊരു സുഖമാണ് സിനിമ ചെയ്യുമ്പോള്‍ കിട്ടുന്നത്.
സിനിമയില്‍ പിടിച്ചുനില്‍ക്കുക അത്ര എളുപ്പമാണോ?
ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന എന്നെപോലൊരാള്‍ക്ക് ഇതൊരു വിഷമമല്ല. പക്ഷേ, ടോപ് സ്ലോട്ടില്‍ നമ്പര്‍ വണ്‍ ഹീറോയിനാകണം എന്നാഗ്രഹിക്കുന്നവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുന്നുണ്ട്.
നടിമാര്‍ ലൈംഗികചൂഷണത്തിന് ഇരയാവാറുമുണ്ടത്രെ?
ഏയ്... എനിക്ക് ഇന്നേവരെ അത്തരം പ്രശ്നം ഉണ്ടായിട്ടില്ല. പിന്നെ ഇതൊക്കെ നമ്മുടെ പെരുമാറ്റംപോലിരിക്കും. ഞാന്‍ വളരെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്ന ആളാണ്. കംപ്ലീറ്റ്ലി പ്രൊഫഷണല്‍. അഭിനയം എനിക്ക് ജോലി മാത്രമാണ്. അതുകൊണ്ട് ആ മെന്റാലിറ്റി ഞാന്‍ പെരുമാറ്റത്തിലും കാണിക്കും.
യുവ നടിമാരെക്കുറിച്ച് എന്താണഭിപ്രായം?
അങ്ങനെ അവരുമായി അടുത്തിടപഴകാനുള്ള സാഹചര്യം കിട്ടാറില്ല. അവര്‍ അവരുടേതായ ലോകത്ത് നടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്റെയടുത്തൊക്കെ വരുന്നത് കൂടെ നിന്നൊരു ഫോട്ടോയെടുത്തോട്ടെ എന്നൊക്കെ ചോദിക്കാന്‍ മാത്രമാണ്. ആ കുറഞ്ഞ നിമിഷം കൊണ്ട് അവരെ ആഴത്തില്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ, ഒരു കാര്യം തീര്‍ച്ചയായും പറയാം. പുതിയ തലമുറ അഭിനയത്തെ സീരിയസ്സായി കാണുകയും നന്നായി ഹോംവര്‍ക്ക് ചെയ്യുകയും അതില്‍ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്.
--
കടപ്പാട്: മാതൃഭൂമി
ട്രാഫിക്കിനുശേഷമാണ് എന്റെ സിനിമാജീവിതം മാറിമറിയുന്നത്. ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. നല്ല റോളുകള്‍ കിട്ടിത്തുടങ്ങി. ന്യൂ ജനറേഷന് എന്ന പരീക്ഷണത്തിനുശേഷം സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങള്‍ക്കും പ്രാധാന്യം കൈവന്നു. ആരാണോ നന്നായി പെര്‍ഫോം ചെയ്യുന്നത് അവരെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഒറ്റ സീനേയുള്ളൂവെങ്കില് പോലും എല്ലാ നടീനടന്മാര്ക്കും തിളങ്ങാനുള്ള ഓപ്പണ്‍ പ്ലേസുണ്ട്. അതുവഴിയാണ് ഞാനുള്‍പ്പെടെയുള്ള നടീനടന്മാര് പ്രേക്ഷകരുടെ മനസ്സിലേക്ക് കടന്നുവന്നത്.
സ്ത്രീകള്‍ രഹസ്യങ്ങള്‍ തുറന്നു പറയുന്നവരായിട്ടാണ് പുതിയ സിനിമകള്‍ കാണിക്കുന്നത്?ന്യൂജനറേഷന് സിനിമകളില്‍ കാണുന്നപോലെ എല്ലാം തുറന്നുപറയുന്ന സ്ത്രീകള്‍ ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതൊക്കെ വെറുതെ സിനിമയുടെ ഓപ്പണ്‍നെസ് കാണിക്കാന്‍ വേണ്ടിയുള്ള ട്രിക്കായി മാറിയിട്ടുണ്ട്. സിനിമയില്‍ സ്ത്രീ ഓപ്പണായി സംസാരിച്ചാല്‍ മുഴുവന്‍ സിനിമയും ഓപ്പണായി അനുഭവപ്പെടുമല്ലോ. ഞങ്ങള്‍ ഭയങ്കര ഫ്രീയായിട്ടുള്ള ആള്‍ക്കാരാണ് എന്ന് സമൂഹത്തെ തോന്നിപ്പിക്കാന്‍ വേണ്ടി സിനിമാക്കാര് ചെയ്യുന്ന ടെക്നിക്കായി മാത്രമേ ഞാനിതിനെ കാണുന്നുള്ളൂ.
സ്ത്രീകള്‍ ഇപ്പോഴും രഹസ്യങ്ങള്‍ മൂടിവെക്കുന്നവരാണ് എന്നാണോ?
അതേ നടക്കൂ. സ്ത്രീകള്‍ക്ക് എന്നല്ല ആര്‍ക്കും സമാധാനപരമായി ജീവിക്കണമെങ്കില്‍ രഹസ്യങ്ങള്‍ രഹസ്യങ്ങളായിത്തന്നെയിരിക്കണം. എന്റെ കാര്യമെടുത്താല്‍, ഞാന്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. എനിക്ക് രഹസ്യങ്ങളുടെ ആവശ്യമേയില്ല.
ഒന്‍പതു വര്‍ഷം നീണ്ട ദാമ്പത്യം ലെന അവസാനിപ്പിച്ചു. എന്തുകൊണ്ടാണ് അത് അനിവാര്യമായത്?
അനിവാര്യമാണോ എന്നു ചോദിച്ചാല്‍... അതൊരു ദുരന്തമൊന്നുമല്ല. ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല. (തിരക്കഥാകൃത്ത് അഭിലാഷ് നായരായിരുന്നു ലെനയുടെ ഭര്‍ത്താവ്). വിവാഹ സമയത്ത് ഞങ്ങള്‍ തീരുമാനിച്ച കാര്യമാണ് കുട്ടികള്‍ വേണ്ട എന്നത്. സ്കൂള്‍ കാലം തൊട്ട് തുടങ്ങിയ പ്രണയമാണ് വിവാഹത്തില്‍ കലാശിച്ചത്. എനിക്ക് 12ഉം അദ്ദേഹത്തിന് 13ഉം വയസ്സുള്ളപ്പോഴാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങുന്നത്. അന്നത്തെ 12കാരിയില്‍ നിന്ന് ഞാനും 13കാരനില്‍നിന്ന് അദ്ദേഹവും ഒരുപാട് മാറിപ്പോയി. മാറ്റത്തിന്റെ ഒരു പോയിന്റിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി, അവനവന്റെ വഴിയാണ് നല്ലത് എന്ന്. കുട്ടിക്കാലത്ത് ഞങ്ങള്‍ തമ്മില്‍ ഒരുപാട് സാമ്യം ഉണ്ടായിരുന്നു. ഒരാള്‍ മറ്റൊരാള്‍ക്ക് പെര്‍ഫെക്ട് തുണയാവുമെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ പ്രായത്തിന്റെ പക്വത കൈവന്നപ്പോഴാണ് അറിയുന്നത്, രണ്ടുപേരുടേയും വഴികള്‍ വ്യത്യസ്തമാണെന്ന്. ചിന്താഗതി, താത്പര്യങ്ങള്‍, ഇഷ്ടങ്ങള്‍...എല്ലാ തരത്തിലും ഞങ്ങള്‍ വ്യത്യസ്തരാണ് എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പിരിയാന്‍ തീരുമാനിച്ചത്.
ഇനിയൊരു പ്രണയവും വിവാഹവും മനസ്സിലുണ്ടോ?
ഒരാളെ ജീവനുതുല്യം പ്രണയിച്ചു. അതിന്റെ അന്ത്യമാണ് വിവാഹമോചനത്തില്‍ കലാശിച്ചത്. ഇനിയൊരു പ്രണയം സംഭവിച്ചുകൂടായ്കയില്ല. പക്ഷേ, എന്റെ ജീവിതം ഇപ്പോള്‍ മുഴുവനായിട്ട് സിനിമയുമായി കണക്ട് ചെയ്താണ്. പ്രണയത്തെക്കുറിച്ച് ആലോചിക്കാനുള്ള മൂഡിലല്ല ഞാനിപ്പോള്‍.
പ്രണയത്തോട് ഒരുതരം വെറുപ്പ്. അല്ലേ?
പ്രണയം പൂവുപോലെയാണ്. അതു മൊട്ടായി വന്നു. വിടര്‍ന്നു, വാടി, കരിഞ്ഞുവീണുപോയി. അതുകൊണ്ട് ഇനി പൂക്കളെ വെറുക്കാന്‍ പറ്റുമോ. എന്റെ ആദ്യ പ്രണയം ഫുള്‍കോഴ്സ് കംപ്ലീറ്റായിട്ടാണ് കരിഞ്ഞുപോയത് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
അച്ഛനമ്മമാര്‍ക്ക് ലെന ഒറ്റയ്ക്കായതില്‍ ആശങ്കയില്ലേ?
ഏയ്.... ഞാനെന്റെ കാര്യങ്ങള്‍ ഒറ്റയ്ക്ക് മാനേജ് ചെയ്യാന്‍ കെല്പുള്ളവളാണെന്ന് അവര്‍ക്കറിയാം. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ മോഹന്‍കുമാറിന്റെയും ടീനയുടെയും മൂത്ത മകളാണ് ലെന)
ശരിക്കും സിനിമയാണോ ജീവിതമാണോ രസം?
സിനിമതന്നെ. 24 മണിക്കൂറും സിനിമയില്‍ ജീവിക്കാന്‍ പറ്റുക എന്നത് നല്ല രസമാണ്. സിനിമയില്‍ ഒന്നും റിയലല്ലല്ലോ. ടെന്‍ഷനുമില്ല. ബോംബ് പൊട്ടിയാലും ലോറി കയറിയാലും നമ്മള് മരിക്കുന്നില്ല. പാട്ടുപാടി, തുള്ളിച്ചാടി, പ്രണയിച്ച്, ചിരിച്ച്, കരഞ്ഞ് ഒരുതരം സ്വപ്ന ജീവിതം. ടോം ആന്റ് ജെറി കാണുന്ന പോലെയാണ് സിനിമാജീവിതം. ജെറിയെ ടോം അടിച്ചുപരത്തി ഷേപ്പ് മാറ്റിയാലും നമുക്കറിയാം ജെറി മരിക്കില്ല എന്ന്. അങ്ങനെയൊരു സുഖമാണ് സിനിമ ചെയ്യുമ്പോള്‍ കിട്ടുന്നത്.
സിനിമയില്‍ പിടിച്ചുനില്‍ക്കുക അത്ര എളുപ്പമാണോ?
ക്യാരക്ടര്‍ റോളുകള്‍ ചെയ്യുന്ന എന്നെപോലൊരാള്‍ക്ക് ഇതൊരു വിഷമമല്ല. പക്ഷേ, ടോപ് സ്ലോട്ടില്‍ നമ്പര്‍ വണ്‍ ഹീറോയിനാകണം എന്നാഗ്രഹിക്കുന്നവര്‍ക്ക് കടുത്ത മത്സരം നേരിടേണ്ടിവരുന്നുണ്ട്.
നടിമാര്‍ ലൈംഗികചൂഷണത്തിന് ഇരയാവാറുമുണ്ടത്രെ?
ഏയ്... എനിക്ക് ഇന്നേവരെ അത്തരം പ്രശ്നം ഉണ്ടായിട്ടില്ല. പിന്നെ ഇതൊക്കെ നമ്മുടെ പെരുമാറ്റംപോലിരിക്കും. ഞാന്‍ വളരെ വെട്ടിത്തുറന്ന് കാര്യങ്ങള്‍ പറയുന്ന ആളാണ്. കംപ്ലീറ്റ്ലി പ്രൊഫഷണല്‍. അഭിനയം എനിക്ക് ജോലി മാത്രമാണ്. അതുകൊണ്ട് ആ മെന്റാലിറ്റി ഞാന്‍ പെരുമാറ്റത്തിലും കാണിക്കും.
യുവ നടിമാരെക്കുറിച്ച് എന്താണഭിപ്രായം?
അങ്ങനെ അവരുമായി അടുത്തിടപഴകാനുള്ള സാഹചര്യം കിട്ടാറില്ല. അവര്‍ അവരുടേതായ ലോകത്ത് നടക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്റെയടുത്തൊക്കെ വരുന്നത് കൂടെ നിന്നൊരു ഫോട്ടോയെടുത്തോട്ടെ എന്നൊക്കെ ചോദിക്കാന്‍ മാത്രമാണ്. ആ കുറഞ്ഞ നിമിഷം കൊണ്ട് അവരെ ആഴത്തില്‍ മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. പക്ഷേ, ഒരു കാര്യം തീര്‍ച്ചയായും പറയാം. പുതിയ തലമുറ അഭിനയത്തെ സീരിയസ്സായി കാണുകയും നന്നായി ഹോംവര്‍ക്ക് ചെയ്യുകയും അതില്‍ വളര്‍ച്ച ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്.
--
കടപ്പാട്: മാതൃഭൂമി
ദിലീപും മഞ്ജുവാര്യരും പിരിയുന്നു...
കൊച്ചി: താരദമ്പതികളായ ദിലീപും മഞ്ജുവാര്യരും പിരിയുന്നു. വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് എറണാകുളത്തെ കുടുംബകോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജിയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും രഹസ്യവിചാരണ വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും നല്കിയിട്ടിട്ടുണ്ട്. അടുത്തമാസം 23 ന് കോടതി കേസ് പരിഗണിക്കും.
കഴിഞ്ഞകുറേക്കാലമായി ദിലീപും മഞ്ജുവാര്യരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു ചലച്ചിത്രതാരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുള്ളതിനാലും ഹര്‍ജിയില്‍ എതിര്‍കക്ഷിക്കെതിരെ ഉന്നയിച്ചിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് തടയണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.
സഹാറ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അഭിഭാഷകന് ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് ദിലീപിനോടും മഞ്ജുവാര്യരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം തൃശൂരിലെ കുടുംബ കോടതിയിലും ഒരു കവിയറ്റ് ഹര്‍ജി ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്.
മഞ്ജു വാര്യര്‍ തനിക്കെതിരെ ഹര്‍ജിയുമായി സമീപിച്ചാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് കവിയറ്റില് ബോധിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞകുറേക്കാലമായി ദിലീപും മഞ്ജുവാര്യരും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ഒരു ചലച്ചിത്രതാരമായതിനാലും പ്രായപൂര്‍ത്തിയാകാത്ത ഒരു മകളുള്ളതിനാലും ഹര്‍ജിയില്‍ എതിര്‍കക്ഷിക്കെതിരെ ഉന്നയിച്ചിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നത് തടയണമെന്നാണ് ഹര്‍ജിയില്‍ ദിലീപ് ആവശ്യപ്പെട്ടത്.
സഹാറ കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അഭിഭാഷകന് ഈ ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്ന ജൂലായ് 23 ന് ദിലീപിനോടും മഞ്ജുവാര്യരോടും നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. ഇതോടൊപ്പം തൃശൂരിലെ കുടുംബ കോടതിയിലും ഒരു കവിയറ്റ് ഹര്‍ജി ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്.
മഞ്ജു വാര്യര്‍ തനിക്കെതിരെ ഹര്‍ജിയുമായി സമീപിച്ചാല്‍ തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് കവിയറ്റില് ബോധിപ്പിച്ചിരിക്കുന്നത്.
BANGALORE DAYS
യൗവനത്തിന്റെ ആഘോഷക്കാഴ്ചയുമായി 'ബാംഗ്ലൂര്‍ ഡേയ്സ്' വരവായ് . യുവതാരങ്ങളുടെ കൂട്ടായ്മയില്‍ പിറന്ന ചിത്രം ഫ്രണ്ട്ഷിപ്പിന്റെ അതിരുകളില്ലാത്ത ലോകത്തിലേക്കാണ് മിഴിതുറക്കുന്നത്. അഞ്ജലി മേനോന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബാംഗഌര് ഡേയ്സി'ല്‍ ഫഹദ് ഫാസില്‍, ദുല്ഖര്സല്മാന്, നിവിന്‍ പോളി, നസ്രിയ, നിത്യാമേനോന്, പാര്‍വതിമേനോന്‍, ഇഷാതല്‍വാര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയരാഘവന്, മണിയന്‍പിള്ള രാജു, കല്പന, പ്രവീണ, വിനയപ്രസാദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ദുല്‍ഖറും ഫഹദും നിവന്‍പോളിയും ഒന്നിക്കുന്ന ആദ്യചിത്രം കൂടിയാണിത്.
മഞ്ചാടിക്കുരു, കേരള കഫേയിലെ 'ഹാപ്പി ജേണി' എന്നീ ചിത്രങ്ങളുടെ സംവിധാനത്തിനു ശേഷം അഞ്ജലിമേനോന് വീണ്ടും സംവിധാനരംഗത്തേക്ക് 'ബാംഗ്ലൂര്‍ ഡേയ്സി'ലൂടെ എത്തുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടലി'ന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു ഇതിനു മുമ്പ് അഞ്ജലി മലയാളസിനിമയുടെ ഭാഗമായത്. നിത്യാമേനോന് അഞ്ജലിമേനോന്റെ തിരക്കഥയില്‍ മൂന്നാമത്തെ സിനിമയിലാണ് വേഷമിടുന്നത്. ഹാപ്പി ജേണി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലാണ് നിത്യയും അഞ്ജലിയും മുമ്പ് ഒന്നിച്ചത്.
കേരളം വിട്ട് ബാംഗഌരിലേക്ക് ചേക്കേറുന്ന യുവത്വത്തിന്റെ ജീവിതക്കാഴ്ച, അവരുടെ സ്വാതന്ത്ര്യം, സ്വപ്നങ്ങള്‍ , രസങ്ങള്‍ തുടങ്ങിയവയെല്ലാം വിഷയമാക്കിയാണ് ബാംഗഌര് ഡേയ്സ് സ്ക്രീനിലെത്തുന്നത്. നര്‍മ്മത്തിന്റെ നിറവില്‍ കഥ പറയുന്ന ചിത്രത്തിലെ, സന്തോഷ് വര്‍മ്മയുടെ രചനയില്‍ ഗോപിസുന്ദര്‍ ഈണം നല്കി വിജയ് യേശുദാസ് പാടിയ 'തുടക്കം മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തുനാനേന 'ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്. ദുല്‍ഖറും നിവിനും നസ്രിയയും ആടിത്തിമര്‍ക്കുന്ന ഗാനസീന് മൂന്നു ലക്ഷം പേര് കണ്ടു കഴിഞ്ഞു. ഗോപീസുന്ദറിന്റെ ഈണത്തില്‍ നസ്രിയ പാടുന്ന ഒരു ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സലാലമൊബൈല്സിലെ 'ലാ ലാ ലസാ' പാടിയതിനു ശേഷം വീണ്ടും പിന്നണിഗായികയാവുകയാണ് നസ്രിയ.
ദുല്‍ഖര്‍ സല്മാന് അര്ജുന് എന്ന അജുവായും നിവിന്‍ കുട്ടനായും ഫഹദ് ദാസായും വെള്ളിത്തിര കീഴടക്കാനെത്തുന്ന ബാംഗഌര് ഡേയ്സില്‍ . നസ്രിയയുടെ ദിവ്യ, നിത്യാമേനോന്റെ നടാഷ, ഇഷാതല്‍വാറിന്റെ മീനാക്ഷി എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍.
സംവിധായകന് അന്‍വര്‍ റഷീദ് ആദ്യമായി നിര്മ്മാതാകുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റും സോഫിയാ പോളിന്റെ വീക്കെന്‍ഡ് ബ്ലോക് ബസ്റ്റേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം എ.ആന്‍ഡ് എ റിലീസ് മെയ് 23 ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. ബാംഗഌര്, എറണാകുളം, ഹൈദരാബാദ് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനാക്കി അണിഞ്ഞൊരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍. എഡിറ്റിങ്: പ്രവീണ്പ്രഭാകര്, പ്രൊഡ.കണ്ട്രോളര് : അലക്സ്. ഇ. കുര്യന്.
മഞ്ചാടിക്കുരു, കേരള കഫേയിലെ 'ഹാപ്പി ജേണി' എന്നീ ചിത്രങ്ങളുടെ സംവിധാനത്തിനു ശേഷം അഞ്ജലിമേനോന് വീണ്ടും സംവിധാനരംഗത്തേക്ക് 'ബാംഗ്ലൂര്‍ ഡേയ്സി'ലൂടെ എത്തുകയാണ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടലി'ന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു ഇതിനു മുമ്പ് അഞ്ജലി മലയാളസിനിമയുടെ ഭാഗമായത്. നിത്യാമേനോന് അഞ്ജലിമേനോന്റെ തിരക്കഥയില്‍ മൂന്നാമത്തെ സിനിമയിലാണ് വേഷമിടുന്നത്. ഹാപ്പി ജേണി, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലാണ് നിത്യയും അഞ്ജലിയും മുമ്പ് ഒന്നിച്ചത്.
കേരളം വിട്ട് ബാംഗഌരിലേക്ക് ചേക്കേറുന്ന യുവത്വത്തിന്റെ ജീവിതക്കാഴ്ച, അവരുടെ സ്വാതന്ത്ര്യം, സ്വപ്നങ്ങള്‍ , രസങ്ങള്‍ തുടങ്ങിയവയെല്ലാം വിഷയമാക്കിയാണ് ബാംഗഌര് ഡേയ്സ് സ്ക്രീനിലെത്തുന്നത്. നര്‍മ്മത്തിന്റെ നിറവില്‍ കഥ പറയുന്ന ചിത്രത്തിലെ, സന്തോഷ് വര്‍മ്മയുടെ രചനയില്‍ ഗോപിസുന്ദര്‍ ഈണം നല്കി വിജയ് യേശുദാസ് പാടിയ 'തുടക്കം മാംഗല്യം തന്തുനാനേന, പിന്നെ ജീവിതം തുന്തുനാനേന 'ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്. ദുല്‍ഖറും നിവിനും നസ്രിയയും ആടിത്തിമര്‍ക്കുന്ന ഗാനസീന് മൂന്നു ലക്ഷം പേര് കണ്ടു കഴിഞ്ഞു. ഗോപീസുന്ദറിന്റെ ഈണത്തില്‍ നസ്രിയ പാടുന്ന ഒരു ഗാനവും ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. സലാലമൊബൈല്സിലെ 'ലാ ലാ ലസാ' പാടിയതിനു ശേഷം വീണ്ടും പിന്നണിഗായികയാവുകയാണ് നസ്രിയ.
ദുല്‍ഖര്‍ സല്മാന് അര്ജുന് എന്ന അജുവായും നിവിന്‍ കുട്ടനായും ഫഹദ് ദാസായും വെള്ളിത്തിര കീഴടക്കാനെത്തുന്ന ബാംഗഌര് ഡേയ്സില്‍ . നസ്രിയയുടെ ദിവ്യ, നിത്യാമേനോന്റെ നടാഷ, ഇഷാതല്‍വാറിന്റെ മീനാക്ഷി എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍.
സംവിധായകന് അന്‍വര്‍ റഷീദ് ആദ്യമായി നിര്മ്മാതാകുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റും സോഫിയാ പോളിന്റെ വീക്കെന്‍ഡ് ബ്ലോക് ബസ്റ്റേഴ്സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രം എ.ആന്‍ഡ് എ റിലീസ് മെയ് 23 ന് പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി. ബാംഗഌര്, എറണാകുളം, ഹൈദരാബാദ് എന്നിവിടങ്ങള്‍ പ്രധാന ലൊക്കേഷനാക്കി അണിഞ്ഞൊരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍. എഡിറ്റിങ്: പ്രവീണ്പ്രഭാകര്, പ്രൊഡ.കണ്ട്രോളര് : അലക്സ്. ഇ. കുര്യന്.
ദേശീയ ചലച്ചിത്ര അവാര്‍ഡ് 2014
പേരറിയാത്തവര്‍ മികച്ച പരിസ്ഥിതി ചിത്രം
നോര്‍ത്ത് 24 കാതം മികച്ച മലയാള ചിത്രം
ന്യൂഡല്‍ഹി: പൊള്ളയായ ചിരിയൊച്ചകള്ക്കപ്പുറം ഭാവാഭിനയത്തിന്റെ പുതുതലങ്ങള്‍ കണ്ടെത്തിയ സുരാജ് വെഞ്ഞാറമൂട് ദേശീയ ചലച്ചിത്രോത്സവപുരസ്കാരത്തില് വീണ്ടും മലയാളത്തിന്റെ അഭിമാനമുയര്‍ത്തി. മികച്ച നടനുള്ള അവാര്‍ഡ് ഇക്കുറി സുരാജിന്. ഡോ. ബിജു സംവിധാനംെചയ്ത 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ അഭിനയമാണ് അദ്ദേഹത്തിന് ദേശീയപുരസ്കാരം നേടിക്കൊടുത്തത്.
'ഷഹീദ്' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് രാജ്കുമാര് റാവു മികച്ച നടനുള്ള പുരസ്കാരം സുരാജുമായി പങ്കിട്ടു. ഇംഗ്ലീഷിലും ഹിന്ദിയിലുമെടുത്ത, ആനന്ദ് ഗാന്ധി സംവിധാനംചെയ്ത 'ഷിപ്പ് ഓഫ് തെസ്യൂസ്' ആണ് മികച്ച ചിത്രം. ഹിന്ദി ചിത്രമായ 'ലയേഴ്സ് ഡൈസ'ി'ലെ അഭിനയം ഗീതാഞ്ജലി ഥാപ്പയ്ക്ക് നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു.
അവിശ്വസനീയമായ അഭിനയമെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ജൂറി അധ്യക്ഷന്‍ സയ്യിദ് മിര്‍സ വിശേഷിപ്പിച്ചത്. 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ വേഷം അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ വിഷമമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പേരറിയാത്തവര്‍' പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. നല്ല മലയാള സിനിമയ്ക്കുള്ള പുരസ്കാരം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനംചെയ്ത 'നോര്‍ത്ത് 24 കാത'ത്തിനാണ്.
'ഷഹീദ്' എന്ന ഹിന്ദി ചിത്രത്തിലെ അഭിനയത്തിന് രാജ്കുമാര് റാവു മികച്ച നടനുള്ള പുരസ്കാരം സുരാജുമായി പങ്കിട്ടു. ഇംഗ്ലീഷിലും ഹിന്ദിയിലുമെടുത്ത, ആനന്ദ് ഗാന്ധി സംവിധാനംചെയ്ത 'ഷിപ്പ് ഓഫ് തെസ്യൂസ്' ആണ് മികച്ച ചിത്രം. ഹിന്ദി ചിത്രമായ 'ലയേഴ്സ് ഡൈസ'ി'ലെ അഭിനയം ഗീതാഞ്ജലി ഥാപ്പയ്ക്ക് നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു.
അവിശ്വസനീയമായ അഭിനയമെന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തെ ജൂറി അധ്യക്ഷന്‍ സയ്യിദ് മിര്‍സ വിശേഷിപ്പിച്ചത്. 'പേരറിയാത്തവര്‍' എന്ന ചിത്രത്തിലെ വേഷം അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ വിഷമമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'പേരറിയാത്തവര്‍' പരിസ്ഥിതി ചിത്രത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. നല്ല മലയാള സിനിമയ്ക്കുള്ള പുരസ്കാരം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനംചെയ്ത 'നോര്‍ത്ത് 24 കാത'ത്തിനാണ്.
സൗരഭ് ശുക്ലയാണ് (ജോളി എല്‍.എല്‍.ബി.) സഹനടന്‍, സഹനടിമാര്‍ക്കുള്ള പുരസ്കാരം അമൃത സുഭാഷ് (അസ്തു-മറാഠി), ഐഡ എല്‍ കാശഫ് (ഷിപ്പ് ഓഫ് തെസ്യൂസ്) എന്നിവര്‍ പങ്കിട്ടു. ഗായകന്-രൂപാങ്കര്‍ (ജാതിശ്വര്‍-ബംഗാളി), ഗായിക-ബെലാ ഷിണ്ഡെ (തുഹ്യ ധര്‍മ കൊഞ്ച-മറാഠി). സംഗീതസംവിധാനം-ഗാനങ്ങള്‍ കബീര്‍ സുമന് (ജാതിശ്വര്‍-ബംഗാളി), പശ്ചാത്തല സംഗീതം-ശന്തനു മൊയ്ത്ര (നാ ബംഗാളി തല്ലി-തെലുഗു), ഗാനരചന-നാ മുത്തുകുമാര്‍ (തങ്ക മീങ്കള്‍-തമിഴ്), മികച്ച നൃത്തം-ഗണേഷ് ആചാര്യ (ഭാഗ് മില്‍ഖ ഭാഗ്-ഹിന്ദി)
ബാലതാരത്തിനുള്ള പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടു. സോമനാഥ് അവ്ഗാഡെ (ഫാണ്ട്രി-മറാഠി), സാധന (തങ്ക മീങ്കള്‍-തമിഴ്). മികച്ച എഡിറ്റിങ് -വി.ജെ. സാബു ജോസഫ് (വള്ളിനം-തമിഴ്)
ബാലതാരത്തിനുള്ള പുരസ്കാരം രണ്ടുപേര്‍ പങ്കിട്ടു. സോമനാഥ് അവ്ഗാഡെ (ഫാണ്ട്രി-മറാഠി), സാധന (തങ്ക മീങ്കള്‍-തമിഴ്). മികച്ച എഡിറ്റിങ് -വി.ജെ. സാബു ജോസഫ് (വള്ളിനം-തമിഴ്)
ആശിച്ചവന് ആകാശത്തുനിന്ന് ആനയെ കിട്ടിയ കഥ
ഇത് പഴയ ജയസൂര്യയല്ല. സിനിമയില്‍ ഉയരങ്ങള്‍ കൊതിക്കുന്ന NEW GEN JAYASURYA. മോള് വന്നശേഷം ജയസൂര്യ സിനിമയില്‍ തൊടുന്നതെല്ലാം പൊന്നാക്കുകയാണല്ലോ?
കല്യാണം കഴിഞ്ഞപ്പോള്‍ ഭാഗ്യം വന്നൂ, മക്കളുണ്ടായശേഷം ഭാഗ്യം വന്നൂ... എന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അങ്ങനെ അവസരം നോക്കി കയറിവരുന്നയാളാണോ ഭാഗ്യം? തീര്‍ച്ചയായും അല്ല. പക്ഷേ, കല്യാണം കഴിയുന്നതും മക്കളുണ്ടാകുന്നതുമൊക്കെ ഒരു ആണിനെ സംബന്ധിച്ച് അവന്റെ ഉത്തരവാദിത്വങ്ങള്‍ കൂട്ടുകയാണ്. അങ്ങനെ ഉത്തരവാദിത്വങ്ങള്‍ കൂടുമ്പോള്‍ അവന് എല്ലാകാര്യത്തിലും ശ്രദ്ധിക്കും. അത് അയാള്‍ക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവരും.
എന്റെ കാര്യമെടുത്താല്‍തന്നെ ബാച്ച്ലര് കാലത്തെ ജയസൂര്യയല്ല ഇപ്പോഴത്തേത്. ജീവിതത്തിനൊരു ഓര്ഡറുണ്ടായത് വിവാഹശേഷമാണ്. ബാച്ച്ലര് ജീവിതത്തില്‍ ഞാനൊരു ഉഴപ്പനായിരുന്നു. ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ വരുന്നതുപോലെ വരട്ടെ എന്നു കരുതുന്ന ടൈപ്പ്. പക്ഷേ, കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ മാറി. എനിക്ക് ഉത്തരവാദിത്വബോധം വന്നു. മക്കളായതോടെ അതിരട്ടിച്ചു. വീട്ടിലെ എല്ലാകാര്യത്തിലും എന്റെ ശ്രദ്ധ വേണമെന്ന തോന്നലുണ്ടായി. വിവാഹത്തിനു മുമ്പ് എന്റെ കിടപ്പുമുറി എങ്ങനെ ആയിരുന്നുവെന്ന് ഞാനിപ്പോള്‍ ആലോചിക്കാറുണ്ട്. ആകെ അലസമായിട്ട്, സാധനങ്ങളൊക്കെ വാരി വലിച്ചിട്ട്. ഇപ്പോഴാകട്ടെ മുറി വൃത്തിയായി കണ്ടില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും. ഇപ്പോഴിതൊരു ജീവിതശൈലിയായി. ആ ചെയ്ഞ്ച് എന്റെ ജോലിയിലും ഉണ്ടായി. കരിയര്‍ ഇങ്ങനെ പോയാല്‍ പോര എന്നു തോന്നി. അല്പം കൂടി സീരിയസ്സായി സിനിമയെ കാണാന്‍ തുടങ്ങി. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി. അതിന്റെ ഫലമായിരിക്കാം ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നുണ്ട്.
എന്തായാലും താങ്കള്‍ ഒരുപാട് മാറിയിട്ടുണ്ട്.
മാറണം ഭായ്... എന്നും ഒരേ പോലെ ഇരുന്നാല്‍ മതിയോ. സിനിമയില്‍ കുറേക്കാലം നിന്നിട്ടും നിനക്കൊരു മാറ്റവും വന്നിട്ടില്ല എന്ന് ഒരാള്‍ എന്നോട് പറയുകയാണെങ്കില്‍, 'ജീവിച്ചിരിക്കുന്ന ശവമേ' എന്ന് വിളിക്കുന്നതിന് തുല്യമാണത്. അതേസമയം 'നീ പണ്ടത്തെ ആളേ അല്ല' എന്നു കേള്‍ക്കുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത്.
താങ്കള്‍ 'ബുദ്ധികൊണ്ടാണ്' സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത് എന്നൊരു പറച്ചില് പൊതുവെയുണ്ട്?
സിനിമയെ ബുദ്ധിപരമായി സമീപിക്കുമ്പോള്‍ അതിനെ വിലകുറച്ച് കാണുകയോ, അല്ലെങ്കില്‍ അതിബുദ്ധിയായി അതിനെ വ്യാഖ്യാനിക്കുകയോ ചെയ്യുന്നവരുണ്ട്. അതെന്തിനാണ്? എന്റെ കാഴ്ചപ്പാടില്‍ എല്ലാവരും ബുദ്ധിയുള്ളവരാണ്. നമുക്ക് ഇഷ്ടപ്പെടാത്ത സ്ഥലത്ത് നമ്മളാരും നില്‍ക്കാറില്ല. ഇഷ്ടമില്ലാത്ത ഒരു കൂട്ടുകെട്ടും പ്രോത്സാഹിപ്പിക്കില്ല. അതുതന്നെയാണ് ഞാനും ചെയ്യുന്നത്. എനിക്കൊരിക്കലും എല്ലാവരുമായും ഒരേപോലെ സൗഹൃദം വെക്കാന്‍ പറ്റാറില്ല. നമ്മളെ ഇഷ്ടപ്പെടുന്ന, നമ്മുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന, പോസിറ്റീവായി ചിന്തിക്കുന്ന ആളുകള്‍ക്കൊപ്പം മാത്രമേ എനിക്കു കൂട്ടുകൂടാന്‍ പറ്റാറുള്ളൂ
യുവനടന്മാര് പലരും നിലനില്പിനെക്കുറിച്ച് ആശങ്കപ്പെടുന്നവരും മാനസികസംഘര്‍ഷം അനുഭവിക്കുന്നവരും ആണെന്നു കേള്‍ക്കുന്നു?
ആദ്യകാലത്ത് ഞാനും അനുഭവിച്ചിട്ടുണ്ട് ഇതെല്ലാം. ആറ്റുനോറ്റ് നമ്മളൊരു സിനിമ ചെയ്യുന്നു. അത് റിലീസാവുന്ന ദിവസം മറ്റൊരു നടന്റെ സിനിമയും ഇറങ്ങുന്നു. ഈശ്വരാ അത് ഹിറ്റാവുമോ? എന്റെ സിനിമ പൊട്ടുമോ? എന്നൊക്കെ ചിന്തിച്ച് ടെന്‍ഷനടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട് ഞാനും. ഇന്ന് അതൊന്നും എന്നെ ബാധിക്കാറില്ല. ഇപ്പോള്‍ എനിക്കറിയാം ഞാനെന്റെ ജോലിയെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടെങ്കില്‍ എക്കാലത്തും എന്റെ കൂടെ സിനിമ കാണും.
പുതിയ ചെറുപ്പക്കാരുടെ വരവ് താങ്കളെ ഒട്ടും ആശങ്കപ്പെടുത്തുന്നില്ലേ?
ആശങ്കപ്പെട്ടതുകൊണ്ട് എന്തു കാര്യം. റോഡ് ക്രോസ് ചെയ്യുമ്പോള്‍ വണ്ടിയിടിക്കും എന്നു പേടിച്ച് ആരെങ്കിലും റോഡ് ക്രോസ് ചെയ്യാതിരിക്കുമോ? (പൊട്ടിച്ചിരിക്കുന്നു).
എങ്കിലും ചെറുപ്പക്കാരായ നടന്മാര്ക്കിടയില് സ്വയമൊരു സ്ഥാനം നിര്‍ണയിച്ചു കാണുമല്ലോ?
സൗഹൃദ സംഭാഷണങ്ങള്‍ക്കിടെ ചിലര്‍ പേടിപ്പിക്കാന്‍ വേണ്ടി പറയും. 'എടാ... മറ്റവന് കയറി വരുകയാണല്ലോ, കുഴപ്പത്തിലാവുമോ', അതല്ലെങ്കില്‍ 'ഇന്നലെ വന്നവനാ... അവനിത്രയും വലിയ പേയ്മെന്റ് വാങ്ങിക്കുന്നുണ്ട്' എന്നൊക്കെ. ഞാനപ്പോള്‍ അവരോട് പറയാറുള്ള കാര്യം എന്നെ മറ്റുള്ളവരുമായി ദയവു ചെയ്ത് താരതമ്യം ചെയ്യാതിരിക്കൂ എന്നാണ്. വേറൊരാളുടെ വളര്‍ച്ചയും നോക്കിയിരുന്നാല്‍ നമ്മള് ഫുള്‍ടൈം സമ്മര്‍ദത്തിലാകും. നമ്മള് അവന്റെ ശമ്പളത്തെ തോല്പിക്കാന് നോക്കും. അവന്റെ വസ്ത്രധാരണരീതി, ഹെയര്‍സ്റ്റൈല്‍ അതൊക്കെ ഫോളോ ചെയ്യാന്‍ ശ്രമിക്കും. ഒടുവില്‍ നമ്മള് നമ്മളല്ലാതാകും.
താങ്കള്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു മഞ്ജു വാര്യരുടെ നായകവേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്.
മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഞാനൊക്കെ സിനിമയില്‍ വരുന്നതിനു മുമ്പ് അഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്ക് പോയ നടിയാണവര്‍. അവര്‍ അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. 'കണ്ണെഴുതിപൊട്ടും തൊട്ടി'ല്‍ അവരുടെ അഭിനയം കണ്ട് തരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ അത് മലയാളസിനിമയുടെ ഭാഗ്യമായിട്ടാണ് എനിക്കു തോന്നുന്നത്.
അടുത്തകാലംവരെ ന്യൂ ജനറേഷന് സിനിമകളില്‍ നിത്യ സാന്നിധ്യമായിരുന്നു താങ്കള്‍. ഇപ്പോള്‍ അതില്‍നിന്നൊരു ചെയ്ഞ്ച് ആണല്ലോ?
ന്യൂ ജനറേഷന് എന്നൊരു തരംതിരിവ് എനിക്കില്ല. താങ്കള്‍ ഉദ്ദേശിച്ചത് ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമയാണെങ്കില്‍ ഞാനതിനെ ന്യൂ ട്രെന്‍ഡ് സിനിമയായാണ് കാണുന്നത്. അത് എല്ലായ്പ്പോഴും സംഭവിക്കുന്നതല്ല. വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന സിനിമയാണ്. നമുക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് പായസം... എന്നും കരുതി എന്നും കഴിച്ചാല്‍ മടുക്കില്ലേ... അതുകൊണ്ട് ഇടയ്ക്കൊരു ചെയ്ഞ്ച്, അത്രയേയുള്ളൂ.
ജയസൂര്യ പാടിയ 'ആശിച്ചവന്...' വന്‍ ഹിറ്റാണല്ലോ?
സ്വന്തം പടത്തിലല്ലേ എന്തു അതിക്രമവും കാണിക്കാന്‍ പറ്റൂ (ചിരിക്കുന്നു. ഒരു നിമിഷം മൗനം. പിന്നെ ഓര്മയില്നിന്നെന്നപോലെ ജയസൂര്യ തുടര്‍ന്നു)
ഇനി പറയുന്ന കഥയില്‍ ഞാനൊരു മിമിക്രി കലാകാരനാണ്. കോട്ടയം നസീറിന്റെ ട്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് ഞാന്‍. അന്ന് മിമിക്സ് പരേഡിനൊപ്പം ഗാനമേളയുമുണ്ടാകും. സ്റ്റേജില്‍ കയറി ഒരു പാട്ടു പാടണമെന്ന് വലിയ മോഹമായിരുന്നു എനിക്ക്. പക്ഷേ, പേടിച്ച് ആരോടും ഒന്നും പറഞ്ഞില്ല. അതിങ്ങനെ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ സിനിമാനടനായി. അപ്പോഴും പാട്ടുപാടണമെന്ന മോഹം മനസ്സില്‍ ഭദ്രമായിരുന്നു. കഴിഞ്ഞ 'അമ്മ' ഷോയ്ക്ക് ആദ്യമായി സ്റ്റേജില്‍ പാടാന്‍ അവസരം കിട്ടി. പാടിക്കഴിഞ്ഞപ്പോള്‍ ലാലേട്ടന് വന്ന് എന്നെ കെട്ടിപ്പിടിച്ചു, 'ജയന് നന്നായി പാടുന്നുണ്ട്. സിനിമയില്‍ പാടിക്കൂടെ'. പക്ഷേ, അങ്ങനെയൊരു 'റിസ്ക്' ഏറ്റെടുക്കാന്‍ ഏതു നിര്‍മാതാവ് തയ്യാറാകും. ഒടുവില്‍ ഒരു സിനിമ നിര്‍മിക്കാന്‍ അവസരം ഒത്തപ്പോള്‍ ആ റിസ്ക് ഞാന്‍ തന്നെ ഏറ്റെടുത്തു. പാട്ട് ഹിറ്റാവുകയും ചെയ്തു. അതു കഴിഞ്ഞ് 'ഹാപ്പി ജേര്‍ണി'യിലും പാടി.
ഇത് പഴയ ജയസൂര്യയല്ല. സിനിമയില്‍ ഉയരങ്ങള്‍ കൊതിക്കുന്ന NEW GEN JAYASURYA. മോള് വന്നശേഷം ജയസൂര്യ സിനിമയില്‍ തൊടുന്നതെല്ലാം പൊന്നാക്കുകയാണല്ലോ?
കല്യാണം കഴിഞ്ഞപ്പോള്‍ ഭാഗ്യം വന്നൂ, മക്കളുണ്ടായശേഷം ഭാഗ്യം വന്നൂ... എന്നൊക്കെ ആളുകള്‍ പറയുന്നത് കേള്‍ക്കാറുണ്ട്. അങ്ങനെ അവസരം നോക്കി കയറിവരുന്നയാളാണോ ഭാഗ്യം? തീര്‍ച്ചയായും അല്ല. പക്ഷേ, കല്യാണം കഴിയുന്നതും മക്കളുണ്ടാകുന്നതുമൊക്കെ ഒരു ആണിനെ സംബന്ധിച്ച് അവന്റെ ഉത്തരവാദിത്വങ്ങള്‍ കൂട്ടുകയാണ്. അങ്ങനെ ഉത്തരവാദിത്വങ്ങള്‍ കൂടുമ്പോള്‍ അവന് എല്ലാകാര്യത്തിലും ശ്രദ്ധിക്കും. അത് അയാള്‍ക്ക് സൗഭാഗ്യങ്ങള്‍ കൊണ്ടുവരും.
എന്റെ കാര്യമെടുത്താല്‍തന്നെ ബാച്ച്ലര് കാലത്തെ ജയസൂര്യയല്ല ഇപ്പോഴത്തേത്. ജീവിതത്തിനൊരു ഓര്ഡറുണ്ടായത് വിവാഹശേഷമാണ്. ബാച്ച്ലര് ജീവിതത്തില്‍ ഞാനൊരു ഉഴപ്പനായിരുന്നു. ഒരു കാര്യത്തിലും ശ്രദ്ധിക്കാതെ വരുന്നതുപോലെ വരട്ടെ എന്നു കരുതുന്ന ടൈപ്പ്. പക്ഷേ, കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ മാറി. എനിക്ക് ഉത്തരവാദിത്വബോധം വന്നു. മക്കളായതോടെ അതിരട്ടിച്ചു. വീട്ടിലെ എല്ലാകാര്യത്തിലും എന്റെ ശ്രദ്ധ വേണമെന്ന തോന്നലുണ്ടായി. വിവാഹത്തിനു മുമ്പ് എന്റെ കിടപ്പുമുറി എങ്ങനെ ആയിരുന്നുവെന്ന് ഞാനിപ്പോള്‍ ആലോചിക്കാറുണ്ട്. ആകെ അലസമായിട്ട്, സാധനങ്ങളൊക്കെ വാരി വലിച്ചിട്ട്. ഇപ്പോഴാകട്ടെ മുറി വൃത്തിയായി കണ്ടില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും. ഇപ്പോഴിതൊരു ജീവിതശൈലിയായി. ആ ചെയ്ഞ്ച് എന്റെ ജോലിയിലും ഉണ്ടായി. കരിയര്‍ ഇങ്ങനെ പോയാല്‍ പോര എന്നു തോന്നി. അല്പം കൂടി സീരിയസ്സായി സിനിമയെ കാണാന്‍ തുടങ്ങി. തെറ്റുകള്‍ മനസ്സിലാക്കി തിരുത്തി. അതിന്റെ ഫലമായിരിക്കാം ചെയ്യുന്ന സിനിമകള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്നുണ്ട്.
എന്തായാലും താങ്കള്‍ ഒരുപാട് മാറിയിട്ടുണ്ട്.
മാറണം ഭായ്... എന്നും ഒരേ പോലെ ഇരുന്നാല്‍ മതിയോ. സിനിമയില്‍ കുറേക്കാലം നിന്നിട്ടും നിനക്കൊരു മാറ്റവും വന്നിട്ടില്ല എന്ന് ഒരാള്‍ എന്നോട് പറയുകയാണെങ്കില്‍, 'ജീവിച്ചിരിക്കുന്ന ശവമേ' എന്ന് വിളിക്കുന്നതിന് തുല്യമാണത്. അതേസമയം 'നീ പണ്ടത്തെ ആളേ അല്ല' എന്നു കേള്‍ക്കുമ്പോഴാണ് എനിക്ക് സന്തോഷം കിട്ടുന്നത്.
താങ്കള്‍ 'ബുദ്ധികൊണ്ടാണ്' സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത് എന്നൊരു പറച്ചില് പൊതുവെയുണ്ട്?
സിനിമയെ ബുദ്ധിപരമായി സമീപിക്കുമ്പോള്‍ അതിനെ വിലകുറച്ച് കാണുകയോ, അല്ലെങ്കില്‍ അതിബുദ്ധിയായി അതിനെ വ്യാഖ്യാനിക്കുകയോ ചെയ്യുന്നവരുണ്ട്. അതെന്തിനാണ്? എന്റെ കാഴ്ചപ്പാടില്‍ എല്ലാവരും ബുദ്ധിയുള്ളവരാണ്. നമുക്ക് ഇഷ്ടപ്പെടാത്ത സ്ഥലത്ത് നമ്മളാരും നില്‍ക്കാറില്ല. ഇഷ്ടമില്ലാത്ത ഒരു കൂട്ടുകെട്ടും പ്രോത്സാഹിപ്പിക്കില്ല. അതുതന്നെയാണ് ഞാനും ചെയ്യുന്നത്. എനിക്കൊരിക്കലും എല്ലാവരുമായും ഒരേപോലെ സൗഹൃദം വെക്കാന്‍ പറ്റാറില്ല. നമ്മളെ ഇഷ്ടപ്പെടുന്ന, നമ്മുടെ ഉയര്‍ച്ച ആഗ്രഹിക്കുന്ന, പോസിറ്റീവായി ചിന്തിക്കുന്ന ആളുകള്‍ക്കൊപ്പം മാത്രമേ എനിക്കു കൂട്ടുകൂടാന്‍ പറ്റാറുള്ളൂ
യുവനടന്മാര് പലരും നിലനില്പിനെക്കുറിച്ച് ആശങ്കപ്പെടുന്നവരും മാനസികസംഘര്‍ഷം അനുഭവിക്കുന്നവരും ആണെന്നു കേള്‍ക്കുന്നു?
ആദ്യകാലത്ത് ഞാനും അനുഭവിച്ചിട്ടുണ്ട് ഇതെല്ലാം. ആറ്റുനോറ്റ് നമ്മളൊരു സിനിമ ചെയ്യുന്നു. അത് റിലീസാവുന്ന ദിവസം മറ്റൊരു നടന്റെ സിനിമയും ഇറങ്ങുന്നു. ഈശ്വരാ അത് ഹിറ്റാവുമോ? എന്റെ സിനിമ പൊട്ടുമോ? എന്നൊക്കെ ചിന്തിച്ച് ടെന്‍ഷനടിച്ച് ഉറങ്ങാതിരുന്നിട്ടുണ്ട് ഞാനും. ഇന്ന് അതൊന്നും എന്നെ ബാധിക്കാറില്ല. ഇപ്പോള്‍ എനിക്കറിയാം ഞാനെന്റെ ജോലിയെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടെങ്കില്‍ എക്കാലത്തും എന്റെ കൂടെ സിനിമ കാണും.
പുതിയ ചെറുപ്പക്കാരുടെ വരവ് താങ്കളെ ഒട്ടും ആശങ്കപ്പെടുത്തുന്നില്ലേ?
ആശങ്കപ്പെട്ടതുകൊണ്ട് എന്തു കാര്യം. റോഡ് ക്രോസ് ചെയ്യുമ്പോള്‍ വണ്ടിയിടിക്കും എന്നു പേടിച്ച് ആരെങ്കിലും റോഡ് ക്രോസ് ചെയ്യാതിരിക്കുമോ? (പൊട്ടിച്ചിരിക്കുന്നു).
എങ്കിലും ചെറുപ്പക്കാരായ നടന്മാര്ക്കിടയില് സ്വയമൊരു സ്ഥാനം നിര്‍ണയിച്ചു കാണുമല്ലോ?
സൗഹൃദ സംഭാഷണങ്ങള്‍ക്കിടെ ചിലര്‍ പേടിപ്പിക്കാന്‍ വേണ്ടി പറയും. 'എടാ... മറ്റവന് കയറി വരുകയാണല്ലോ, കുഴപ്പത്തിലാവുമോ', അതല്ലെങ്കില്‍ 'ഇന്നലെ വന്നവനാ... അവനിത്രയും വലിയ പേയ്മെന്റ് വാങ്ങിക്കുന്നുണ്ട്' എന്നൊക്കെ. ഞാനപ്പോള്‍ അവരോട് പറയാറുള്ള കാര്യം എന്നെ മറ്റുള്ളവരുമായി ദയവു ചെയ്ത് താരതമ്യം ചെയ്യാതിരിക്കൂ എന്നാണ്. വേറൊരാളുടെ വളര്‍ച്ചയും നോക്കിയിരുന്നാല്‍ നമ്മള് ഫുള്‍ടൈം സമ്മര്‍ദത്തിലാകും. നമ്മള് അവന്റെ ശമ്പളത്തെ തോല്പിക്കാന് നോക്കും. അവന്റെ വസ്ത്രധാരണരീതി, ഹെയര്‍സ്റ്റൈല്‍ അതൊക്കെ ഫോളോ ചെയ്യാന്‍ ശ്രമിക്കും. ഒടുവില്‍ നമ്മള് നമ്മളല്ലാതാകും.
താങ്കള്‍ മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു മഞ്ജു വാര്യരുടെ നായകവേഷം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന്.
മഞ്ജുവാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഞാനൊക്കെ സിനിമയില്‍ വരുന്നതിനു മുമ്പ് അഭിനയം നിര്‍ത്തി കുടുംബജീവിതത്തിലേക്ക് പോയ നടിയാണവര്‍. അവര്‍ അഭിനയിച്ച എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. 'കണ്ണെഴുതിപൊട്ടും തൊട്ടി'ല്‍ അവരുടെ അഭിനയം കണ്ട് തരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ അവര്‍ അഭിനയത്തിലേയ്ക്ക് തിരിച്ചുവരുമ്പോള്‍ അത് മലയാളസിനിമയുടെ ഭാഗ്യമായിട്ടാണ് എനിക്കു തോന്നുന്നത്.
അടുത്തകാലംവരെ ന്യൂ ജനറേഷന് സിനിമകളില്‍ നിത്യ സാന്നിധ്യമായിരുന്നു താങ്കള്‍. ഇപ്പോള്‍ അതില്‍നിന്നൊരു ചെയ്ഞ്ച് ആണല്ലോ?
ന്യൂ ജനറേഷന് എന്നൊരു തരംതിരിവ് എനിക്കില്ല. താങ്കള്‍ ഉദ്ദേശിച്ചത് ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള സിനിമയാണെങ്കില്‍ ഞാനതിനെ ന്യൂ ട്രെന്‍ഡ് സിനിമയായാണ് കാണുന്നത്. അത് എല്ലായ്പ്പോഴും സംഭവിക്കുന്നതല്ല. വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന സിനിമയാണ്. നമുക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് പായസം... എന്നും കരുതി എന്നും കഴിച്ചാല്‍ മടുക്കില്ലേ... അതുകൊണ്ട് ഇടയ്ക്കൊരു ചെയ്ഞ്ച്, അത്രയേയുള്ളൂ.
ജയസൂര്യ പാടിയ 'ആശിച്ചവന്...' വന്‍ ഹിറ്റാണല്ലോ?
സ്വന്തം പടത്തിലല്ലേ എന്തു അതിക്രമവും കാണിക്കാന്‍ പറ്റൂ (ചിരിക്കുന്നു. ഒരു നിമിഷം മൗനം. പിന്നെ ഓര്മയില്നിന്നെന്നപോലെ ജയസൂര്യ തുടര്‍ന്നു)
ഇനി പറയുന്ന കഥയില്‍ ഞാനൊരു മിമിക്രി കലാകാരനാണ്. കോട്ടയം നസീറിന്റെ ട്രൂപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനാണ് ഞാന്‍. അന്ന് മിമിക്സ് പരേഡിനൊപ്പം ഗാനമേളയുമുണ്ടാകും. സ്റ്റേജില്‍ കയറി ഒരു പാട്ടു പാടണമെന്ന് വലിയ മോഹമായിരുന്നു എനിക്ക്. പക്ഷേ, പേടിച്ച് ആരോടും ഒന്നും പറഞ്ഞില്ല. അതിങ്ങനെ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ സിനിമാനടനായി. അപ്പോഴും പാട്ടുപാടണമെന്ന മോഹം മനസ്സില്‍ ഭദ്രമായിരുന്നു. കഴിഞ്ഞ 'അമ്മ' ഷോയ്ക്ക് ആദ്യമായി സ്റ്റേജില്‍ പാടാന്‍ അവസരം കിട്ടി. പാടിക്കഴിഞ്ഞപ്പോള്‍ ലാലേട്ടന് വന്ന് എന്നെ കെട്ടിപ്പിടിച്ചു, 'ജയന് നന്നായി പാടുന്നുണ്ട്. സിനിമയില്‍ പാടിക്കൂടെ'. പക്ഷേ, അങ്ങനെയൊരു 'റിസ്ക്' ഏറ്റെടുക്കാന്‍ ഏതു നിര്‍മാതാവ് തയ്യാറാകും. ഒടുവില്‍ ഒരു സിനിമ നിര്‍മിക്കാന്‍ അവസരം ഒത്തപ്പോള്‍ ആ റിസ്ക് ഞാന്‍ തന്നെ ഏറ്റെടുത്തു. പാട്ട് ഹിറ്റാവുകയും ചെയ്തു. അതു കഴിഞ്ഞ് 'ഹാപ്പി ജേര്‍ണി'യിലും പാടി.
മഞ്ജു വാര്യര്‍ ബ്രാന്‍ഡ് മൂല്യം ഒരു കോടി!
ഒരു കോടി രൂപ പ്രതിഫലവുമായി മഞ്ജു വാര്യര്‍ പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാംസ്ഥാനത്തേക്ക്. അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിന് മുമ്പേ തന്നെ മഞ്ജു എന്ന ബ്രാന്‍ഡിന് പിന്നാലെ വരിനില്‍ക്കുകയാണ് പല പ്രമുഖ കമ്പനികളും. ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്.
പല വമ്പന്‍ കമ്പനികളുമായുള്ള ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്. ഇതില്‍ ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും ഉള്‍പ്പെടുന്നു. കേരളത്തിലെ പ്രമുഖ കറിപൗഡര്‍ കമ്പനിയും മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രംഗത്തുണ്ട്.
മഞ്ജുവിന്റെ പ്രതിഫലം പരസ്യവിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണ്. മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലംപോലും പതിനഞ്ചു ലക്ഷം മാത്രമായിരിക്കുമ്പോഴാണ് രണ്ടാംവരവില്‍ ഒറ്റസിനിമയില്‍ പോലും അഭിനയിച്ചുതുടങ്ങും മുമ്പ് മഞ്ജു കോടി ക്ലബ്ബില്‍ അംഗത്വം നേടിയത്.
സൗന്ദര്യവര്‍ധകവസ്തുക്കള്‍, വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ചോക്ലേറ്റ് കമ്പനികള്‍ തുടങ്ങിയവയാണ് പ്രധാനമായും മഞ്ജുവിന്റെ താരമൂല്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. തിരിച്ചുവരവിന് അരങ്ങൊരുക്കിക്കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്സാണ് മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്. ഒട്ടേറെ വിമര്‍ശനങ്ങളുയര്‍ത്തിയെങ്കിലും അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യ ചിത്രം കല്യാണിന് വലിയ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് കല്യാണ്‍ ഷോറൂമുകളിലെ വില്പന കുത്തനെ ഉയര്‍ത്തിയത് പരസ്യ ചിത്രമാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന് പറയുന്നു.
കല്യാണിന്റെ ദുബായ് ഷോറൂമുകളുടെ ഉദ്ഘാടനത്തിന് ബച്ചനും ഐശ്വര്യറായിക്കും പുറമേ തെന്നിന്ത്യയിലെ നായകരോടൊത്തും മഞ്ജു പ്രത്യക്ഷപ്പെട്ടു. ഏഴു ഷോറൂമുകളുടെയും ഉദ്ഘാടനത്തിന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പറന്നാണ് മഞ്ജു ഓരോ നായകനുമൊപ്പം പ്രത്യക്ഷപ്പെട്ടത്. ഈ ക്യാമ്പയിനും മഞ്ജു എന്ന ബ്രാന്‍ഡിന്റെ മൂല്യം കോടി തൊടാന്‍ കാരണമായി.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ജനപ്രിയമായിക്കഴിഞ്ഞു.അഭിനയിച്ചുതുടങ്ങും മുമ്പേ ഇത്രയും വിപണനമൂല്യം നേടാന്‍ മഞ്ജു വാര്യര്‍ എന്ന പേരിന് സാധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസമാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്റെയും മെറിബോയിയുടെയും പരസ്യചിത്രങ്ങളൊരുക്കിയ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്മാന് വി.എ.ശ്രീകുമാര്‍ മേനോന് പറയുന്നു.
'മഞ്ജുവിനെ കല്യാണിന്റെ പരസ്യത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു ദേശീയ ഏജന്‍സിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ 15 മുതല്‍ 55 വയസ്സുവരെയുള്ള മലയാളികള്‍ ഏറ്റവും പ്രിയപ്പെട്ട നടിയായി തിരഞ്ഞെടുത്തത് 15വര്‍ഷം മുമ്പ് അഭിനയം നിര്‍ത്തിയ മഞ്ജുവാര്യരെയാണ്. മഞ്ജു അഭിനയം അവസാനിപ്പിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരെ ആരാധിക്കുന്നു എന്നര്‍ഥം.'-ശ്രീകുമാര്‍ മേനോന് പറയുന്നു.
അമിതാഭ് ബച്ചനെപ്പോലൊരു ഇതിഹാസത്തിനും നാഗാര്ജുനയെപ്പോലുള്ള അന്യഭാഷാ മെഗാതാരങ്ങള്ക്കും ഒപ്പമുള്ള ലോഞ്ചിങ് മഞ്ജുവിന് ഏറെ സഹായകരമായിട്ടുണ്ട്. ഹിന്ദിയില്‍ നിന്നുള്‍പ്പെടെ ഓഫറുകള്‍ എത്താനും ഇത് കാരണമായി.
ഒരു കോടി രൂപ പ്രതിഫലവുമായി മഞ്ജു വാര്യര്‍ പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാംസ്ഥാനത്തേക്ക്. അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിന് മുമ്പേ തന്നെ മഞ്ജു എന്ന ബ്രാന്‍ഡിന് പിന്നാലെ വരിനില്‍ക്കുകയാണ് പല പ്രമുഖ കമ്പനികളും. ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്.
പല വമ്പന്‍ കമ്പനികളുമായുള്ള ചര്‍ച്ചകളും അവസാനഘട്ടത്തിലാണ്. ഇതില്‍ ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും ഉള്‍പ്പെടുന്നു. കേരളത്തിലെ പ്രമുഖ കറിപൗഡര്‍ കമ്പനിയും മഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ രംഗത്തുണ്ട്.
മഞ്ജുവിന്റെ പ്രതിഫലം പരസ്യവിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണ്. മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലംപോലും പതിനഞ്ചു ലക്ഷം മാത്രമായിരിക്കുമ്പോഴാണ് രണ്ടാംവരവില്‍ ഒറ്റസിനിമയില്‍ പോലും അഭിനയിച്ചുതുടങ്ങും മുമ്പ് മഞ്ജു കോടി ക്ലബ്ബില്‍ അംഗത്വം നേടിയത്.
സൗന്ദര്യവര്‍ധകവസ്തുക്കള്‍, വസ്ത്രശാലകള്‍, ജ്വല്ലറികള്‍, ചോക്ലേറ്റ് കമ്പനികള്‍ തുടങ്ങിയവയാണ് പ്രധാനമായും മഞ്ജുവിന്റെ താരമൂല്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നത്. തിരിച്ചുവരവിന് അരങ്ങൊരുക്കിക്കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്സാണ് മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്. ഒട്ടേറെ വിമര്‍ശനങ്ങളുയര്‍ത്തിയെങ്കിലും അമിതാഭ് ബച്ചനൊപ്പമുള്ള പരസ്യ ചിത്രം കല്യാണിന് വലിയ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ ഓണക്കാലത്ത് കല്യാണ്‍ ഷോറൂമുകളിലെ വില്പന കുത്തനെ ഉയര്‍ത്തിയത് പരസ്യ ചിത്രമാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന് പറയുന്നു.
കല്യാണിന്റെ ദുബായ് ഷോറൂമുകളുടെ ഉദ്ഘാടനത്തിന് ബച്ചനും ഐശ്വര്യറായിക്കും പുറമേ തെന്നിന്ത്യയിലെ നായകരോടൊത്തും മഞ്ജു പ്രത്യക്ഷപ്പെട്ടു. ഏഴു ഷോറൂമുകളുടെയും ഉദ്ഘാടനത്തിന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ പറന്നാണ് മഞ്ജു ഓരോ നായകനുമൊപ്പം പ്രത്യക്ഷപ്പെട്ടത്. ഈ ക്യാമ്പയിനും മഞ്ജു എന്ന ബ്രാന്‍ഡിന്റെ മൂല്യം കോടി തൊടാന്‍ കാരണമായി.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ജനപ്രിയമായിക്കഴിഞ്ഞു.അഭിനയിച്ചുതുടങ്ങും മുമ്പേ ഇത്രയും വിപണനമൂല്യം നേടാന്‍ മഞ്ജു വാര്യര്‍ എന്ന പേരിന് സാധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പ്രതിഭാസമാണെന്ന് കല്യാണ്‍ ജ്വല്ലേഴ്സിന്റെയും മെറിബോയിയുടെയും പരസ്യചിത്രങ്ങളൊരുക്കിയ പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് ചെയര്മാന് വി.എ.ശ്രീകുമാര്‍ മേനോന് പറയുന്നു.
'മഞ്ജുവിനെ കല്യാണിന്റെ പരസ്യത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ഒരു ദേശീയ ഏജന്‍സിയുടെ നേതൃത്വത്തില്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ 15 മുതല്‍ 55 വയസ്സുവരെയുള്ള മലയാളികള്‍ ഏറ്റവും പ്രിയപ്പെട്ട നടിയായി തിരഞ്ഞെടുത്തത് 15വര്‍ഷം മുമ്പ് അഭിനയം നിര്‍ത്തിയ മഞ്ജുവാര്യരെയാണ്. മഞ്ജു അഭിനയം അവസാനിപ്പിക്കുമ്പോള്‍ ജനിച്ചിട്ടുപോലുമില്ലാത്തവര്‍ അവരെ ആരാധിക്കുന്നു എന്നര്‍ഥം.'-ശ്രീകുമാര്‍ മേനോന് പറയുന്നു.
അമിതാഭ് ബച്ചനെപ്പോലൊരു ഇതിഹാസത്തിനും നാഗാര്ജുനയെപ്പോലുള്ള അന്യഭാഷാ മെഗാതാരങ്ങള്ക്കും ഒപ്പമുള്ള ലോഞ്ചിങ് മഞ്ജുവിന് ഏറെ സഹായകരമായിട്ടുണ്ട്. ഹിന്ദിയില്‍ നിന്നുള്‍പ്പെടെ ഓഫറുകള്‍ എത്താനും ഇത് കാരണമായി.
കള്ളപ്പണക്കാരനായി ചിത്രീകരികരിക്കുന്നതില്‍ വിഷമമുണ്ടെന്ന് ദിലീപ്...
കൊച്ചി: സേവനനികുതി കുടിശിക അടയ്ക്കാനുണ്ടെന്ന് പറഞ്ഞാല്‍ അടയ്ക്കാന്‍ തയാറാണെന്ന് നടന് ദിലീപ്. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ എക്സൈസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് കൊച്ചിയിലെ എക്സൈസ് ഓഫീസിലെത്തിയതായിരുന്നു ദിലീപ്. തന്നെ ഒരു കള്ളപ്പണക്കാരനായി ചിത്രീകരികരിക്കുന്നതില്‍ വിഷമമുണ്ടെന്നും ദിലീപ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദിലീപിന്റെ ഓഫീസുകളിലും വീട്ടിലും സെന്‍ട്രല്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കാനാണ് ദിലീപ് കൊച്ചിയിലെ സെന്‍ട്രല്‍ എസ്കൈസ് ഓഫീസിലെത്തിയത്. രാവിലെ 11.30 ന് എത്തിയ ദിലീപ് രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്. സഹോദരന് അനൂപും ഒപ്പമുണ്ടായിരുന്നു.
നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഇരുവരുടെയും ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വിശദീകരണം കേട്ടു. സിനിമയില്‍ അഭിനയിക്കുന്നതിന് തനിക്ക് നിശ്ചിത പ്രതിഫമില്ലെന്നും 15 ലക്ഷം മുതല്‍ 50 ലക്ഷം വരെ പ്രതിഫലം വാങ്ങാറുണ്ടെന്നും ദിലീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വിതരണാവകാശം നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുകയാണ്. സേവന നികുതി അടയ്ക്കാനുണ്ടെങ്കില്‍ അടയ്ക്കാന്‍ തയാറാണെന്നും ദിലീപ് പറഞ്ഞു. തന്നെ ഒരു കള്ളപ്പണക്കാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ദിലീപ് പ്രതികരിച്ചു. ദീലീപിന്റെയും അനൂപിന്റെയും വിശദീകരണവും കണ്ടെടുത്ത രേഖകളും ഒത്തുനോക്കി നികുതി കുടിശിക നിശ്ചയിക്കുമെന്നാണ് സെന്‍ട്രല്‍ എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചത്.
നേരത്തെ തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ഇരുവരുടെയും ഉദ്യോഗസ്ഥര്‍ ഇരുവരുടെയും വിശദീകരണം കേട്ടു. സിനിമയില്‍ അഭിനയിക്കുന്നതിന് തനിക്ക് നിശ്ചിത പ്രതിഫമില്ലെന്നും 15 ലക്ഷം മുതല്‍ 50 ലക്ഷം വരെ പ്രതിഫലം വാങ്ങാറുണ്ടെന്നും ദിലീപ് ഉദ്യോഗസ്ഥരോട് പറഞ്ഞു. വിതരണാവകാശം നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുകയാണ്. സേവന നികുതി അടയ്ക്കാനുണ്ടെങ്കില്‍ അടയ്ക്കാന്‍ തയാറാണെന്നും ദിലീപ് പറഞ്ഞു. തന്നെ ഒരു കള്ളപ്പണക്കാരനായി ചിത്രീകരിക്കുന്നതില്‍ വിഷമമുണ്ടെന്നും ദിലീപ് പ്രതികരിച്ചു. ദീലീപിന്റെയും അനൂപിന്റെയും വിശദീകരണവും കണ്ടെടുത്ത രേഖകളും ഒത്തുനോക്കി നികുതി കുടിശിക നിശ്ചയിക്കുമെന്നാണ് സെന്‍ട്രല്‍ എക്സൈസ് വൃത്തങ്ങള്‍ അറിയിച്ചത്.
മീരാ ജാസ്മിന് വിവാഹിതയാകുന്നു.
കൊച്ചി: സിനിമാതാരം മീരാജാസ്മിന് വിവാഹിതയാകുന്നു. ദുബായിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്വെയര് എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്. ഫിബ്രവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹം.
കുറച്ചുനാളായി മീരയ്ക്കുവേണ്ടി വിവാഹാലോചനകളുടെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഇന്റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു.
സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. വിവാഹനിശ്ചയച്ചടങ്ങ് പ്രത്യേകമായി ഉണ്ടാകില്ല. ഇടപ്പഴഞ്ഞി ആര്.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹസത്കാരമുണ്ടാകും.
ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ ജാസ്മിന് മേരി ജോസഫിനെ ലോഹിതദാസാണ് 'സൂത്രധാരനി'ലൂടെ മലയാള സിനിമയില്‍ മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക് തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്. 'ലേഡീസ് ആന്‍ഡ് ജന്റില്മാന്' , 'മിസ് ലേഖാ തരൂര്‍ കാണുന്നത്' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടുമെത്തിയ മീര 'ഒന്നും മിണ്ടാതെ', 'ഇതിനുമപ്പുറം' എന്നീ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
കൊച്ചി: സിനിമാതാരം മീരാജാസ്മിന് വിവാഹിതയാകുന്നു. ദുബായിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്വെയര് എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്. ഫിബ്രവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹം.
കുറച്ചുനാളായി മീരയ്ക്കുവേണ്ടി വിവാഹാലോചനകളുടെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഇന്റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു.
സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. വിവാഹനിശ്ചയച്ചടങ്ങ് പ്രത്യേകമായി ഉണ്ടാകില്ല. ഇടപ്പഴഞ്ഞി ആര്.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹസത്കാരമുണ്ടാകും.
ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ ജാസ്മിന് മേരി ജോസഫിനെ ലോഹിതദാസാണ് 'സൂത്രധാരനി'ലൂടെ മലയാള സിനിമയില്‍ മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക് തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്. 'ലേഡീസ് ആന്‍ഡ് ജന്റില്മാന്' , 'മിസ് ലേഖാ തരൂര്‍ കാണുന്നത്' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടുമെത്തിയ മീര 'ഒന്നും മിണ്ടാതെ', 'ഇതിനുമപ്പുറം' എന്നീ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
'ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ലേ?'
'ഖസാക്കിന്റെ... വേറെ പലതും വായിച്ചിട്ടുണ്ട്. ഇതിഹാസം വായിക്കാന്‍ പറ്റിയില്ല...!'
ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ഭാവി എം.എല്‍.എ ആകാന്‍ ഒരുങ്ങിയിരിക്കുന്ന അയ്മനം സിദ്ധാര്ഥന് എന്ന യുവജന നേതാവും സുഹൃത്തായ ഐറീനും തമ്മിലുള്ള സംഭാഷണമാണിത്. സ്വാഭാവികമായും ഈ ഉത്തരം പറയുന്നയാള്‍ രാഷ്ട്രീയക്കാരനായ അയ്മനം സിദ്ധാര്ഥന് തന്നെ.
'ഖസാക്കിന്റെ... വേറെ പലതും വായിച്ചിട്ടുണ്ട്. ഇതിഹാസം വായിക്കാന്‍ പറ്റിയില്ല...!'
ഒരു ഇന്ത്യന്‍ പ്രണയകഥ'യില്‍ ഭാവി എം.എല്‍.എ ആകാന്‍ ഒരുങ്ങിയിരിക്കുന്ന അയ്മനം സിദ്ധാര്ഥന് എന്ന യുവജന നേതാവും സുഹൃത്തായ ഐറീനും തമ്മിലുള്ള സംഭാഷണമാണിത്. സ്വാഭാവികമായും ഈ ഉത്തരം പറയുന്നയാള്‍ രാഷ്ട്രീയക്കാരനായ അയ്മനം സിദ്ധാര്ഥന് തന്നെ.
സിനിമയില്‍ ഇതിനുമുമ്പും സൂക്ഷ്മമായ സാമൂഹ്യവിമര്‍ശനവും രാഷ്ട്രീയവിചാരണയും നടത്തിയിട്ടുള്ള സത്യന് അന്തിക്കാട് ഒരു രാഷ്ട്രീയപ്രവര്‍ത്തകനെ കേന്ദ്രകഥാപാത്രമാക്കി 'ഇന്ത്യന്‍ പ്രണയകഥ' ഒരുക്കുമ്പോഴും അതില്‍ മാറ്റമൊന്നുമില്ല. സമകാലീന രാഷ്ട്രീയത്തിലെ അഴുക്കുകളെ ഒന്നുകൂടി തുറന്നുകാട്ടുമാത്രമാണ് അദ്ദേഹം; മൂര്‍ച്ചയുള്ള പരിഹാസത്തോടെതന്നെ. എന്നാല്‍ രാഷ്ട്രീയം ഇന്ത്യന്‍ പ്രണയകഥയുടെ പശ്ചാത്തലം മാത്രമാണ്. കഥ മറ്റൊന്നാണ്.
തലമുറകള്‍ പലതു വന്നുപോയിട്ടും മലയാളസിനിമയില്‍ ഇന്നും കാലുറപ്പിച്ചുനില്ക്കുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്. ദൈനംദിന ജീവിതത്തില്‍നിന്ന് കണ്ടെടുക്കുന്ന ചില സന്ദര്‍ഭങ്ങള്‍, മതിലിനും വാതിലിനുമപ്പുറം വീട്ടിന്റെ അകമുറികളില്‍ എരിപൊരികൊള്ളുന്ന ജീവിതം, മേമ്പോടിക്ക് അല്‍പ്പം നര്‍മ്മം, ബന്ധങ്ങളുടെ കെട്ടുപാടുകളും സംഘര്‍ഷങ്ങളും, ചെറിയൊരു സസ്പെന്‍സ്, വിട്ടുപോകാതെ ചില ധാര്‍മ്മികപാഠങ്ങള്‍... ശേഷം ആരെയും അലോസരപ്പെടുത്താത്ത ശുഭാന്ത്യവും. ഇതൊക്കെയാണ് സത്യന് ചിത്രങ്ങളുടെ സാരം. അത് ശരിയായ അളവില്‍ ചേര്‍ത്തെടുത്ത് കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സത്യന് അന്തിക്കാടിന് അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം സംവിധാനംചെയ്ത 53-ാമത്തെ ചിത്രമായ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യും തിയേറ്ററില്‍ സ്വാഗതം ചെയ്യപ്പെടുന്നത്.
ഭാവി എം.എല്‍ എ ആകാന്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞ അയ്മനം സിദ്ധാര്‍ഥ (ഫഹദ്)നും സിദ്ധാര്‍ഥന്റെ രാഷട്രീയഗുരുവും മുതിര്‍ന്ന നേതാവുമായ ഉതുപ്പ് വള്ളിക്കാടനു (ഇന്നസെന്റ് ) മാണ് ഇവിടെ രാഷ്ട്രീയം 'കൈകാര്യം' ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ച സിദ്ധാര്‍ഥന്റെ പേര് അട്ടിമറിച്ചുകൊണ്ട് ഹൈക്കമാന്‍ഡ് മറ്റൊരു സ്ഥാനാര്‍ഥിയെ കെട്ടിയിറക്കുകയാണ്.
തലമുറകള്‍ പലതു വന്നുപോയിട്ടും മലയാളസിനിമയില്‍ ഇന്നും കാലുറപ്പിച്ചുനില്ക്കുന്ന സംവിധായകനാണ് സത്യന് അന്തിക്കാട്. ദൈനംദിന ജീവിതത്തില്‍നിന്ന് കണ്ടെടുക്കുന്ന ചില സന്ദര്‍ഭങ്ങള്‍, മതിലിനും വാതിലിനുമപ്പുറം വീട്ടിന്റെ അകമുറികളില്‍ എരിപൊരികൊള്ളുന്ന ജീവിതം, മേമ്പോടിക്ക് അല്‍പ്പം നര്‍മ്മം, ബന്ധങ്ങളുടെ കെട്ടുപാടുകളും സംഘര്‍ഷങ്ങളും, ചെറിയൊരു സസ്പെന്‍സ്, വിട്ടുപോകാതെ ചില ധാര്‍മ്മികപാഠങ്ങള്‍... ശേഷം ആരെയും അലോസരപ്പെടുത്താത്ത ശുഭാന്ത്യവും. ഇതൊക്കെയാണ് സത്യന് ചിത്രങ്ങളുടെ സാരം. അത് ശരിയായ അളവില്‍ ചേര്‍ത്തെടുത്ത് കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സത്യന് അന്തിക്കാടിന് അറിയാം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം സംവിധാനംചെയ്ത 53-ാമത്തെ ചിത്രമായ 'ഒരു ഇന്ത്യന്‍ പ്രണയകഥ'യും തിയേറ്ററില്‍ സ്വാഗതം ചെയ്യപ്പെടുന്നത്.
ഭാവി എം.എല്‍ എ ആകാന്‍ മാനസികമായി തയ്യാറായിക്കഴിഞ്ഞ അയ്മനം സിദ്ധാര്‍ഥ (ഫഹദ്)നും സിദ്ധാര്‍ഥന്റെ രാഷട്രീയഗുരുവും മുതിര്‍ന്ന നേതാവുമായ ഉതുപ്പ് വള്ളിക്കാടനു (ഇന്നസെന്റ് ) മാണ് ഇവിടെ രാഷ്ട്രീയം 'കൈകാര്യം' ചെയ്യുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് പ്രതീക്ഷിച്ച സിദ്ധാര്‍ഥന്റെ പേര് അട്ടിമറിച്ചുകൊണ്ട് ഹൈക്കമാന്‍ഡ് മറ്റൊരു സ്ഥാനാര്‍ഥിയെ കെട്ടിയിറക്കുകയാണ്.
അനാഥാലയങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി സിനിമ ചെയ്യാനെത്തിയ കനേഡിയന്‍ മലയാളി ഐറീനെ (അമലപോള്‍) സഹായിക്കാനായി സിദ്ധാര്‍ഥനെ അവരുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് വള്ളിക്കാടന്. സ്ഥാനാര്‍ഥിത്വം കിട്ടാതാകുന്നതോടെ രാഷ്ട്രീയം മടുത്ത സിദ്ധാര്ഥന് ഐറീന് ഒരു വഴിയും വഴികാട്ടിയുമായി മാറുന്നു. ഒരു വ്യക്തി എന്ന നിലയിലും രാഷ്ട്രീയക്കാരന് എന്ന നിലയിലും സിദ്ധാര്‍ഥന്റെ അജ്ഞതയെ തുറന്നുകാട്ടുകയായിരുന്നു ഐറീന്. അതേസമയം ഐറീന്റെ വരവ് മറ്റുപലതിനുവേണ്ടിയുമാണ്. പലതും അന്വേഷിക്കാനും കണ്ടെത്താനും. ആ വഴിയില്‍ അവര്‍ക്ക് സിദ്ധാര്‍ഥനെ ആവശ്യമായിരുന്നു. സ്നേഹത്തിന് രാജ്യവും രാഷ്ട്രീയവുമൊന്നും തടസ്സമല്ലല്ലോ!
പുതുതലമുറ നടന്മാര്ക്കിടയിലെ 'ക്ഷോഭിക്കുന്ന യുവത്വ' മായി പലതവണ തിളങ്ങിയിട്ടുള്ള ഫഹദിന് വഴക്കമുള്ള രാഷ്ട്രീയക്കാരനാകാനും കഴിയും എന്ന് ഈ പ്രണയകഥ തെളിയിക്കുന്നു. ഒരര്‍ഥത്തില്‍ ഐറീന്റെ കഥയാണിത്. ഐറീന്റെ ഏകാന്തതയും നൊമ്പരവും ഉള്‍ക്കൊള്ളാന്‍ അമല പോളിന് കഴിഞ്ഞിട്ടുണ്ട്. ഫഹദ്- അമലപോള്‍ ജോഡിയെ സ്ക്രീനില്‍ കണ്ടിരിക്കുന്നതില്‍ ഒരു ചന്തമുണ്ട്. അതുകൊണ്ടുതന്നെ പ്രണയകഥ ബോറടിപ്പിക്കുന്നില്ല.
ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഡയമണ്ട് നെക്ലേസ്സി'ന്റെ തിരക്കഥാകൃത്ത് ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറം അതിനുശേഷം കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രം. ഇഖ്ബാല്‍ ആദ്യമായാണ് സത്യന് അന്തിക്കാടിനൊപ്പം ചേരുന്നത്. സത്യന് അന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന് ഇളയരാജയെ ഇത്തവണ സത്യന് മാറ്റി പരീക്ഷിക്കുന്നു. വിദ്യാസാഗറാണ് സംഗീതസംവിധാനം. മാതൃഭൂമി മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. 2003-ല്‍ 'മനസ്സിനക്കരെ' എന്ന ചിത്രംമുതല്‍ പത്തുവര്‍ഷമായി സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ സംഗീതസംവിധാനം ഇളയരാജയായിരുന്നു. പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്തത്.
പുതുതലമുറ നടന്മാര്ക്കിടയിലെ 'ക്ഷോഭിക്കുന്ന യുവത്വ' മായി പലതവണ തിളങ്ങിയിട്ടുള്ള ഫഹദിന് വഴക്കമുള്ള രാഷ്ട്രീയക്കാരനാകാനും കഴിയും എന്ന് ഈ പ്രണയകഥ തെളിയിക്കുന്നു. ഒരര്‍ഥത്തില്‍ ഐറീന്റെ കഥയാണിത്. ഐറീന്റെ ഏകാന്തതയും നൊമ്പരവും ഉള്‍ക്കൊള്ളാന്‍ അമല പോളിന് കഴിഞ്ഞിട്ടുണ്ട്. ഫഹദ്- അമലപോള്‍ ജോഡിയെ സ്ക്രീനില്‍ കണ്ടിരിക്കുന്നതില്‍ ഒരു ചന്തമുണ്ട്. അതുകൊണ്ടുതന്നെ പ്രണയകഥ ബോറടിപ്പിക്കുന്നില്ല.
ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഡയമണ്ട് നെക്ലേസ്സി'ന്റെ തിരക്കഥാകൃത്ത് ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറം അതിനുശേഷം കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന ചിത്രം. ഇഖ്ബാല്‍ ആദ്യമായാണ് സത്യന് അന്തിക്കാടിനൊപ്പം ചേരുന്നത്. സത്യന് അന്തിക്കാട് ചിത്രങ്ങളിലൂടെ മലയാളത്തിന് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന് ഇളയരാജയെ ഇത്തവണ സത്യന് മാറ്റി പരീക്ഷിക്കുന്നു. വിദ്യാസാഗറാണ് സംഗീതസംവിധാനം. മാതൃഭൂമി മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്. 2003-ല്‍ 'മനസ്സിനക്കരെ' എന്ന ചിത്രംമുതല്‍ പത്തുവര്‍ഷമായി സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ സംഗീതസംവിധാനം ഇളയരാജയായിരുന്നു. പ്രദീപ് നായരാണ് ക്യാമറ കൈകാര്യം ചെയ്തത്.
ദൃശ്യാതീതം ഈ ദൃശ്യാനുഭവം
പച്ചയായ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരം എന്നത് ഏതൊരു സിനിമയെക്കുറിച്ചും പറഞ്ഞ് പഴകിപ്പോയ ഒരു പ്രശംസാവാക്യമാണ്. പക്ഷേ, ഇടുക്കിയുടെ പച്ചപ്പിനെ 'ദൃശ്യ'മാധ്യമമാക്കിക്കൊണ്ട്, കണ്ണടയ്ക്കേണ്ട യാഥാര്‍ഥ്യങ്ങളിലേക്കും കണ്തുറക്കേണ്ട വസ്തുതകളിലേക്കും ദൃശ്യഭാഷ ഒരുക്കുകയാണ് ജിത്തു ജോസഫ് എന്ന സംവിധായകന്.
സുപരിചിതവും സാധാരണഗതിയിലുള്ളതുമായ ഒരു കുടുംബകഥ. അതിന് അസാധാരണമായ ദാര്‍ശനിക മാനം നല്കി ന്യൂ ജനറേഷന് സാങ്കേതികതകളിലൂടെ അവതരിപ്പിക്കാനായെന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
മലയോര മേഖലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ കൃഷിയും ചില ചെറുകിട ബിസിനസ്സ് സംരംഭങ്ങളുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്ന നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കഥാനായകന്. ചെറിയ കുറുമ്പുകളോടെ ഗൃഹനാഥ. മാലാഖമാരെപ്പോലെ രണ്ടു കുട്ടികള്‍. ശാന്തമായ ഒരു നദിപോലൊഴുകുന്ന അവരുടെ ജീവിതത്തെ വല്ലാതെ നിറംപിടിപ്പിക്കാതെ മിതമായി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യത്തിന്റെ ആദ്യപകുതി കടന്നുപോകുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് തങ്ങള്‍ ഇരയാവുമെന്ന സാഹചര്യത്തില്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങുകയാണ് ആ കുടുംബം.
ഇടവേളവരെ മുന്‍പു കണ്ടുപരിചയിച്ച സന്ദര്‍ഭങ്ങളുമായി മനഃപൂര്വമെന്നോണമുള്ള മന്ദഗതിയോടെ മുന്നേറുകയാണ് സംവിധായകന്. എന്നാല്‍ തുടര്‍ന്ന് ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ഓരോ നിമിഷവും ഉറപ്പാക്കി ദൃശ്യത്തെ ജിത്തുജോസഫ് അവിസ്മരണീയമാക്കുന്നു. തല്ലുകൊള്ളുന്നതല്ലാതെ ഒരെണ്ണംപോലും തിരിച്ചുകൊടുക്കാത്ത കേന്ദ്രകഥാപാത്രം. ഒരു മദ്യപാന സീനിനുപോലും ഇടം നല്‍കാതെ സൃഷ്ടിച്ച സാഹചര്യങ്ങള്‍. പ്രമുഖ ഹാസ്യതാരങ്ങളോ കാര്യമായ കോമഡിയോ ഇല്ലാതെ തന്നെ ചില നര്‍മരംഗങ്ങള്‍. ഐറ്റം ഡാന്‍സിനോ അടിപൊളി ഗാനങ്ങള്‍ക്കോ പ്രസക്തി നല്‍കാത്ത ഇവയൊക്കെ ഈ ചിത്രത്തിന്റെ ന്യൂനതകളല്ല.
മേന്മ തന്നെയാണ്. ഇങ്ങനെ ഒരു ഹിറ്റ് ചിത്രത്തിന്റെ പതിവ് ചിട്ടവട്ടങ്ങളോ സൂത്രവാക്യങ്ങളോ ഇല്ലാത്തതാകും ഒരു പക്ഷേ, ദൃശ്യത്തെ വേറിട്ട അനുഭവമാക്കുന്നത്.
അതിമാനുഷികത്വം ഒട്ടുമില്ലാത്ത തികച്ചും സാധാരണക്കാരാനായ പ്രായത്തിനനുസരിച്ചുള്ള മോഹന്‍ലാലിനെയാണ് ജോര്‍ജുകുട്ടിയിലൂടെ കാണാനാവുന്നത്. മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നവിധം ജോര്‍ജുകുട്ടിയെ തനതായ സവിശേഷതകളോടെ ഭംഗിയാക്കാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. കാര്യമായ നേട്ടങ്ങളില്ലാതെ കടന്നുപോവുന്ന വര്‍ഷത്തെ 'ദൃശ്യ' ത്തിലൂടെ തന്റേതുകൂടിയാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
അഴകുള്ള വീട്ടമ്മയായി മീനയും സാന്നിധ്യമുറപ്പാക്കി. ഹാസ്യവേഷങ്ങളില്‍ നിന്ന് വേറിട്ട് കലാഭവന്‍ ഷാജോണിന് കോണ്‍സ്റ്റബിള്‍ സഹദേവനെ ശ്രദ്ധേയമാക്കാനായി. ഗീതാ പ്രഭാകര്‍ കജട ആയി ആശാശരത് ശക്തമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ശ്രീകുമാര്‍, കുഞ്ചന്‍, ഇര്‍ഷാദ്, ബൈജു, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്, നീരജ് മാധവ് തുടങ്ങിയ താരനിര അവരവരുടെ വേഷങ്ങളോടും നീതികാട്ടി.
സുജിത് വാസുദേവിന്റെ മനോഹരമായ ദൃശ്യങ്ങള്‍, അയൂബ് ഖാന്റെ മികച്ച എഡിറ്റിങ്, ബിനു തോമസും അനില്‍ ജോണ്സണുമൊരുക്കിയ സംഗീതം എന്നീ ശ്രദ്ധേയമായ ഘടകങ്ങളും ചിത്രത്തോടിണങ്ങി നില്ക്കുന്നു. മാതൃഭൂമി മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.
സൂപ്പര്‍ ഹിറ്റുകളുള്പ്പെടെയുള്ള അഞ്ച് സിനിമകള്‍ക്കുശേഷം വിദഗ്ധമായൊരു തിരക്കഥയുടെ പിന്‍ബലത്തോടെ ദൃശ്യപരതയ്ക്കപ്പുറമുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ഈ ചിത്രത്തില്‍ ജിത്തുവിന് കഴിഞ്ഞു. കുടുംബമൂല്യങ്ങളുടെ വിലയെന്തെന്ന് പറയാതെ പറഞ്ഞുകൊണ്ട് അദൃശ്യമായ സാമൂഹിക ബാധ്യതകളെക്കുറിച്ച് പ്രേക്ഷകരെ ബോധവത്കരിക്കാനും സംവിധായകനു കഴിയുന്നു. ആദ്യപകുതിയുടെ തുടക്കത്തിലെ മെല്ലെപ്പോക്കും തീരെ ഒതുങ്ങിപ്പോയ ഗാനരംഗചിത്രീകരണവുമാണ് ഈ ചിത്രത്തെ അല്പമെങ്കിലും പിന്നാക്കം വലിക്കുന്നത്. എങ്കിലും ഈ ഫാമിലി ത്രില്ലറിലൂടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കുടുംബപ്രേക്ഷകരെ നല്ല ഉദ്ദേശ്യത്തോടെ പ്രേരിപ്പിക്കുന്നുവെന്നതാണ് 'ദൃശ്യ'ത്തെ ജീവിതഗന്ധിയായ ഒരു നല്ല സിനിമയാക്കുന്നത്.
സുപരിചിതവും സാധാരണഗതിയിലുള്ളതുമായ ഒരു കുടുംബകഥ. അതിന് അസാധാരണമായ ദാര്‍ശനിക മാനം നല്കി ന്യൂ ജനറേഷന് സാങ്കേതികതകളിലൂടെ അവതരിപ്പിക്കാനായെന്നതാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്.
മലയോര മേഖലയിലെ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ കൃഷിയും ചില ചെറുകിട ബിസിനസ്സ് സംരംഭങ്ങളുമായി കുടുംബസമേതം കഴിഞ്ഞുകൂടുന്ന നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കഥാനായകന്. ചെറിയ കുറുമ്പുകളോടെ ഗൃഹനാഥ. മാലാഖമാരെപ്പോലെ രണ്ടു കുട്ടികള്‍. ശാന്തമായ ഒരു നദിപോലൊഴുകുന്ന അവരുടെ ജീവിതത്തെ വല്ലാതെ നിറംപിടിപ്പിക്കാതെ മിതമായി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യത്തിന്റെ ആദ്യപകുതി കടന്നുപോകുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് തങ്ങള്‍ ഇരയാവുമെന്ന സാഹചര്യത്തില്‍ അതിനെതിരെ ഒറ്റക്കെട്ടായി പ്രതിരോധിക്കാനിറങ്ങുകയാണ് ആ കുടുംബം.
ഇടവേളവരെ മുന്‍പു കണ്ടുപരിചയിച്ച സന്ദര്‍ഭങ്ങളുമായി മനഃപൂര്വമെന്നോണമുള്ള മന്ദഗതിയോടെ മുന്നേറുകയാണ് സംവിധായകന്. എന്നാല്‍ തുടര്‍ന്ന് ബുദ്ധിപരമായ നീക്കങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ ഓരോ നിമിഷവും ഉറപ്പാക്കി ദൃശ്യത്തെ ജിത്തുജോസഫ് അവിസ്മരണീയമാക്കുന്നു. തല്ലുകൊള്ളുന്നതല്ലാതെ ഒരെണ്ണംപോലും തിരിച്ചുകൊടുക്കാത്ത കേന്ദ്രകഥാപാത്രം. ഒരു മദ്യപാന സീനിനുപോലും ഇടം നല്‍കാതെ സൃഷ്ടിച്ച സാഹചര്യങ്ങള്‍. പ്രമുഖ ഹാസ്യതാരങ്ങളോ കാര്യമായ കോമഡിയോ ഇല്ലാതെ തന്നെ ചില നര്‍മരംഗങ്ങള്‍. ഐറ്റം ഡാന്‍സിനോ അടിപൊളി ഗാനങ്ങള്‍ക്കോ പ്രസക്തി നല്‍കാത്ത ഇവയൊക്കെ ഈ ചിത്രത്തിന്റെ ന്യൂനതകളല്ല.
മേന്മ തന്നെയാണ്. ഇങ്ങനെ ഒരു ഹിറ്റ് ചിത്രത്തിന്റെ പതിവ് ചിട്ടവട്ടങ്ങളോ സൂത്രവാക്യങ്ങളോ ഇല്ലാത്തതാകും ഒരു പക്ഷേ, ദൃശ്യത്തെ വേറിട്ട അനുഭവമാക്കുന്നത്.
അതിമാനുഷികത്വം ഒട്ടുമില്ലാത്ത തികച്ചും സാധാരണക്കാരാനായ പ്രായത്തിനനുസരിച്ചുള്ള മോഹന്‍ലാലിനെയാണ് ജോര്‍ജുകുട്ടിയിലൂടെ കാണാനാവുന്നത്. മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഇടം നേടുന്നവിധം ജോര്‍ജുകുട്ടിയെ തനതായ സവിശേഷതകളോടെ ഭംഗിയാക്കാന്‍ മോഹന്‍ലാലിനു കഴിഞ്ഞു. കാര്യമായ നേട്ടങ്ങളില്ലാതെ കടന്നുപോവുന്ന വര്‍ഷത്തെ 'ദൃശ്യ' ത്തിലൂടെ തന്റേതുകൂടിയാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
അഴകുള്ള വീട്ടമ്മയായി മീനയും സാന്നിധ്യമുറപ്പാക്കി. ഹാസ്യവേഷങ്ങളില്‍ നിന്ന് വേറിട്ട് കലാഭവന്‍ ഷാജോണിന് കോണ്‍സ്റ്റബിള്‍ സഹദേവനെ ശ്രദ്ധേയമാക്കാനായി. ഗീതാ പ്രഭാകര്‍ കജട ആയി ആശാശരത് ശക്തമായ മികവ് പ്രകടിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ശ്രീകുമാര്‍, കുഞ്ചന്‍, ഇര്‍ഷാദ്, ബൈജു, ബാലാജി, കൂട്ടിക്കല്‍ ജയചന്ദ്രന്, നീരജ് മാധവ് തുടങ്ങിയ താരനിര അവരവരുടെ വേഷങ്ങളോടും നീതികാട്ടി.
സുജിത് വാസുദേവിന്റെ മനോഹരമായ ദൃശ്യങ്ങള്‍, അയൂബ് ഖാന്റെ മികച്ച എഡിറ്റിങ്, ബിനു തോമസും അനില്‍ ജോണ്സണുമൊരുക്കിയ സംഗീതം എന്നീ ശ്രദ്ധേയമായ ഘടകങ്ങളും ചിത്രത്തോടിണങ്ങി നില്ക്കുന്നു. മാതൃഭൂമി മ്യൂസിക്കാണ് ഗാനങ്ങള്‍ പുറത്തിറക്കിയത്.
സൂപ്പര്‍ ഹിറ്റുകളുള്പ്പെടെയുള്ള അഞ്ച് സിനിമകള്‍ക്കുശേഷം വിദഗ്ധമായൊരു തിരക്കഥയുടെ പിന്‍ബലത്തോടെ ദൃശ്യപരതയ്ക്കപ്പുറമുള്ള സാധ്യതകള്‍ കണ്ടെത്താന്‍ ഈ ചിത്രത്തില്‍ ജിത്തുവിന് കഴിഞ്ഞു. കുടുംബമൂല്യങ്ങളുടെ വിലയെന്തെന്ന് പറയാതെ പറഞ്ഞുകൊണ്ട് അദൃശ്യമായ സാമൂഹിക ബാധ്യതകളെക്കുറിച്ച് പ്രേക്ഷകരെ ബോധവത്കരിക്കാനും സംവിധായകനു കഴിയുന്നു. ആദ്യപകുതിയുടെ തുടക്കത്തിലെ മെല്ലെപ്പോക്കും തീരെ ഒതുങ്ങിപ്പോയ ഗാനരംഗചിത്രീകരണവുമാണ് ഈ ചിത്രത്തെ അല്പമെങ്കിലും പിന്നാക്കം വലിക്കുന്നത്. എങ്കിലും ഈ ഫാമിലി ത്രില്ലറിലൂടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് കുടുംബപ്രേക്ഷകരെ നല്ല ഉദ്ദേശ്യത്തോടെ പ്രേരിപ്പിക്കുന്നുവെന്നതാണ് 'ദൃശ്യ'ത്തെ ജീവിതഗന്ധിയായ ഒരു നല്ല സിനിമയാക്കുന്നത്.
ഗൗതമി എനിക്കൊപ്പം സന്തുഷ്ടയാണ്.....
സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടായി ഗൗതമി എനിക്കൊപ്പമുണ്ട്. അതു വലിയ ആശ്വാസമാണ്. ഞാനിന്നുവരെ ആരെയും പ്രണയിച്ചിട്ടില്ല. കമല്ഹാസന് തുറന്നുപറയുന്നു
അമ്പതു വര്‍ഷത്തിലേറെ നീണ്ട താങ്കളുടെ അഭിനയജീവിതത്തില്‍ ഒട്ടേറെ നായികമാര്‍ കടന്നുപോയി. ഇവരില്‍ ഏറെ സ്വാധീനിച്ചത് ആരായിരിക്കണം?
സ്വാധീനിക്കുക എന്നു പറയുന്നതിന് ഒരുപാട് തലങ്ങളുണ്ട്. എല്ലാവരുമായും നല്ല അടുപ്പമുണ്ടായിട്ടുണ്ട്. സൗഹൃദങ്ങള്‍ അതിന്റേതായ തീവ്രതയില്‍ ഇന്നും തുടരുന്നുമുണ്ട്. അല്ലാതെ എന്നോടൊപ്പം അഭിനയിച്ച ഒരു നായികയും എന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതത്തില്‍ എനിക്കെന്റെ അമ്മയെക്കുറിച്ച് അങ്ങനെ പറയാനാകും. കാരണം അമ്മ വളരെ ബോള്‍ഡ് ആയിരുന്നു. അച്ഛനേക്കാള്‍ ബോള്‍ഡ്. എന്റെ വീട്ടിലെ രണ്ടു ഹീറോകളിലൊന്ന്. അമ്മയെ ഹീറോ എന്നു വിളിക്കാമോ എന്നു നിങ്ങള്‍ ചോദിച്ചേക്കും. പക്ഷെ, കാര്യം അങ്ങനെയായിരുന്നു. എന്തിലും തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുവാന്‍ അമ്മയ്ക്കു മടിയുണ്ടായിരുന്നില്ല. ആ അര്‍ത്ഥത്തില്‍ അമ്മ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സ്ത്രീകളെക്കുറിച്ചുള്ള കമല്‍ഹാസന്റെ കാഴ്ചപ്പാടെന്താണ്?
എന്തുകൊണ്ടും പുരുഷന്മാരേക്കാള് ഉയരത്തില്‍ തന്നെയാണ് അവരുടെ സ്ഥാനം. സ്ത്രീസമൂഹത്തെ എന്നും ഞാന്‍ ബഹുമാനിച്ചിട്ടേയുള്ളൂ. മോശപ്പെട്ട ഒരു വാക്കുപോലും കമല്‍ഹാസനില്‍നിന്നും ഒരു സ്ത്രീക്കും കേള്ക്കേണ്ടിവന്നിട്ടുണ്ടാവില്ല. അമ്മ, സഹോദരി, ഭാര്യ, മകള്‍, സഹപ്രവര്‍ത്തക ഇങ്ങനെ പലനിലയിലും എന്റെ ജീവിതത്തില്‍ സ്ത്രീകള്‍ കടന്നുപോയിട്ടുണ്ട്. പലരുടേയും ജീവിതങ്ങള്‍ എന്നെ വേദനിപ്പിച്ചിട്ടുമുണ്ട്. ഡല്‍ഹി ബലാല്‍സംഗത്തിലൂടെ ജീവന് നഷ്ടപ്പെട്ട ഞാന്‍ കണ്ടിട്ടില്ലാത്ത ആ സഹോദരിയുടെ ജീവിതംപോലും എനിക്കു വേദനയാണ്. പക്ഷേ, കമല്ഹാസന് ഇന്നുവരെ ഒരു സ്ത്രീയേയും വേദനിപ്പിച്ചിട്ടില്ല. പണ്ടത്തെപ്പോലെയല്ല, സമൂഹത്തിന്റെ എല്ലാ തുറകളിലും സ്ത്രീകള്‍ ഉയര്‍ന്നുവരുന്നുണ്ട്. സിനിമയില്‍ ഈ മാറ്റം ശക്തമായി വന്നുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ എന്റെ ചില ചിത്രങ്ങളിലൂടെ ഞാനും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം എനിക്ക് ആഹ്ലാദം നല്‍കുന്നുമുണ്ട്.
പ്രണയം, വിവാഹം, ഭാര്യാഭര്‍ത്തൃബന്ധം... ഇതിനെയെല്ലാം എങ്ങനെ കാണുന്നു?
സുഹൃത്തേ, നിങ്ങള്‍ക്കു മുന്നിലിരിക്കുന്ന ഈ കമല്ഹാസന് ഇന്നുവരെയും ഒരു സ്ത്രീയേയും പ്രണയിച്ചിട്ടില്ല. സ്നേഹം, സൗഹൃദം, കടപ്പാട്, ബന്ധങ്ങള്‍ ഇതൊക്കെ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും പ്രണയം ഉണ്ടായിട്ടില്ല. എന്റെ ഒരേയൊരു പ്രണയം സിനിമ മാത്രമാണ്. വിവാഹത്തെക്കുറിച്ചും, ഭാര്യാഭര്‍ത്തൃബന്ധത്തെക്കുറിച്ചും ചോദിച്ചില്ലേ? ഞാന്‍ രണ്ടുവിവാഹം കഴിച്ചു. വാണിയും സരികയുമായുള്ള ആ ബന്ധങ്ങള്‍ വേര്‍പിരിഞ്ഞു. എന്റെ വിവാഹജീവിതം എനിക്കു ദുരനുഭവമായിരുന്നു. ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ഒരു നിമിഷംപോലും ജീവിക്കാനാവില്ല. ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ വിവാഹം എന്ന ആചാരം ആവശ്യമില്ലതാനും. വിവാഹം എന്നത് പ്രാകൃതമായ ഏര്‍പ്പാടാണ്. മനസ്സിനിഷ്ടപ്പെട്ട ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കുന്നതില്‍ എന്താണ് തെറ്റ്? വിമര്‍ശിക്കുന്നവര്‍ക്ക് എന്തുമാകാം. പക്ഷേ, ഒന്നിച്ചു ജീവിക്കുന്നവര്‍ക്ക് അത് ശരിയാണെങ്കില്‍ നമ്മളെന്തിനെതിര്ക്കണം? ഭാര്യ എന്നു പറയുന്നത് ഭാര്‍ത്താവിനൊപ്പം കിടപ്പറ പങ്കിടുന്നവളോ ഭക്ഷണം വിളമ്പിക്കൊടുക്കുന്നവളോ വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുന്നവളോ മാത്രമല്ല. ജീവിതപങ്കാളിയുടെ എല്ലാ കാര്യങ്ങളും പരസ്പരം അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവളാണ്. അല്ലാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിചെയ്ത് ക്ഷീണിച്ചു വീട്ടിലെത്തുന്ന ഭര്‍ത്താവിനു ഒരു ഗ്ലാസ് വെള്ളം നല്‍കാതെ പട്ടിക്കുട്ടിയേയും മടിയിലിരുത്തി ടിവിയിലെ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവളാകരുത്.
ഗൗതമി ഇപ്പോള്‍ എവിടെയാണ്?
അവര്‍ എനിക്കൊപ്പമുണ്ട്. സന്തോഷങ്ങളിലും വേദനകളിലും കൂട്ടായി. അതു വലിയ ആശ്വാസമാണ്. ഞങ്ങള്‍ പരസ്പരം അറിയുന്നു. ഗൗതമിയുടെ വിഷമങ്ങള്‍ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട്. അതൊരു മനുഷ്യന് എന്ന നിലയില്‍ എനിക്കു ചെയ്യാവുന്ന വലിയ കാര്യമാണ്. അവര്‍ക്കു സ്നേഹവും സന്തോഷവും ഞാന്‍ നല്കുന്നു. ഒരാളുടെ സന്തോഷങ്ങളില്‍ മാത്രമല്ല വേദനകളിലും കൂട്ടാകുമ്പോഴേ ആ ബന്ധത്തിനു ദൃഢതയുണ്ടാകൂ. അല്ലാതെ ആവശ്യത്തിനുമാത്രം സൗഹൃദം ഉപയോഗപ്പെടുത്തി, ഒന്നിനും കഴിയാതെ വരുമ്പോള്‍ സുഹൃത്തിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഒരുപാട് വേദനിച്ച ഗൗതമിയുടെ മനസ്സ് ഇപ്പോള്‍ ഒരുപാട് സന്തോഷിക്കുന്നു.
സൗഹൃദങ്ങളുടെയും വേദനകളുടെയും കാര്യം താങ്കള്‍ പറയുന്നു. ശ്രീവിദ്യയും ഒരുപാട് വേദനിച്ചിട്ടില്ലേ?
ജീവിതം വേദനകളില്‍ മുങ്ങിത്താഴുമ്പോഴും ശ്രീവിദ്യ ആരോടും പരിഭവം പറഞ്ഞിരുന്നില്ല. അവര്‍ അഭിനയിച്ച കഥാപാത്രങ്ങളേക്കാള്‍ വേദന നിറഞ്ഞതായിരുന്നു അവര്‍ ജീവിച്ച ജീവിതം. മരണംവരെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായാണ് കഴിഞ്ഞത്. ആശുപത്രിക്കിടക്കയില്‍വെച്ച് ഒടുവില്‍ വിദ്യയെ കാണുമ്പോഴും അവര്‍ സ്നേഹം മാത്രമേ നല്കിയുള്ളൂ. പറയാന്‍ എന്തൊക്കെയോ ബാക്കിവെച്ചിരുന്നു എന്നു തോന്നി. ആ കൂടിക്കാഴ്ച മറക്കാനാവില്ല.
ആഘോഷങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ താങ്കളുടെ ജീവിതത്തില്‍ മക്കളായ ശ്രുതിയും അക്ഷരയും സാന്ത്വനമാകുന്നുണ്ടോ ?
എന്റെ മക്കള്‍, രണ്ടുപേരും എന്റെ ജീവനാണ്. എന്നെക്കുറിച്ച് വരുന്ന തെറ്റായ ഒരു വാര്‍ത്തപോലും അവരെ വേദനിപ്പിക്കുന്നുണ്ട്. അത്രമാത്രം സ്നേഹം അവര്‍ എനിക്കു നല്കുന്നു. ശ്രുതിയുടെ ടാലന്റില്‍ എനിക്കഭിമാനം മാത്രമേ ഉള്ളൂ. കമല്‍ഹാസന്റെ മകള്‍ എന്ന വിശേഷണമില്ലാതെ തന്നെ ശ്രുതിയുടെ പ്രതിഭാശേഷി അവള് തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു.
സന്തോഷങ്ങളിലും സങ്കടങ്ങളിലും കൂട്ടായി ഗൗതമി എനിക്കൊപ്പമുണ്ട്. അതു വലിയ ആശ്വാസമാണ്. ഞാനിന്നുവരെ ആരെയും പ്രണയിച്ചിട്ടില്ല. കമല്ഹാസന് തുറന്നുപറയുന്നു
അമ്പതു വര്‍ഷത്തിലേറെ നീണ്ട താങ്കളുടെ അഭിനയജീവിതത്തില്‍ ഒട്ടേറെ നായികമാര്‍ കടന്നുപോയി. ഇവരില്‍ ഏറെ സ്വാധീനിച്ചത് ആരായിരിക്കണം?
സ്വാധീനിക്കുക എന്നു പറയുന്നതിന് ഒരുപാട് തലങ്ങളുണ്ട്. എല്ലാവരുമായും നല്ല അടുപ്പമുണ്ടായിട്ടുണ്ട്. സൗഹൃദങ്ങള്‍ അതിന്റേതായ തീവ്രതയില്‍ ഇന്നും തുടരുന്നുമുണ്ട്. അല്ലാതെ എന്നോടൊപ്പം അഭിനയിച്ച ഒരു നായികയും എന്നെ സ്വാധീനിച്ചിട്ടില്ല. ജീവിതത്തില്‍ എനിക്കെന്റെ അമ്മയെക്കുറിച്ച് അങ്ങനെ പറയാനാകും. കാരണം അമ്മ വളരെ ബോള്‍ഡ് ആയിരുന്നു. അച്ഛനേക്കാള്‍ ബോള്‍ഡ്. എന്റെ വീട്ടിലെ രണ്ടു ഹീറോകളിലൊന്ന്. അമ്മയെ ഹീറോ എന്നു വിളിക്കാമോ എന്നു നിങ്ങള്‍ ചോദിച്ചേക്കും. പക്ഷെ, കാര്യം അങ്ങനെയായിരുന്നു. എന്തിലും തന്റേതായ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുവാന്‍ അമ്മയ്ക്കു മടിയുണ്ടായിരുന്നില്ല. ആ അര്‍ത്ഥത്തില്‍ അമ്മ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സ്ത്രീകളെക്കുറിച്ചുള്ള കമല്‍ഹാസന്റെ കാഴ്ചപ്പാടെന്താണ്?
എന്തുകൊണ്ടും പുരുഷന്മാരേക്കാള് ഉയരത്തില്‍ തന്നെയാണ് അവരുടെ സ്ഥാനം. സ്ത്രീസമൂഹത്തെ എന്നും ഞാന്‍ ബഹുമാനിച്ചിട്ടേയുള്ളൂ. മോശപ്പെട്ട ഒരു വാക്കുപോലും കമല്‍ഹാസനില്‍നിന്നും ഒരു സ്ത്രീക്കും കേള്ക്കേണ്ടിവന്നിട്ടുണ്ടാവില്ല. അമ്മ, സഹോദരി, ഭാര്യ, മകള്‍, സഹപ്രവര്‍ത്തക ഇങ്ങനെ പലനിലയിലും എന്റെ ജീവിതത്തില്‍ സ്ത്രീകള്‍ കടന്നുപോയിട്ടുണ്ട്. പലരുടേയും ജീവിതങ്ങള്‍ എന്നെ വേദനിപ്പിച്ചിട്ടുമുണ്ട്. ഡല്‍ഹി ബലാല്‍സംഗത്തിലൂടെ ജീവന് നഷ്ടപ്പെട്ട ഞാന്‍ കണ്ടിട്ടില്ലാത്ത ആ സഹോദരിയുടെ ജീവിതംപോലും എനിക്കു വേദനയാണ്. പക്ഷേ, കമല്ഹാസന് ഇന്നുവരെ ഒരു സ്ത്രീയേയും വേദനിപ്പിച്ചിട്ടില്ല. പണ്ടത്തെപ്പോലെയല്ല, സമൂഹത്തിന്റെ എല്ലാ തുറകളിലും സ്ത്രീകള്‍ ഉയര്‍ന്നുവരുന്നുണ്ട്. സിനിമയില്‍ ഈ മാറ്റം ശക്തമായി വന്നുകൊണ്ടിരിക്കുന്നു. ഈ വസ്തുതകള്‍ എന്റെ ചില ചിത്രങ്ങളിലൂടെ ഞാനും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം എനിക്ക് ആഹ്ലാദം നല്‍കുന്നുമുണ്ട്.
പ്രണയം, വിവാഹം, ഭാര്യാഭര്‍ത്തൃബന്ധം... ഇതിനെയെല്ലാം എങ്ങനെ കാണുന്നു?
സുഹൃത്തേ, നിങ്ങള്‍ക്കു മുന്നിലിരിക്കുന്ന ഈ കമല്ഹാസന് ഇന്നുവരെയും ഒരു സ്ത്രീയേയും പ്രണയിച്ചിട്ടില്ല. സ്നേഹം, സൗഹൃദം, കടപ്പാട്, ബന്ധങ്ങള്‍ ഇതൊക്കെ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, ഒരിക്കലും പ്രണയം ഉണ്ടായിട്ടില്ല. എന്റെ ഒരേയൊരു പ്രണയം സിനിമ മാത്രമാണ്. വിവാഹത്തെക്കുറിച്ചും, ഭാര്യാഭര്‍ത്തൃബന്ധത്തെക്കുറിച്ചും ചോദിച്ചില്ലേ? ഞാന്‍ രണ്ടുവിവാഹം കഴിച്ചു. വാണിയും സരികയുമായുള്ള ആ ബന്ധങ്ങള്‍ വേര്‍പിരിഞ്ഞു. എന്റെ വിവാഹജീവിതം എനിക്കു ദുരനുഭവമായിരുന്നു. ഇഷ്ടമില്ലാത്ത ഒരാള്‍ക്കൊപ്പം ഒരു നിമിഷംപോലും ജീവിക്കാനാവില്ല. ഇഷ്ടമുള്ളവര്‍ക്കൊപ്പം ജീവിക്കാന്‍ വിവാഹം എന്ന ആചാരം ആവശ്യമില്ലതാനും. വിവാഹം എന്നത് പ്രാകൃതമായ ഏര്‍പ്പാടാണ്. മനസ്സിനിഷ്ടപ്പെട്ട ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചു ജീവിക്കുന്നതില്‍ എന്താണ് തെറ്റ്? വിമര്‍ശിക്കുന്നവര്‍ക്ക് എന്തുമാകാം. പക്ഷേ, ഒന്നിച്ചു ജീവിക്കുന്നവര്‍ക്ക് അത് ശരിയാണെങ്കില്‍ നമ്മളെന്തിനെതിര്ക്കണം? ഭാര്യ എന്നു പറയുന്നത് ഭാര്‍ത്താവിനൊപ്പം കിടപ്പറ പങ്കിടുന്നവളോ ഭക്ഷണം വിളമ്പിക്കൊടുക്കുന്നവളോ വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുന്നവളോ മാത്രമല്ല. ജീവിതപങ്കാളിയുടെ എല്ലാ കാര്യങ്ങളും പരസ്പരം അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവളാണ്. അല്ലാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലിചെയ്ത് ക്ഷീണിച്ചു വീട്ടിലെത്തുന്ന ഭര്‍ത്താവിനു ഒരു ഗ്ലാസ് വെള്ളം നല്‍കാതെ പട്ടിക്കുട്ടിയേയും മടിയിലിരുത്തി ടിവിയിലെ ദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവളാകരുത്.
ഗൗതമി ഇപ്പോള്‍ എവിടെയാണ്?
അവര്‍ എനിക്കൊപ്പമുണ്ട്. സന്തോഷങ്ങളിലും വേദനകളിലും കൂട്ടായി. അതു വലിയ ആശ്വാസമാണ്. ഞങ്ങള്‍ പരസ്പരം അറിയുന്നു. ഗൗതമിയുടെ വിഷമങ്ങള്‍ ഞാന്‍ ശരിക്കും മനസ്സിലാക്കുന്നുണ്ട്. അതൊരു മനുഷ്യന് എന്ന നിലയില്‍ എനിക്കു ചെയ്യാവുന്ന വലിയ കാര്യമാണ്. അവര്‍ക്കു സ്നേഹവും സന്തോഷവും ഞാന്‍ നല്കുന്നു. ഒരാളുടെ സന്തോഷങ്ങളില്‍ മാത്രമല്ല വേദനകളിലും കൂട്ടാകുമ്പോഴേ ആ ബന്ധത്തിനു ദൃഢതയുണ്ടാകൂ. അല്ലാതെ ആവശ്യത്തിനുമാത്രം സൗഹൃദം ഉപയോഗപ്പെടുത്തി, ഒന്നിനും കഴിയാതെ വരുമ്പോള്‍ സുഹൃത്തിനെ ഉപേക്ഷിച്ചു രക്ഷപ്പെടുകയല്ല ചെയ്യേണ്ടത്. ഒരുപാട് വേദനിച്ച ഗൗതമിയുടെ മനസ്സ് ഇപ്പോള്‍ ഒരുപാട് സന്തോഷിക്കുന്നു.
സൗഹൃദങ്ങളുടെയും വേദനകളുടെയും കാര്യം താങ്കള്‍ പറയുന്നു. ശ്രീവിദ്യയും ഒരുപാട് വേദനിച്ചിട്ടില്ലേ?
ജീവിതം വേദനകളില്‍ മുങ്ങിത്താഴുമ്പോഴും ശ്രീവിദ്യ ആരോടും പരിഭവം പറഞ്ഞിരുന്നില്ല. അവര്‍ അഭിനയിച്ച കഥാപാത്രങ്ങളേക്കാള്‍ വേദന നിറഞ്ഞതായിരുന്നു അവര്‍ ജീവിച്ച ജീവിതം. മരണംവരെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായാണ് കഴിഞ്ഞത്. ആശുപത്രിക്കിടക്കയില്‍വെച്ച് ഒടുവില്‍ വിദ്യയെ കാണുമ്പോഴും അവര്‍ സ്നേഹം മാത്രമേ നല്കിയുള്ളൂ. പറയാന്‍ എന്തൊക്കെയോ ബാക്കിവെച്ചിരുന്നു എന്നു തോന്നി. ആ കൂടിക്കാഴ്ച മറക്കാനാവില്ല.
ആഘോഷങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ താങ്കളുടെ ജീവിതത്തില്‍ മക്കളായ ശ്രുതിയും അക്ഷരയും സാന്ത്വനമാകുന്നുണ്ടോ ?
എന്റെ മക്കള്‍, രണ്ടുപേരും എന്റെ ജീവനാണ്. എന്നെക്കുറിച്ച് വരുന്ന തെറ്റായ ഒരു വാര്‍ത്തപോലും അവരെ വേദനിപ്പിക്കുന്നുണ്ട്. അത്രമാത്രം സ്നേഹം അവര്‍ എനിക്കു നല്കുന്നു. ശ്രുതിയുടെ ടാലന്റില്‍ എനിക്കഭിമാനം മാത്രമേ ഉള്ളൂ. കമല്‍ഹാസന്റെ മകള്‍ എന്ന വിശേഷണമില്ലാതെ തന്നെ ശ്രുതിയുടെ പ്രതിഭാശേഷി അവള് തന്നെ തെളിയിച്ചുകൊണ്ടിരിക്കുന്നു.
നിശ്ശബ്ദവിജയത്തിലേക്ക്...
'സൈലന്‍സ്'... ചുണ്ടത്തു വിരല്‍ വെച്ച് പലരും പലപ്പോഴായി സ്വയവും അപരരോടും പറഞ്ഞിരിക്കുന്ന വാക്ക്. ഒന്നുകില്‍ ശ്രദ്ധയുടെ കൂര്മ്മതയ്ക്കായി, അല്ലെങ്കില്‍ സ്വസ്ഥമാകാനായി, അതുമല്ലെങ്കില്‍ മറ്റാരാളെ അലോസരപ്പെടുത്താതിരിക്കാനായി. തന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഇക്കുറിയും പേരിലെ ക്യൂരിയോസിറ്റികൊണ്ട് വി.കെ പ്രകാശ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കൈകാര്യം ചെയ്ത വിഷയത്തിലെ ത്രില്ലും സസ്പെന്‍സും കരിസ്മയും ചേര്‍ന്ന് നിശ്ശബ്ദമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ സസ്പെന്‍സ് ത്രില്ലര്‍ 'സൈലന്‍സ്.
ചിലസത്യങ്ങള് തെളിയുന്നത് നിശ്ശബ്ദതയുടെ അന്തരീക്ഷത്തിലാണെന്നുള്ള തത്വസംഹിതയിലാണ് 'ദ പവര്‍ ഓഫ് സൈലന്‍സ്' എന്ന ടാഗ് ലൈനുള്ള ചിത്രത്തിന്റെ 'പവര്‍'. മമ്മൂട്ടിയുടെ കരിയറില്‍ ഇടക്കാലത്ത് ഉപേക്ഷിച്ച വക്കീല്‍കുപ്പായം വീണ്ടുമണിഞ്ഞെത്തുന്നെന്ന പുതുമയും ചിത്രത്തിനെ വേറിട്ടതാക്കുന്നു. വി.കെ.പി-വൈ.വി രാജേഷ് കൂട്ടുകെട്ടില്‍ ഗുലുമാല്, ത്രീ കിംഗ്സ് എന്നിവയ്ക്ക് ശേഷമാണ് 'സൈലന്‍സ്' പിറക്കുന്നത്. ചടുലമാറ്റങ്ങളും ആക്ഷനും സമം ചേര്‍ന്ന ത്രില്ലറാണ് സിനിമ. ഒരു ത്രില്ലര്‍ സിനിമയ്ക്ക് സൈലന്‍സ് എന്ന പേരുകൊടുത്തുകൊണ്ടും പുതുമയുടെ നിശ്ശബ്ദവിപ്ലവം വി. കെ. പി വരച്ചിടുന്നു.
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'കുഞ്ഞനന്തന്റെ കട' തുടങ്ങിയ മുന്‍ ചിത്രങ്ങളിലെ നാടന്‍ ലുക്ക് വിട്ട് അടിമുടി സ്റൈറലിഷ് ആയാണ് മമ്മൂട്ടി 'സൈലന്‍സി'ല്‍ എത്തുന്നത് . അദ്ദേഹത്തിന്റെ മെഴ്സിഡസ് എസ്. യുവിലെ ചെയ്സ് സീനുകള്‍ക്കും അണ്ടര്‍ വാട്ടര്‍ സ്റ്റണ്ട് സീനുകള്‍ക്കും സ്റ്റൈലന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ക്കും ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ വന്‍ ലൈക്കുകളും കമന്റുകളുമാണ് ചൊരിയുന്നത്.
ഫാമിലി ഡ്രാമയും, റോഡ് മൂവിയും സമം ചേര്‍ന്ന ത്രില്ലറാണ് 'സൈലന്‍സ്'. അനൂപ് മേനോനും ഐ.പി.എസ് ഓഫീസറായെത്തി മമ്മൂട്ടിയോടൊപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ക്രിമിനല്‍ അഭിഭാഷകനായ അരവിന്ദ് എന്ന കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കാനെത്തുന്ന അരവിന്ദിന് ഭീഷണി മുഴക്കി അജ്ഞാത ഫോണ്‍കോളെത്തുന്നു. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഈ അന്വേഷണത്തില്‍ താന്‍ തന്നെ വാദിച്ച മുന്‍ കേസിലെ നിഗൂഢസത്യങ്ങളിലേക്ക് അരവിന്ദ് ചെന്നെത്തുകയാണ്. ഇരുപകുതിയിലും പൂര്‍ണ്ണ സസ്പെന്‍സ് ത്രില്ലറിന്റെ മൂഡ് സൃഷ്ടിക്കുന്നതില്‍ വി.കെ.പി.യും സംഘവും വിജയിച്ചു എന്നുതന്നെ പറയാം. മോഡലായ പല്ലവിയാണ് നായിക. സാധാരണ ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായി 'സൈലന്‍സി'ല്‍ രണ്ട് പാട്ടുകളുടെ സമ്പന്നതയുമുണ്ട്.
ഫോണ്‍കോളിനു പിറകെയുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകുമ്പോഴും അവരെ തിരഞ്ഞുള്ള സീനുകളിലും മറ്റും നിറഞ്ഞുനില്ക്കുന്ന മമ്മൂട്ടിയുടെ മുഴുനീളന്‍ പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ വിജയഘടകം. കൃതാവിനരികില് ചെറിയ നര നിറഞ്ഞ അരവിന്ദ് എന്ന തന്റെ വക്കീല്‍ കഥാപാത്രം തികഞ്ഞ പ്രൊഫഷണലിസത്തോടെ മമ്മൂട്ടി എന്ന അതുല്യനടന് വേറിട്ടതാക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ പ്രെസന്‍സും പഞ്ച് ഡയലോഗുകളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 'ഗ്രാന്റ് മാസ്റ്റര്‍', 'മുബൈ പോലീസ്', 'മെമ്മറീസ്' തുടങ്ങിയ നൂജന്‍ ത്രില്ലറുകളുടെ പട്ടികയിലേക്ക് ഇതാ പുതിയതൊന്നുകൂടി-'സൈലന്‍സ്'...
'സൈലന്‍സ്'... ചുണ്ടത്തു വിരല്‍ വെച്ച് പലരും പലപ്പോഴായി സ്വയവും അപരരോടും പറഞ്ഞിരിക്കുന്ന വാക്ക്. ഒന്നുകില്‍ ശ്രദ്ധയുടെ കൂര്മ്മതയ്ക്കായി, അല്ലെങ്കില്‍ സ്വസ്ഥമാകാനായി, അതുമല്ലെങ്കില്‍ മറ്റാരാളെ അലോസരപ്പെടുത്താതിരിക്കാനായി. തന്റെ പതിവ് ചിത്രങ്ങള്‍ പോലെ ഇക്കുറിയും പേരിലെ ക്യൂരിയോസിറ്റികൊണ്ട് വി.കെ പ്രകാശ് അത്ഭുതങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. കൈകാര്യം ചെയ്ത വിഷയത്തിലെ ത്രില്ലും സസ്പെന്‍സും കരിസ്മയും ചേര്‍ന്ന് നിശ്ശബ്ദമായി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ് മമ്മൂട്ടിയുടെ പുതിയ സസ്പെന്‍സ് ത്രില്ലര്‍ 'സൈലന്‍സ്.
ചിലസത്യങ്ങള് തെളിയുന്നത് നിശ്ശബ്ദതയുടെ അന്തരീക്ഷത്തിലാണെന്നുള്ള തത്വസംഹിതയിലാണ് 'ദ പവര്‍ ഓഫ് സൈലന്‍സ്' എന്ന ടാഗ് ലൈനുള്ള ചിത്രത്തിന്റെ 'പവര്‍'. മമ്മൂട്ടിയുടെ കരിയറില്‍ ഇടക്കാലത്ത് ഉപേക്ഷിച്ച വക്കീല്‍കുപ്പായം വീണ്ടുമണിഞ്ഞെത്തുന്നെന്ന പുതുമയും ചിത്രത്തിനെ വേറിട്ടതാക്കുന്നു. വി.കെ.പി-വൈ.വി രാജേഷ് കൂട്ടുകെട്ടില്‍ ഗുലുമാല്, ത്രീ കിംഗ്സ് എന്നിവയ്ക്ക് ശേഷമാണ് 'സൈലന്‍സ്' പിറക്കുന്നത്. ചടുലമാറ്റങ്ങളും ആക്ഷനും സമം ചേര്‍ന്ന ത്രില്ലറാണ് സിനിമ. ഒരു ത്രില്ലര്‍ സിനിമയ്ക്ക് സൈലന്‍സ് എന്ന പേരുകൊടുത്തുകൊണ്ടും പുതുമയുടെ നിശ്ശബ്ദവിപ്ലവം വി. കെ. പി വരച്ചിടുന്നു.
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്', 'കുഞ്ഞനന്തന്റെ കട' തുടങ്ങിയ മുന്‍ ചിത്രങ്ങളിലെ നാടന്‍ ലുക്ക് വിട്ട് അടിമുടി സ്റൈറലിഷ് ആയാണ് മമ്മൂട്ടി 'സൈലന്‍സി'ല്‍ എത്തുന്നത് . അദ്ദേഹത്തിന്റെ മെഴ്സിഡസ് എസ്. യുവിലെ ചെയ്സ് സീനുകള്‍ക്കും അണ്ടര്‍ വാട്ടര്‍ സ്റ്റണ്ട് സീനുകള്‍ക്കും സ്റ്റൈലന്‍ ഇംഗ്ലീഷ് ഡയലോഗുകള്‍ക്കും ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ വന്‍ ലൈക്കുകളും കമന്റുകളുമാണ് ചൊരിയുന്നത്.
ഫാമിലി ഡ്രാമയും, റോഡ് മൂവിയും സമം ചേര്‍ന്ന ത്രില്ലറാണ് 'സൈലന്‍സ്'. അനൂപ് മേനോനും ഐ.പി.എസ് ഓഫീസറായെത്തി മമ്മൂട്ടിയോടൊപ്പം തകര്‍ത്തഭിനയിച്ചിട്ടുണ്ട്. ക്രിമിനല്‍ അഭിഭാഷകനായ അരവിന്ദ് എന്ന കഥാപാത്രമാണ് മമ്മൂട്ടി ചെയ്യുന്നത്. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കാനെത്തുന്ന അരവിന്ദിന് ഭീഷണി മുഴക്കി അജ്ഞാത ഫോണ്‍കോളെത്തുന്നു. ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഈ അന്വേഷണത്തില്‍ താന്‍ തന്നെ വാദിച്ച മുന്‍ കേസിലെ നിഗൂഢസത്യങ്ങളിലേക്ക് അരവിന്ദ് ചെന്നെത്തുകയാണ്. ഇരുപകുതിയിലും പൂര്‍ണ്ണ സസ്പെന്‍സ് ത്രില്ലറിന്റെ മൂഡ് സൃഷ്ടിക്കുന്നതില്‍ വി.കെ.പി.യും സംഘവും വിജയിച്ചു എന്നുതന്നെ പറയാം. മോഡലായ പല്ലവിയാണ് നായിക. സാധാരണ ത്രില്ലറുകളില്‍ നിന്ന് വ്യത്യസ്തമായി 'സൈലന്‍സി'ല്‍ രണ്ട് പാട്ടുകളുടെ സമ്പന്നതയുമുണ്ട്.
ഫോണ്‍കോളിനു പിറകെയുള്ള അന്വേഷണങ്ങള്‍ക്കിടയില്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകുമ്പോഴും അവരെ തിരഞ്ഞുള്ള സീനുകളിലും മറ്റും നിറഞ്ഞുനില്ക്കുന്ന മമ്മൂട്ടിയുടെ മുഴുനീളന്‍ പെര്‍ഫോമന്‍സ് തന്നെയാണ് ചിത്രത്തിന്റെ വിജയഘടകം. കൃതാവിനരികില് ചെറിയ നര നിറഞ്ഞ അരവിന്ദ് എന്ന തന്റെ വക്കീല്‍ കഥാപാത്രം തികഞ്ഞ പ്രൊഫഷണലിസത്തോടെ മമ്മൂട്ടി എന്ന അതുല്യനടന് വേറിട്ടതാക്കിയിരിക്കുന്നു. മമ്മൂട്ടിയുടെ പ്രെസന്‍സും പഞ്ച് ഡയലോഗുകളും തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. 'ഗ്രാന്റ് മാസ്റ്റര്‍', 'മുബൈ പോലീസ്', 'മെമ്മറീസ്' തുടങ്ങിയ നൂജന്‍ ത്രില്ലറുകളുടെ പട്ടികയിലേക്ക് ഇതാ പുതിയതൊന്നുകൂടി-'സൈലന്‍സ്'...
ഹൃതിക്കിന്റെ ശ്രീദേവി പ്രേമം...
പ്രേക്ഷകമനസ്സുകളെ ഇളക്കിമറിക്കാന്‍ പ്രായം പ്രശ്നമേയല്ലെന്ന് തെളിയിക്കുകയാണ് ബോളിവുഡ് സൂപ്പര്‍നായിക ശ്രീദേവി. നീണ്ട ഇടവേളയ്ക്കുശേഷം 49-ാം വയസ്സില്‍ നായികയായിത്തന്നെ ശ്രീദേവി പ്രത്യക്ഷപ്പെടുന്ന 'ഇംഗ്ലീഷ്, വിംഗ്ലീഷ്' എന്ന ചിത്രം ഷൂട്ടിങ്ഘട്ടത്തില്ത്തന്നെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഒക്ടോബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് രംഗങ്ങള്‍ ഇപ്പോഴേ ഹിറ്റാണ്. മാദകസൗന്ദര്യം ഒട്ടും ചോരാത്ത ശ്രീദേവിയെയാണ് ഈ ചിത്രത്തില്‍ കാണുന്നതെന്നു പറഞ്ഞ് അവരുടെ ഫാനായി അവതരിച്ചിരിക്കുന്നത് സാക്ഷാല്‍ ഹൃത്വിക് റോഷനാണ്. ഈ ചിത്രത്തിലെ ശ്രീദേവിയുടെ സൗന്ദര്യം കണ്ട് താന്‍ വിസ്മയിച്ചെന്നാണ് താരഭാഷ്യം.
ഈ ചിത്രത്തിന്റെ റിലീസ്ദിനത്തില് ഷൂട്ടിങ്ങിന് അവധി നല്കി താന്‍ ആദ്യപ്രദര്‍ശനത്തിന് എത്തുമെന്നാണ് ഹൃത്വിക് പറയുന്നത്. ചിത്രത്തിന്റെ പ്രചാരണപരിപാടിക്കിടെ ശ്രീദേവിയെ കണ്ടപ്പോള്‍ ഹൃത്വിക് നേരിട്ട് അവരോട് ഇക്കാര്യം പറയുകയായിരുന്നു. യുവപ്രേക്ഷകര്‍ പോലും ശ്രീദേവിയുടെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്.
മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിനിടെയാണ് ഹൃത്വിക് ശ്രീദേവിയെ കണ്ടത്. ചിത്രത്തിന്റെ പ്രചാരണവാനില്നിന്ന് പുറത്തിറങ്ങിയ ശ്രീദേവി ചാനല്‍ ക്യാമറാമാന്മാരുടെ നടുവിലായിരുന്നു. ശ്രീദേവിക്കു സമീപം ഓടിയെത്തിയ ഹൃത്വിക് അവരെ അഭിവാദ്യം ചെയ്തു. ''നിങ്ങളുടെ ചിത്രം പുറത്തിറങ്ങുന്ന ദിവസം ഞാനവിടെയുണ്ടാവും; ആദ്യപ്രദര്‍ശനം തന്നെ കാണാന്‍. അന്ന് എനിക്ക് വിദേശ ഷൂട്ടിങ്ങാണ്. പക്ഷേ, ഞാനത് അടുത്ത ദിവസത്തേക്ക് മാറ്റിക്കഴിഞ്ഞു'' - ഒറ്റശ്വാസത്തിലാണ് ഹൃത്വിക് ഇത്രയും പറഞ്ഞത്. കൂടിനിന്ന ആരാധകര്‍ ഇതെല്ലാം കേട്ട് കൈയടിച്ചു.
''പോസ്റ്ററിലൊക്കെ പഴയ സൗന്ദര്യം ചോര്‍ന്നുപോകാത്ത ശ്രീദേവിയെക്കണ്ട് ഞാന്‍ വിസ്മയിച്ചുപോയി. എങ്ങനെയാണ് നിങ്ങളെ അഭിനന്ദിക്കേണ്ടതെന്നറിയില്ല. എന്റെ കൂട്ടുകാരും നിങ്ങളുടെ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്''-ഹൃത്വിക് പറഞ്ഞു. പുഞ്ചിരിയോടെ എല്ലാം കേട്ടുനില്‍ക്കുകയായിരുന്നു ശ്രീദേവി
'ഭഗവാന് ദാദ' എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം ബാലതാരമായി അഭിനയിച്ച കാര്യവും ഹൃത്വിക് അനുസ്മരിച്ചു. ''എന്റെ ആദ്യഷോട്ട് മാഡത്തിനൊപ്പമായിരുന്നു. അഭിനയത്തിനിടെ എനിക്ക് തെറ്റുപറ്റുമ്പോഴേല്ലാം മാഡം അത് തിരുത്തുമായിരുന്നു. ഹൃത്വിക് പറഞ്ഞു.
ഈ ചിത്രത്തിന്റെ റിലീസ്ദിനത്തില് ഷൂട്ടിങ്ങിന് അവധി നല്കി താന്‍ ആദ്യപ്രദര്‍ശനത്തിന് എത്തുമെന്നാണ് ഹൃത്വിക് പറയുന്നത്. ചിത്രത്തിന്റെ പ്രചാരണപരിപാടിക്കിടെ ശ്രീദേവിയെ കണ്ടപ്പോള്‍ ഹൃത്വിക് നേരിട്ട് അവരോട് ഇക്കാര്യം പറയുകയായിരുന്നു. യുവപ്രേക്ഷകര്‍ പോലും ശ്രീദേവിയുടെ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ്.
മുംബൈയിലെ മെഹബൂബ് സ്റ്റുഡിയോയില്‍ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിനിടെയാണ് ഹൃത്വിക് ശ്രീദേവിയെ കണ്ടത്. ചിത്രത്തിന്റെ പ്രചാരണവാനില്നിന്ന് പുറത്തിറങ്ങിയ ശ്രീദേവി ചാനല്‍ ക്യാമറാമാന്മാരുടെ നടുവിലായിരുന്നു. ശ്രീദേവിക്കു സമീപം ഓടിയെത്തിയ ഹൃത്വിക് അവരെ അഭിവാദ്യം ചെയ്തു. ''നിങ്ങളുടെ ചിത്രം പുറത്തിറങ്ങുന്ന ദിവസം ഞാനവിടെയുണ്ടാവും; ആദ്യപ്രദര്‍ശനം തന്നെ കാണാന്‍. അന്ന് എനിക്ക് വിദേശ ഷൂട്ടിങ്ങാണ്. പക്ഷേ, ഞാനത് അടുത്ത ദിവസത്തേക്ക് മാറ്റിക്കഴിഞ്ഞു'' - ഒറ്റശ്വാസത്തിലാണ് ഹൃത്വിക് ഇത്രയും പറഞ്ഞത്. കൂടിനിന്ന ആരാധകര്‍ ഇതെല്ലാം കേട്ട് കൈയടിച്ചു.
''പോസ്റ്ററിലൊക്കെ പഴയ സൗന്ദര്യം ചോര്‍ന്നുപോകാത്ത ശ്രീദേവിയെക്കണ്ട് ഞാന്‍ വിസ്മയിച്ചുപോയി. എങ്ങനെയാണ് നിങ്ങളെ അഭിനന്ദിക്കേണ്ടതെന്നറിയില്ല. എന്റെ കൂട്ടുകാരും നിങ്ങളുടെ സിനിമ കാണാന്‍ കാത്തിരിക്കുകയാണ്''-ഹൃത്വിക് പറഞ്ഞു. പുഞ്ചിരിയോടെ എല്ലാം കേട്ടുനില്‍ക്കുകയായിരുന്നു ശ്രീദേവി
'ഭഗവാന് ദാദ' എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം ബാലതാരമായി അഭിനയിച്ച കാര്യവും ഹൃത്വിക് അനുസ്മരിച്ചു. ''എന്റെ ആദ്യഷോട്ട് മാഡത്തിനൊപ്പമായിരുന്നു. അഭിനയത്തിനിടെ എനിക്ക് തെറ്റുപറ്റുമ്പോഴേല്ലാം മാഡം അത് തിരുത്തുമായിരുന്നു. ഹൃത്വിക് പറഞ്ഞു.