സ്മൃതി...
(നോവൽ - ഗിരീഷ് മാരാർ എഴുതുന്നു...)
വയ്യ.. എന്നാലും കുളിയ്ക്കാതിരുന്നാൽ മോശല്ലേ...
കുളത്തിലിറങ്ങി രണ്ടു വട്ടം മുങ്ങിയതെ ഉള്ളു... ശരീരമെല്ലാം തണുത്തു വിറയ്ക്കാൻ തുടങ്ങി...
ആയാസപ്പെട്ട് കൽപ്പടവിൽ കയറി നിന്ന് തുവർത്തി.. ആ മുണ്ട് തന്നെ അരയിൽ ചുറ്റി ഈറൻ തോളിൽ ഇട്ട് കുളപ്പുരയുടെ ചുമരിൽ ചാരി വച്ചിരുന്ന വടിയെടുത്തു കുത്തി സാവധാനം വീട്ടിലേക്കു നടന്നു.
"എന്തേ.. ത്രനേരം വൈകിയത്??..."
"പണ്ടത്തെ കാലമല്ലല്ലോ... വയസ്സായീല്ലേ... ഭാരതീ...."
"ഉം .... ദാ ഭസ്മം... "
"കൃഷ്ണാ.... ഗുരുവായൂരപ്പാ..... !. ഇത്തിരി രാസ്നാദി ചൂർണ്ണം തന്നോളൂ...."
"കഞ്ഞി പിഴിഞ്ഞിട്ടുണ്ട്. നീലം മുക്കീപ്പോ, ത്തിരി കൂടിപ്പോയി..."
"സാരല്ല്യ ... ങ്ങട് തരൂ... "
"ഇനീപ്പോ ഈ തണുപ്പത്ത് പോണോ? "
"പോണം .... ഇല്ല്യാച്ചാൽ എനിക്കൊരു സമാധാനം ഇണ്ടാവില്ല്യ "
"ഞാനും കൂടെ വരട്ടെ? എനിക്കും കല്യാണം കൂടാൻ ആഗ്രഹമുണ്ട്"
"വേണ്ട... അപ്പൊ പാറുട്ട്യെ ആരാ നോക്ക്വ?? ഉണ്ണി ഇണ്ട് എങ്കിൽ ആവായിരുന്നു... അവനെപ്പോഴാ വര്വ ന്ന് ആർക്കാ അറിയാ.. "
"മുത്തശ്ശാ... "
"ന്താ... പാറുട്ട്യെ.... ??"
"ദാ ഈ കുട കയ്യിൽ വച്ചോളൂ... "
"ഉം ... "
"കുപ്പായോ, ഭാരത്യേ ...?."
"ഉണ്ണീടെ കള്ളിക്കുപ്പായം ഇട്ടാൽ മതി, നല്ലൊരു കാര്യത്തിന് പോകുമ്പോ, കൈത്തറിയൊന്നും ശര്യാവില്യ."
"മുത്തശ്ശാ....സ്പ്രേ വേണോ, നല്ല വാസനണ്ടാവും...!."
"ഒന്നോ രണ്ടോ ഞെക്ക് മതി... കൂടണ്ടാ...."
"മുത്തച്ഛൻ, കച്ചേരിപ്പടീല് ബസ്സിറങ്ങീട്ട് ഒരു ഓട്ടോ പിടിച്ചാൽമതി. അല്ലാച്ചാല്, വടീം കുത്തിപ്പിടിച്ച് നടന്ന്, അവിടെത്തുമ്പോഴേക്കും ചടങ്ങ് കഴിയും... "
"ആയിക്കോട്ടെ... പശൂനെ കറക്കാൻ വാസു ഇപ്പൊ വരും ... അവന് ഒരു നുറു ഉറുപ്പിക കൊടുത്തേക്കു... ഇനി നിന്നാൽ ആദ്യ ബസ് പോകും.. പാറ്വോ ... ആറ് മണിക്കന്നല്ലേ ബസ് ..."
"അതെ മുത്തശ്ശാ... "
"ഉം..... "
തുളസിത്തറയിൽ നിന്നും ഒരു ഇല പറിച്ച് ചെവിയിൽ വച്ച് നടന്നകലുന്നതും നോക്കി ഭാരതി നിന്നു. ഒരിറ്റു കണ്ണുനീർ പൊടിഞ്ഞത് തന്റെ മുണ്ടിന്റെ തലപ്പുകൊണ്ട് തുടച്ചു. പാറൂട്ടി അത് കണ്ടില്ലാന്ന് തോന്നുന്നു, കണ്ടിരുന്നെങ്കിൽ വഴക്ക് പറഞ്ഞേനെ. തനിക്കും ദേവേട്ടനും കിട്ടിയ നിധിയാണ് ഉണ്ണിയും പാർവതിയും.
"മുത്തശ്ശീ... അകത്തേക്ക് വരൂ... വെളുപ്പാൻകാലത്തെ മഞ്ഞുകൊണ്ടു നിൽക്കണ്ട... "
"ഉം ... നടക്കു പാറൂട്ട്യെ... ഞാനിതാ വരുന്നു.."
******
ദേവദത്തൻ നമ്പൂതിരിപ്പാട്... അങ്ങനെ തനിക്കു പേരിട്ടു തന്ന തന്റെ അച്ഛനെയും അമ്മയെയും ഒരു നിമിഷം സ്മരിച്ചു ദേവൻ. 6 മണിക്കുള്ള ബസ് കിട്ടിയില്ലാച്ചാൽ കേമായി, ഒരു റിക്ഷ എങ്കിലും കിട്ടുമോ എന്നതും സംശയമാണ്. ഉണ്ണിയുണ്ടെങ്കിൽ കാറെടുത്തുപോകാമായിരുന്നു . സ്വയം ഡ്രൈവ് ചെയ്യാൻ വയ്യാതായിരിക്കുന്നു. ഡ്രൈവിങ്ങിൽ കുറച്ചു ദൂരം കഴിയുമ്പോഴേക്കും ആകെ ഒരു ശ്വാസം മുട്ടും ക്ഷീണവും ഒക്കെ ആണ്. മനസ്സ് ആഗ്രഹിക്കുന്ന പോലെ ശരീരം വഴങ്ങാതായിരിക്കുന്നു. ഇനിയും ഒരു അഞ്ഞൂറു മീറ്റർ കൂടി ഉണ്ട് നടക്കാൻ... ഈ നടത്തം തന്നെയാണ് തന്റെ ആരോഗ്യം ഇത്രയെങ്കിലും ഇപ്പോഴുമുള്ളത് എന്ന് ദേവന് നന്നായി അറിയാം ....
"ദേവേട്ടാ ... "
നല്ല പരിചയമുള്ള സ്വരം .. ആ വിളിക്ക് ഒരു വിറയൽ ഉള്ളത് ദേവൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.... ആ വിളികേട്ട് തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല ദേവന്... ഒരു നിമിഷം സ്തംഭിച്ചു പോയീ ദേവൻ... കണ്ണിലേക്കു ഇരുട്ട് കയറുന്ന പോലെയുണ്ടോ .. അതോ ഈ ഭൂമി കറങ്ങുന്ന പോലെയോ .. പെട്ടെന്ന് താൻ വിഴും എന്ന് തോന്നി... അല്ല വീണു ...
*****
അവ്യക്തമായ സ്വപ്നം കണ്ടപോലെ ഒരു തോന്നൽ. ശരീരത്തിനു വല്ലാത്ത ഒരു ഭാരം. ദേവൻ പതിയെ കണ്ണ് തുറന്നു. ഇതേതാണ് ഈ സ്ഥലം.. ഒന്നും മനസ്സിലാകുന്നില്ല.... വെള്ള ചുവരുകളും പച്ച തുണി കൊണ്ടുള്ള കർട്ടനുകളും.. പെട്ടെന്നാണ് നാഡീ ഞരമ്പുകൾ മുറുകുന്നപോലെയുള്ള വേദന ശരീരമാസകലം വ്യാപിക്കുന്നത് ദേവന് ഉറക്കെ കരയാൻ തോന്നിയെങ്കിലും ഒരു ചെറിയ ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂ... പതിയെ ചെരിഞ്ഞു നോക്കി.. അതെ ട്രിപ്പ് ഇട്ടിരിക്കുകയാണ്.. ആശുപത്രിയാണ് എന്ന് പതിയെ തിരിച്ചറിയുകയാണ് ദേവൻ...
(തുടരും...)
കുളത്തിലിറങ്ങി രണ്ടു വട്ടം മുങ്ങിയതെ ഉള്ളു... ശരീരമെല്ലാം തണുത്തു വിറയ്ക്കാൻ തുടങ്ങി...
ആയാസപ്പെട്ട് കൽപ്പടവിൽ കയറി നിന്ന് തുവർത്തി.. ആ മുണ്ട് തന്നെ അരയിൽ ചുറ്റി ഈറൻ തോളിൽ ഇട്ട് കുളപ്പുരയുടെ ചുമരിൽ ചാരി വച്ചിരുന്ന വടിയെടുത്തു കുത്തി സാവധാനം വീട്ടിലേക്കു നടന്നു.
"എന്തേ.. ത്രനേരം വൈകിയത്??..."
"പണ്ടത്തെ കാലമല്ലല്ലോ... വയസ്സായീല്ലേ... ഭാരതീ...."
"ഉം .... ദാ ഭസ്മം... "
"കൃഷ്ണാ.... ഗുരുവായൂരപ്പാ..... !. ഇത്തിരി രാസ്നാദി ചൂർണ്ണം തന്നോളൂ...."
"കഞ്ഞി പിഴിഞ്ഞിട്ടുണ്ട്. നീലം മുക്കീപ്പോ, ത്തിരി കൂടിപ്പോയി..."
"സാരല്ല്യ ... ങ്ങട് തരൂ... "
"ഇനീപ്പോ ഈ തണുപ്പത്ത് പോണോ? "
"പോണം .... ഇല്ല്യാച്ചാൽ എനിക്കൊരു സമാധാനം ഇണ്ടാവില്ല്യ "
"ഞാനും കൂടെ വരട്ടെ? എനിക്കും കല്യാണം കൂടാൻ ആഗ്രഹമുണ്ട്"
"വേണ്ട... അപ്പൊ പാറുട്ട്യെ ആരാ നോക്ക്വ?? ഉണ്ണി ഇണ്ട് എങ്കിൽ ആവായിരുന്നു... അവനെപ്പോഴാ വര്വ ന്ന് ആർക്കാ അറിയാ.. "
"മുത്തശ്ശാ... "
"ന്താ... പാറുട്ട്യെ.... ??"
"ദാ ഈ കുട കയ്യിൽ വച്ചോളൂ... "
"ഉം ... "
"കുപ്പായോ, ഭാരത്യേ ...?."
"ഉണ്ണീടെ കള്ളിക്കുപ്പായം ഇട്ടാൽ മതി, നല്ലൊരു കാര്യത്തിന് പോകുമ്പോ, കൈത്തറിയൊന്നും ശര്യാവില്യ."
"മുത്തശ്ശാ....സ്പ്രേ വേണോ, നല്ല വാസനണ്ടാവും...!."
"ഒന്നോ രണ്ടോ ഞെക്ക് മതി... കൂടണ്ടാ...."
"മുത്തച്ഛൻ, കച്ചേരിപ്പടീല് ബസ്സിറങ്ങീട്ട് ഒരു ഓട്ടോ പിടിച്ചാൽമതി. അല്ലാച്ചാല്, വടീം കുത്തിപ്പിടിച്ച് നടന്ന്, അവിടെത്തുമ്പോഴേക്കും ചടങ്ങ് കഴിയും... "
"ആയിക്കോട്ടെ... പശൂനെ കറക്കാൻ വാസു ഇപ്പൊ വരും ... അവന് ഒരു നുറു ഉറുപ്പിക കൊടുത്തേക്കു... ഇനി നിന്നാൽ ആദ്യ ബസ് പോകും.. പാറ്വോ ... ആറ് മണിക്കന്നല്ലേ ബസ് ..."
"അതെ മുത്തശ്ശാ... "
"ഉം..... "
തുളസിത്തറയിൽ നിന്നും ഒരു ഇല പറിച്ച് ചെവിയിൽ വച്ച് നടന്നകലുന്നതും നോക്കി ഭാരതി നിന്നു. ഒരിറ്റു കണ്ണുനീർ പൊടിഞ്ഞത് തന്റെ മുണ്ടിന്റെ തലപ്പുകൊണ്ട് തുടച്ചു. പാറൂട്ടി അത് കണ്ടില്ലാന്ന് തോന്നുന്നു, കണ്ടിരുന്നെങ്കിൽ വഴക്ക് പറഞ്ഞേനെ. തനിക്കും ദേവേട്ടനും കിട്ടിയ നിധിയാണ് ഉണ്ണിയും പാർവതിയും.
"മുത്തശ്ശീ... അകത്തേക്ക് വരൂ... വെളുപ്പാൻകാലത്തെ മഞ്ഞുകൊണ്ടു നിൽക്കണ്ട... "
"ഉം ... നടക്കു പാറൂട്ട്യെ... ഞാനിതാ വരുന്നു.."
******
ദേവദത്തൻ നമ്പൂതിരിപ്പാട്... അങ്ങനെ തനിക്കു പേരിട്ടു തന്ന തന്റെ അച്ഛനെയും അമ്മയെയും ഒരു നിമിഷം സ്മരിച്ചു ദേവൻ. 6 മണിക്കുള്ള ബസ് കിട്ടിയില്ലാച്ചാൽ കേമായി, ഒരു റിക്ഷ എങ്കിലും കിട്ടുമോ എന്നതും സംശയമാണ്. ഉണ്ണിയുണ്ടെങ്കിൽ കാറെടുത്തുപോകാമായിരുന്നു . സ്വയം ഡ്രൈവ് ചെയ്യാൻ വയ്യാതായിരിക്കുന്നു. ഡ്രൈവിങ്ങിൽ കുറച്ചു ദൂരം കഴിയുമ്പോഴേക്കും ആകെ ഒരു ശ്വാസം മുട്ടും ക്ഷീണവും ഒക്കെ ആണ്. മനസ്സ് ആഗ്രഹിക്കുന്ന പോലെ ശരീരം വഴങ്ങാതായിരിക്കുന്നു. ഇനിയും ഒരു അഞ്ഞൂറു മീറ്റർ കൂടി ഉണ്ട് നടക്കാൻ... ഈ നടത്തം തന്നെയാണ് തന്റെ ആരോഗ്യം ഇത്രയെങ്കിലും ഇപ്പോഴുമുള്ളത് എന്ന് ദേവന് നന്നായി അറിയാം ....
"ദേവേട്ടാ ... "
നല്ല പരിചയമുള്ള സ്വരം .. ആ വിളിക്ക് ഒരു വിറയൽ ഉള്ളത് ദേവൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.... ആ വിളികേട്ട് തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല ദേവന്... ഒരു നിമിഷം സ്തംഭിച്ചു പോയീ ദേവൻ... കണ്ണിലേക്കു ഇരുട്ട് കയറുന്ന പോലെയുണ്ടോ .. അതോ ഈ ഭൂമി കറങ്ങുന്ന പോലെയോ .. പെട്ടെന്ന് താൻ വിഴും എന്ന് തോന്നി... അല്ല വീണു ...
*****
അവ്യക്തമായ സ്വപ്നം കണ്ടപോലെ ഒരു തോന്നൽ. ശരീരത്തിനു വല്ലാത്ത ഒരു ഭാരം. ദേവൻ പതിയെ കണ്ണ് തുറന്നു. ഇതേതാണ് ഈ സ്ഥലം.. ഒന്നും മനസ്സിലാകുന്നില്ല.... വെള്ള ചുവരുകളും പച്ച തുണി കൊണ്ടുള്ള കർട്ടനുകളും.. പെട്ടെന്നാണ് നാഡീ ഞരമ്പുകൾ മുറുകുന്നപോലെയുള്ള വേദന ശരീരമാസകലം വ്യാപിക്കുന്നത് ദേവന് ഉറക്കെ കരയാൻ തോന്നിയെങ്കിലും ഒരു ചെറിയ ശബ്ദം മാത്രമേ പുറത്ത് വന്നുള്ളൂ... പതിയെ ചെരിഞ്ഞു നോക്കി.. അതെ ട്രിപ്പ് ഇട്ടിരിക്കുകയാണ്.. ആശുപത്രിയാണ് എന്ന് പതിയെ തിരിച്ചറിയുകയാണ് ദേവൻ...
(തുടരും...)
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ താഴെ കാണുന്ന ഫോറം പൂരിപ്പിച്ചു അയക്കുക...
പ്രതീക്ഷയോടെ നോവലിസ്റ്റ്...
പ്രതീക്ഷയോടെ നോവലിസ്റ്റ്...