എന്റെ വയനാടന്‍ യാത്രകള്‍
തിരുനെല്ലിയില്‍ ഒരു തിലോദകം, തോല്‍പ്പെട്ടിയുടെ വനവശ്യതയില് ഒരു മുങ്ങാംകുഴി. കുഞ്ഞുമനസ്സിനേയും അമ്മയുടെ ഭാവനയേയും നിറച്ച ഹരിത ബിംബങ്ങള്‍. കഥാകാരിയും കുടുംബവും വയനാടിന്റെ സ്വച്ഛതകളിലൂടെ
എന്റെ ആറുവയസ്സുകാരന് മകന് എഴുതിയും വരച്ചും പഠിക്കാനായി വീടിന്റെ ഭിത്തിയില്‍ തൂക്കിയ വൈറ്റ് ബോര്‍ഡില്‍ അവനെഴുതിയിട്ടിരിക്കുന്നു,'എന്റെ വയനാടന്‍ യാത്രകള്‍'.അത്രയും എഴുതിയപ്പോഴേക്ക് അവന്റെ കുഞ്ഞിമനസ്സ് ഏതോ കളിക്കാര്യത്തിലേക്ക് മറ്റൊരു യാത്രപോയിക്കാണണം.
എന്നാല്‍പ്പിന്നെ ആ തലക്കെട്ട് കടം കൊണ്ടാവാം എഴുത്തെന്ന് എനിക്ക് ഉള്‍വിളി. വയനാടന്‍ യാത്ര പോയ സമയം, വല്ലാത്ത ഒരു നേരമായിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം. മൂന്നാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് തിരികെ എത്തിയതേയുണ്ടായിരുന്നുള്ളു ഞാന്‍. കരളിനെ ചുറ്റിപ്പറ്റിയുള്ള ചില ചുറ്റിക്കളികളും പോരാത്തതിന് ഡീപ് വെയിന്‍ ത്രോംബോസിസ് വന്ന് നിലത്തു കുത്താനാകാതെ തൊങ്കിക്കളിയില് ചേരാന്‍ പാകത്തിനായ വലതുകാലും. മനസ്സും ശരീരവും ആകെ താറുമാറായിരുന്നു. വയനാട്ടിലേക്ക് യാത പോകുന്നു ഞാന്‍ എന്നു പറഞ്ഞപ്പോള്‍ ജനം 'ഇതെന്തൊരു ഇരിക്കപ്പൊറുതിയില്ലായ്മ' എന്ന് മനസ്സില്‍ പിറുപിറുത്തുകാണണം. ലീവിന്റെ കാര്യവും പറഞ്ഞുചെന്നപ്പോള്, 'തനിക്ക് ഈ അവസ്ഥയില്‍ അത്രയൊക്കെ പോകാനാവുമോ, ഇപ്പോ നല്ല വിശ്രമം വേണ്ട സമയമല്ലേ' എന്നു ചോദിച്ചു ഡെപ്യൂട്ടി രജിസ്ട്രാര്‍. എന്നെ വയനാട് ബുദ്ധിമുട്ടിക്കാറില്ല, ചുരം എന്നെ നെഗറ്റീവായി ബാധിക്കാറില്ല എന്നൊക്കെ പറഞ്ഞൊപ്പിച്ച് അവിടുന്ന് രക്ഷപ്പെടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടേയിരുന്നു, ഇത് ഒരു എടുത്തുചാട്ടമാകുമോ, കാല് പിന്നേം ചതിക്കുമോ, ഉണ്ണിയും കുഞ്ഞുണ്ണിയും നട്ടംതിരിയുമോ ഞാന്‍ കാരണം?
വരാനുള്ളത് വഴീത്തങ്ങില്ല എന്ന് സര്‍വ്വതും നിസ്സാരമാക്കി ഒരു പോക്ക്, അതേ തല്ക്കാലം നിവൃത്തിയുണ്ടായിരുന്നുള്ളു. എനിക്ക് അത്ര ഇഷ്ടമാണ് വയനാടന്‍-പച്ചപ്പ്. പച്ച, ഒരു പച്ചമരുന്നായാണ് എനിക്കെപ്പോഴും തോന്നാറ്.
ആദ്യമായി വയനാട്ടിലേക്കു വരുന്നത് പത്തുവര്‍ഷം മുമ്പാണ്. കുഞ്ഞമ്മയും കൊച്ചച്ഛനും മക്കളും തിരുനെല്ലിയില്‍ പോയതിന്റെ ഫോട്ടോ കണ്ടപ്പോള്‍ മുതല്‍ തിരുനെല്ലി അമ്പലവും കഴിയുന്നത്ര മുഖം താഴ്ത്തി കുനിഞ്ഞുനിന്ന് അമ്പലത്തിനോട് വര്‍ത്തമാനം പറയുന്ന ആകാശവും എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്ന് തിരുനെല്ലി വിളിച്ചുവരുത്തുകയായിരുന്നു എന്നെ.
പാലിയേക്കര റ്റോള്‍ പ്രശ്നത്തില്പ്പെട്ടതുകാരണം ഉച്ചതിരിഞ്ഞ് തുടങ്ങിയ യാത്ര കല്‍പ്പറ്റയിലെത്തിയത് പാതിരാത്രിക്ക്. ജനിച്ചിട്ട് ഇതുവരെയുള്ള കണക്കെടുത്താല്‍, കുഞ്ഞുണ്ണി ഉറങ്ങിപ്പോയ യാത്രാവേളകള്‍ ആകെ മൂന്നോ നാലോ. മുമ്പോട്ടും പിമ്പോട്ടുമായി കാറിനകത്ത് പിരുപിരാ എന്ന് ചാടിനടപ്പായിരുന്നു അവന്. അച്ഛനെയും അമ്മയെയും ഒന്നിച്ച് ഇത്രനേരം അവന് കിട്ടുന്നതും അപൂര്‍വ്വം. അതുകൊണ്ട് അവനാകെ ചിരിമയനായി ഇരിപ്പായിരുന്നു യാത്രാനേരമത്രയും.
പിറ്റേന്നെണീക്കുമ്പോള് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി, വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ ചെന്നുകയറിയതും നല്ല ചൂടുവെള്ളത്തില്‍ ഒരുകുളി.
ഉച്ചതിരിയും വരെ ഞങ്ങള്‍ വിശ്രമിച്ചു, എന്റെ അനാരോഗ്യസ്ഥിതി പ്രമാണിച്ച്.
++++++++++
പൂക്കോട് തടാകം എന്ന ആദ്യ ഐറ്റം, കല്പറ്റയില് നിന്ന് ഒട്ടും ദൂരെയല്ല. പക്ഷേ നേരത്തേയും പോയ ഇടമായതിനാല്‍ എനിക്കത്ര താത്പര്യം തോന്നുന്നുണ്ടായിരുന്നില്ല. പക്ഷേ ആ വരവില്‍, കുഞ്ഞുണ്ണി എന്റെ മനസ്സിലേ ഉണ്ടായിരുന്നുള്ളു, അവനന്ന് ഭൂമിയിലേക്കെത്തിയിരുന്നില്ല. തടാകം എന്നു കേട്ടതും മൂന്നാറ് പോയ ഓര്‍മ്മയില്‍ ബോട്ടിങ് എന്ന് ജപിക്കലായി കുഞ്ഞുണ്ണി. അവന് രസിക്കുന്നത് കാണലാണ് ഇപ്പോള്‍ ഏറ്റവും വലിയ രസം.
പെഡലിങ് ബോട്ടില്‍, എന്റെ വയ്യാത്ത കാലിന് ഒന്നും ചെയ്യാനുമാകുമായിരുന്നില്ല. അമ്മ ചെയ്യണ്ട, ഞാന്‍ ചെയ്തോളാം എന്ന് കുഞ്ഞുണ്ണി ഉദാരമനസ്ക്കനായി. പക്ഷേ ഞാന്‍ കരുതിയതിനുമപ്പുറം നന്നായി അവന് ബോട്ട് നിയന്ത്രിച്ചു. അവനതില്‍ അഭിമാനിക്കുകയും ആ അഭിമാനം ആസ്വദിക്കുകയും ചെയ്യുന്നതു ഇടംകണ്ണിട്ടുനോക്കിയിരിക്കല്തന്നെ നല്ല ഒരനുഭവമായിരുന്നു.
തടാകത്തില്‍,അവിടവിടെയായി വയലറ്റ് ആമ്പലുകള്‍.
വയലറ്റ് ആമ്പലുകളുടെ കൂത്തരങ്ങാണ് പൊതുവേ വയനാടന്‍ തടാകങ്ങള്‍. വയലറ്റ് ആമ്പലുകളില്‍ കുളിച്ചുകിടക്കുന്ന ഗമൃഹമറ ഹമസല, കഴിഞ്ഞ വര്‍ഷത്തെ വയനാടന്സന്ദര്ശനത്തിന്റെ ഓര്മ്മപ്പുസ്കത്തില് ഇന്നും സജീവം.
ബോട്ടിങ് കഴിഞ്ഞ് പൂക്കോട് തടാകത്തിനു ചുറ്റും നടപ്പായി ഞങ്ങള്‍. ശില്പഭംഗിയുള്ള മരക്കൊമ്പുകളിലേക്ക്, ഒളിച്ചുനില്ക്കുന്നതുപോലുള്ള വിടവുകളിലെ വെള്ളക്കെട്ടുകളിലേക്ക് ഒക്കെ കുഞ്ഞുണ്ണി ഇടക്കിടക്ക് ശരംപോലെ അപ്രത്യക്ഷനായിക്കൊണ്ടിരുന്നു. എവിടെ ചെന്നാലും ഒടുക്കം പലമാതിരി കമ്പും കോലും ഇലകളും കല്ലുകളും സംഭരിച്ച് കൊണ്ടേയിരിക്കും കക്ഷി. ചിലതൊക്കെ ഡിക്കിയിലേക്ക്, ഞങ്ങളുടെ അനുവാദത്തോടെ. മറ്റു ചിലത് ആരും കാണാതെ കാറിലെ മാറ്റിനടിയിലേക്കും മറ്റും ഒളിച്ചുകടത്തപ്പെടും.
പൂക്കോട് തടാകപ്രദക്ഷിണം പകുതിയായപ്പോഴേ ഞാന്‍ തളര്‍ന്നു. മുഴുവനാക്കാന്‍ വയ്യാത്ത ഘട്ടം വന്നാല്‍ റോന്തു ചുറ്റുന്ന ഏതെങ്കിലും പോലീസുകാരുടെ ബൈക്കില്‍ കയറിപ്പറ്റാം എന്നുതന്നെ കരുതി. ഇടക്ക് വിശ്രമിക്കാന്‍ പറഞ്ഞു അച്ഛനും മകനും. പക്ഷേ ഞാന്‍ ഇരുന്നില്ല, ഇരുന്നാല്പ്പിന്നെ എണീക്കാനുള്ള ത്രാണി തീര്‍ത്തും പൊയ്പ്പോയാലോ? ഏതായാലും പരിക്കുകളൊന്നുമില്ലാതെ പൂക്കോട് പ്രദക്ഷിണം തീര്‍ന്നുകിട്ടി.
പിറ്റേന്നു രാവിലത്തേക്ക് തിരുനെല്ലി പ്ലാന്‍. തിരുനെല്ലിയിലേക്കു പോകുന്നവഴിയേ, മെയിന്‍ റോഡിനു തൊട്ടുമുകളില്‍ ആന. ആനയെ കണ്ടുനിന്ന നാട്ടുകാര്‍, അവന്റെ ചിന്നംവിളി ഉയര്‍ന്നപ്പോള്‍ കാറിനുമുന്നിലൂടെ ഓടിമാറി. ഞാനും കുഞ്ഞുണ്ണിയും ആനയെ പരതലായി. രംഗം അത്ര പന്തിയല്ല എന്നു സംശയിച്ച് ഉണ്ണി കാര്വിട്ടു. ഉണ്ണി മാത്രം കണ്ടു ആനയെ. വഴിക്കു കുറുകെ പറന്ന ഒരു ആണ്മയിലിനെ കണ്ട് തത്ക്കാലം ഞാനും കുഞ്ഞുണ്ണിയും തൃപ്തരായി. തിരുനെല്ലിയിലേക്ക് വരും വഴി, റോഡില്‍ നിറയെ മാനുകളിറങ്ങി മേഞ്ഞുനടന്നിരുന്നു എന്ന പണ്ടത്തെ കാര്യം ഞാന്‍ കുഞ്ഞുണ്ണിയോട് പറഞ്ഞില്ല. ചെലപ്പോ അവന് അതും പറഞ്ഞ് മാനുകളോട് മൊത്തമായും ചില്ലറയായും പിണങ്ങാനും മതി.
രാവിലെ ഏഴരയ്ക്ക് തിരുനെല്ലിയിലെത്തുമ്പോള്‍ അവിടെ വിഷുക്കാല-ഉത്സവം. അമ്പലത്തിനോട് തൊട്ടുള്ള, ഉണ്ണി എന്നുപേരുള്ള ഒരാളുടെ ഹോട്ടലിലെ ഒരു കുഞ്ഞുമുറിയില്‍ രാത്രി കിടന്നുറങ്ങി രാവിലെ അമ്പലത്തില്‍ പോവുകയാണുണ്ടായത്, പത്തുവര്‍ഷംമുമ്പ് . ഉണ്ണി-ഹോട്ടലിന് ആകെ ഒരൊറ്റ മുറിയേ ഉണ്ടായിരുന്നുള്ളു. അന്നത്തെ രാത്രി , ചീവീടുകളുടെ തട്ടുതകര്‍പ്പന്‍ സംഗീതം കാരണം എനിക്ക് അസ്സല് ശിവരാത്രിയായി. അന്ന് ഹോട്ടലുണ്ണിയോട് ഞാന്‍ പി.വത്സലയെപ്പറ്റി ചോദിച്ചു. റ്റീച്ചറോ എന്നു ചോദിച്ച് ഒരു അടുത്തബന്ധുവിനെക്കുറിച്ചെന്നപോലെ അയാള്‍ റ്റീച്ചറെക്കുറിച്ച് സ്നേഹത്തോടെ ഒരുപാട് സംസാരിച്ചത് ഓര്‍മ്മയുണ്ട്.. തുണിനനക്കാന് ആറ്റിലേക്കും വിറകുപെറുക്കാന്‍ കാട്ടിലേക്കും പോകുന്ന ആദിവാസിപ്പെണ്ണുങ്ങള്‍, തിമര്ത്തുള്ള കുളികഴിഞ്ഞ് ഒരു തുണിക്കഷണം പോലും ദേഹത്തുചുറ്റാതെ ചുറ്റിക്കറങ്ങുന്ന കുട്ടികള്‍-അവര്‍ക്കൊക്കെയും റ്റീച്ചറിനെ അറിയാം. റ്റീച്ചറവിടെ ഇല്ല എന്ന് ആളുകള്‍ പറഞ്ഞിട്ടും, അന്ന് ഞാന്‍ പോയി കൂമന്‍കൊല്ലി എന്നെഴുതിയ ഗേറ്റിനുള്ളിലേക്ക് സ്നേഹാദരങ്ങളോടെ എത്തിനോക്കി.
ഇത്തവണ, അമ്പലത്തിലെത്തിയതും ഉണ്ണിയ്ക്ക് പെട്ടെന്ന് ഒരു തോന്നല്‍- അച്ഛന് ബലി ഇടണം.
പെര്‍ഫക്ഷനിസം മൂത്ത് വട്ടായിരിക്കുന്നു എനിക്ക് എന്നാണ് ഉണ്ണിക്ക് എന്നെക്കുറിച്ചുള്ള ഒരു പരാതി. പക്ഷേ എന്റെ അതേ ഭ്രാന്തന് പെര്‍ഫക്ഷനിസം, തോള് ബാഗില്‍ ഓരോ ജോഡി എക്സ്ട്രാ ഡ്രസ് എല്ലാവര്ക്കും കരുതിയിരുന്നു. തോര്‍ത്ത് വരെ റെഡി.
ബലിയിടുന്നവര്‍, ബലി ഇട്ടു കഴിഞ്ഞേ അമ്പലത്തില്‍ കയറാവൂ. അമ്പലത്തില്‍ കയറാന്‍ നില്‍ക്കാതെ, ഞങ്ങള്‍ ഉണ്ണിക്ക് കൂട്ടുപോയി. പടവുകള്‍ ഇറങ്ങിയിറങ്ങി പാപനാശിനിയിലേക്ക്. കല്ലില്‍ നിന്ന് കല്ലിലേക്ക് ചാടുന്ന കുഞ്ഞുഹനുമാനെ കൈകാര്യം ചെയ്യല്‍ അത്ര സുഖകരമായിരുന്നില്ല. ഞങ്ങളെത്തിയപ്പോഴേക്ക് ഉണ്ണി വെള്ളത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. എനിക്കും ഇറങ്ങണം, കുളിക്കണം എന്നായി കുഞ്ഞുണ്ണി. തണുതണുത്ത വെള്ളത്തില്‍ കിടുകിടുത്തുനിന്നു കൊണ്ട് അവന് സ്വന്തം സാഹസികതയില്‍ മതിമറന്ന് എന്നെ നോക്കിച്ചിരിച്ചു. ഉണ്ണിയുടെ രണ്ടാംവയസ്സില്‍ നഷ്ടമായ അച്ഛന് ആരെങ്കിലും ബലിയിട്ടിരുന്നുവോ അക്കാലത്ത് എന്ന് എനിക്കറിയില്ല. അത്രമേല്‍ അപ്രതീക്ഷിതമായി സംഭവിച്ച, എല്ലാവരും പാടേ ഉലഞ്ഞുപോയ ദുര്‍മരണം ആയിരുന്നു എന്നറിയാം. നല്ലതല്ലാത്ത ഓര്‍മ്മകളായതിനാല്‍ ആവും അതിന്റെ അത്യാവശ്യം വിശദാംശങ്ങളേ പറഞ്ഞുകേട്ടിട്ടുള്ളു. തലമുടിയിഴകളിലൂടെ ഇറ്റിറ്റ് ഉണ്ണിയുടെ മുഖമാകെ വെള്ളത്തുള്ളികള്‍. ഇടയില്‍ കണ്നനവുണ്ടോ എന്നറിയില്ല. അമ്മയോ പെങ്ങളോ കൂട്ട് നില്‍ക്കേണ്ട ഒരു സ്ഥലി. ഇത്തരം സ്ഥലികളിലൊക്കെ എപ്പോഴും ഞാനാണ് എത്തിപ്പെടാറ്. അതെന്താണാവോ?
വെള്ളത്തില്‍ കളിയും കുളിയും കഴിഞ്ഞ് കരയ്ക്കുകയറിയ കുഞ്ഞുണ്ണി പറഞ്ഞു, ഒന്നാംകഌസില് വച്ച് ഞാന്‍ ചില കുട്ടികളെയൊക്കെ ഇടിച്ചിട്ടുണ്ടല്ലോ, അതിന്റെ പാപമൊക്കെ ഇപ്പോത്തീര്ന്നു. എന്റെ നൂലന്‍വാസു കഌസില്‍ പുറത്തെടുക്കാറുള്ള ഇടി-അടവുകളെക്കുറിച്ച് എനിക്ക് നന്നായറിയാം. പക്ഷേ ഒരിക്കല്‍പ്പോലും അവനത് സമ്മതിച്ചുതന്നിട്ടില്ല. അവന്റെ ഒരു വന്രഹസ്യമാണ് ഇപ്പോള്‍ പുറത്തുചാടിയിരിക്കുന്നത്. പാപനാശിനി, ഒരു കുട്ടിക്കുറുമ്പ് കിട്ടിയതിന്റെ അപൂര്വ്വസന്തോഷത്തില് ചിരിമയമായി ഒഴുകുന്നുെവന്നുതോന്നി..
ബലിയിടുന്നതിന്റെ പരിസരങ്ങളില്‍ വേറെ ചില ആദിവാസിപ്രതിഷ്ഠകള്. ഒരു പ്രതിഷ്ഠക്കടുത്ത്, പിരമിഡ് പോലെ ചെറിയ പരന്ന കല്ലുകള്‍ അടുക്കിയടുക്കിവച്ചിരിക്കുന്നു. ഒരാചാരമോ, ഒരു നേരമ്പോക്കോ വഴിപാടോ എന്ന് മനസ്സിലായില്ല. തിരിച്ചുകയറാന്‍ നേരം, കുത്തനെയുള്ള പാപനാശിനിപ്പടവുകള് പോകുന്നത് ബ്രഹ്മഗിരിക്കുന്നിന്റെ നെറുകയിലേക്കല്ല, ബാലികേറാമലയിലേക്കാണെന്ന് തോന്നി. ഞാനൊരു തല്ലിപ്പൊളി വണ്ടിയാണെന്നും.
++++++++++
കാപ്പിച്ചെടികള്‍ പൂത്തുമറിഞ്ഞുനില്പ്പാണ് ചുറ്റും. വെള്ളനക്ഷത്രജാലം ഇടയ്ക്ക് കള്ളത്തരത്തില്‍ കുഞ്ഞുണ്ണിക്കൈകളിലേക്ക്.
ചുറ്റുമുള്ള കാട് ഇടക്കിടെ ഓരോ കിളിയായും പേരറിയാത്ത ഏതെല്ലാമോ ജീവികളായും ശബ്ദിച്ചുകൊണ്ടിരുന്നു. ഒന്ന്, മലയണ്ണാന്റെ ഒച്ചയാണെന്ന് അവിടുത്തുകാര്‍ പറഞ്ഞു.
ഹോട്ടലില്‍ നിന്നു കുടിച്ച ഒരു ഗഌസ് പാലിന്റെ ബലം, അത് എപ്പോഴേ കഴിഞ്ഞുപോയിരുന്നിരിക്കണം, പക്ഷേ കുഞ്ഞുണ്ണി, ചിരിക്കുട്ടിയായിത്തന്നെ തുടര്‍ന്നു. കുഞ്ഞുണ്ണി എപ്പോഴും ഇങ്ങനെയാണ്, കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്യും, പിടിവാശികളും പരാതികളും വളരേ കുറവ്. തൊഴുതിറങ്ങുമ്പോള്‍, നീര്‍ത്തിപ്പിടിച്ച കൈവെള്ളയിലേക്ക് ബലിയുടെ പ്രസാദം ഒരു സ്പൂണില്‍. അത് നക്കിത്തോര്‍ത്തിക്കൊണ്ട് കുഞ്ഞുണ്ണി തികഞ്ഞ ഗൗരവത്തില്‍ പറഞ്ഞു, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അമൃതാണ് എന്നുതന്നെ തോന്നുന്നു. വിശപ്പുകാരണം തോന്നുന്നതാണ് നിനക്ക് എന്നവനെ കളിയാക്കി എങ്കിലും നക്കിത്തോര്ത്താനുള്ള സ്വന്തം ഊഴം വന്നപ്പോള്‍ , അവന് പറഞ്ഞത് നൂറുശതമാനവും ശരിയാണെന്നു ബോദ്ധ്യമായി. ആ പ്രസാദത്തിന്റെ സ്വാദ് ഇപ്പോഴും നാവിന്‍തുമ്പത്ത്.
പിന്നെ അറിഞ്ഞു ബ്രഹ്മാവ്, വിഷ്ണു-പ്രതിഷ്ഠ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഗരുഡന് വന്ന് തൊട്ടുമുകളില്‍ നിന്നുവെന്നും അമൃതകുംഭത്തില്നിന്ന് രണ്ടുതുള്ളി അമൃത് താഴേക്ക് ഇറ്റിറ്റ് വീണുവെന്നും ഒരു കഥയുണ്ട് പോലും. അമൃതുപോലത്തെ സ്വാദ് എന്ന കുഞ്ഞുണ്ണിപ്പറച്ചിലില് നേരുണ്ടെന്നുതോന്നി. ഒരുപക്ഷേ, കുട്ടികള്‍ക്ക് മുന്നോട്ടും പിന്നോട്ടും ദീര്‍ഘവീക്ഷണം ചെയ്യാനാകുമായിരിക്കും.
അമ്പലം, പഴയതുപോലെ തന്നെ. തൊട്ടടുത്തുതന്നെയുള്ള ആകാശവുമായി വര്‍ത്തമാനവും പറഞ്ഞ് നാട്ടുമ്പുറമട്ടില്. പ്രസിദ്ധി കൂടുമ്പോഴുള്ള അലങ്കാരമേളങ്ങളൊന്നും ദൈവത്തിനെയോ ചുറ്റുവട്ടത്തിനെയോ എന്തിന് മേല്ക്കൂരെയെപ്പോലും ബാധിച്ചിട്ടില്ല.
നല്ല ഹോട്ടല്‍ തേടി നടക്കാനുള്ള ശേഷി അവശേഷിച്ചിരുന്നില്ല. ആദ്യവരവില്‍ താമസിച്ച ആ കുഞ്ഞിടത്തിരുന്ന് ദോശ കഴിക്കുമ്പോള്‍, ഞാന്‍ സപ്ളെയറോട് ഉണ്ണി എന്ന ഉടമസ്ഥനെ തിരക്കി. അപ്പോള്‍ ആ ആള് ചുമരിലേക്ക് കൈ ചൂണ്ടി. അവിടെ ഒരു ഫോട്ടോ. ആ ആള് പറഞ്ഞു, ക്യാന്‍സറായിരുന്നു. അന്നു കണ്ടപ്പോഴെന്നപോലെതന്നെ, ഉണ്ണി തെളിഞ്ഞ നാടന്‍ ചിരി ചിരിച്ചു, പക്ഷേ ഇത്തവണ ഹോട്ടല്ഭിത്തിയിലെ ഒരു ഫ്രെയിമിനുള്ളിലിരുന്ന ് എന്നുമാത്രം.
പിറ്റേന്ന് വിഷു. കണികാണാനൊരു കുഞ്ഞിക്കൃഷ്ണനെ വാങ്ങി കുഞ്ഞുണ്ണി, അമ്പലപരിസരത്തെ കടയില്‍നിന്ന്. പിന്നെ കുഞ്ഞുണ്ണിയനിയത്തിക്കൊരു പലവര്ണ്ണമാലയും. അവളുടെ കെയറോഫില്‍ ഞാനും ഒപ്പിച്ചു ഒന്നുരണ്ടെണ്ണം. ആഭരണങ്ങളും എനിക്ക് പച്ചമരുന്നുകളാണ്.
പിന്നെ കറങ്ങിത്തിരിഞ്ഞ്, കൃഷ്ണന്റെ കാല്പ്പാദാകൃതി പതിഞ്ഞതെന്ന വിശ്വാസവും ആ വിശ്വാസത്തിന്മേല് കുങ്കുമച്ചാര്ത്തുമായി നിലകൊള്ളുന്ന പാറയ്ക്കരികിലേക്ക്. ഇവിടുത്തുകാര്‍ക്ക് അവിടം കാളിന്ദി. പുഴയിലെ തെളിനീരില്‍ കറുകറുത്ത കുട്ടികള്‍, അരയിലൊരു ചരടുപോലുമില്ലാതെ നീന്തിത്തിമര്ക്കുന്നു. വെള്ളത്തണുപ്പ് വല്ലാതെ കൊതിപ്പിക്കുന്നുണ്ടായിരുന്നു..അതിലങ്ങ് മുങ്ങിക്കിടക്കാതെ വയ്യെന്നുതോന്നി. കുഞ്ഞുണ്ണി കണ്ണിലും കവിളിലും കരളിലും ചിരിയുമായി, കുളിക്കൂട്ടുകാരെ നോക്കിനിന്നു. വെള്ളത്തിലിറങ്ങി തെക്കുവടക്കു നടന്നദ്ദേഹം തൃപ്തനായി. കുളിക്കൂട്ടുകാരുടെ കൈയിലൊന്നും തോര്ത്തേയില്ല. കുളി കഴിഞ്ഞ്, ചുമ്മാ ഒരു കല്ലിലിരുന്ന് വെയിലുകൊള്ളും.തലയും മേലുമുണങ്ങും. പിന്നെന്തിന് തോര്‍ത്ത്? അല്ലേലും കാണുന്നവരുടെ നാണം മറക്കാനല്ലേ തുണി?
അവരുടെ കൈയില്‍ കവണ എന്ന തെറ്റാലി. കവണയുണ്ടാക്കാന് പറ്റിയ കട്ടിറബ്ബര്ബാന്ഡ് അന്വേഷിച്ച് കുഞ്ഞുണ്ണിയും അപ്പൂപ്പനും ഇടയ്ക്കുനടക്കുന്നതുകാണാം തൃക്കാക്കരവീട്ടില്. കറുകറുമ്പകാരോട് ഞാനന്വേഷിച്ചു, എവിടെക്കിട്ടും ഇത്? മുക്കിലെ കടയില്‍ എന്ന് അവര്‍ വിരല്‍ ചൂണ്ടി, ഇരുപതുരൂപയാ എന്നും പറഞ്ഞുതന്നു. പിന്നെ ചോദിച്ചു, കിളീനെ പിടിക്കാനാ? അവരുടെ കാട്ടുകിളികള്‍, അങ്ങ് ഉള്‍ക്കാടുകളില്‍നിന്ന് അവരുടെ കവണക്കെതിരേ എന്തൊക്കെയോ പരാതികള്‍ പറഞ്ഞു.
കെ.റ്റി.ഡി.സി. ഹോട്ടല്‍, റ്റാമറിന്ഡ് എന്ന ബോര്‍ഡ് കണ്ടു മെയിന്‍ റോഡിലേക്കുകയറുമ്പോള്‍. ഉച്ചഭക്ഷണത്തിനായി അങ്ങോട്ട് പോകാം എന്ന് തീരുമാനമായി. പക്ഷേ റ്റാമറിന്ഡിന് തൊട്ട് മുമ്പുള്ള അഗ്രഹാരം റിസോര്‍ട്ടിലാണ് വണ്ടിനിന്നത്. അഗ്രഹാരം റിസോര്‍ട്ടില്‍, അന്നത്തെ അതിഥികള്‍ ഞങ്ങള്‍ മാത്രം. റിസോര്‍ട്ടില്‍ നിറയെ അപൂര്‍വ്വ ഇനം മരങ്ങള്‍.കാന്‍ഡില്‍ലൈറ്റ് ഡിന്നറിനായി കാപ്പിച്ചെടികള്ക്കിടയിലൊരുക്കിയിരിക്കുന്ന പരന്നകല്ലുകള്. കാപ്പിച്ചെടിയിലിട്ട കുഞ്ഞൂഞ്ഞാലകളോരോന്നിലും കുഞ്ഞുണ്ണി ആടിരസിച്ചു. കാപ്പിച്ചെടിയില്‍ ഊഞ്ഞാലിടാം എന്ന് ഞാനതുവരെ കരുതിയിട്ടേയില്ല.കാപ്പിച്ചെടിയൂഞ്ഞാലിനെ വീട്ടുമുറ്റത്തേക്ക് പകര്‍ത്തണം എന്ന് മനസ്സില്‍ കുറിച്ചിട്ടു.
തോല്പ്പെട്ടിയിലേക്ക്, ഉച്ചതിരിഞ്ഞ്. ഫോറസ്റ്റ് ജീപ്പില്‍. ശിവന് എന്ന പയ്യന് ഗൈഡ് കാടിനെ സ്നേഹിക്കുന്നുവെന്നുതോന്നി. വഴിയില്‍ നമ്മള് കണ്ടേക്കാവുന്ന ഒരു ജീവിയും എന്തിന് ആനപോലും ഉപദ്രവിക്കില്ല എന്ന് അവന് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ജീപ്പിനുതൊട്ടരികിലുടെ ആനക്കൂട്ടം. പിടിയാനകളാണ്. കുഞ്ഞുണ്ട് കൂടെ. അവര്‍ റോഡ് മുറിച്ചുകടക്കുകയാണ്. ഫോട്ടോ എടുക്കാന്‍ പാകത്തില്‍ വണ്ടി പിന്നോട്ടെടുക്കാന്‍ ഡ്രൈവറോട് ശിവന് പറഞ്ഞു. വണ്ടി പിന്നോക്കം വന്നത് ആനക്കൂട്ടത്തിന് പിടിച്ചില്ല. ആനപോകുന്നത് നോക്കി ക്യാമറ കഌക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും. പെട്ടെന്ന് ഒരു ചിന്നംവിളി തൊട്ടരികില്‍നിന്ന്. ജീപ്പിനു തൊട്ടുപുറകില്‍ നില്ക്കുന്ന കക്ഷിയെ തിരക്കില്‍ ആരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും അല്പമൊന്നുപകച്ചു, ഒന്നും ചെയ്യില്ല അത് എന്ന് ശിവന് പറയുന്നുണ്ടായിരുന്നു. കുഞ്ഞുണ്ണി ആദ്യം പേടിച്ചു, പിന്നെ ത്രില്ലിലായി. കാട്ടുപോത്ത്, മലയണ്ണാന്, ഹനുമാന്‍കുരങ്ങ് എന്നിങ്ങനെ ചില കഥാപാത്രങ്ങള്‍ കൂടി കാഴ്ച്ചപടത്തിലേക്ക് കടന്നുവന്നു. കാട്ടിനകം മുഴുവന്‍ കണിക്കൊന്ന പൂത്ത്നില്പായിരുന്നു. ഇപ്പോ പറിക്കണം പൂ, നാളെ കണിവയ്ക്കാന്‍ നമുക്ക് പൂ വേണ്ടേ എന്ന് കുഞ്ഞുണ്ണി നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.
കരടിക്ക് വലിയ ഇഷ്ടമാണ് കൊന്നവിത്ത് എന്നു പറഞ്ഞു ശിവന്. തേക്കിന്റെ തൊലി പൊളിച്ച് തിന്നലും കരടിക്ക് ഹരമാണത്രെ. കരടി, തൊലി തിന്നതുമൂലം ഉണങ്ങിപ്പോകാറുണ്ട് തേക്കുകളെന്നും ശിവന് പറഞ്ഞു ഞാന്‍ എന്‍.എ.നസീറിനെ ഓര്‍ത്തു, നസീറിന്റെ കരടികളെയോര്ത്തു. അടുത്ത ജന്മത്തില് എനിക്കൊരു നസീറാകണം, ശരീരമേയില്ലാതെ കാടും മേടും താണ്ടണം.
കുറച്ചകലെ വീണ്ടുമൊരാനക്കൂട്ടം, പിന്നെ ഏതോ ചില പക്ഷികള്‍.
പിറ്റേന്ന്, തോല്‍പ്പെട്ടിയുടെ ബാക്കിയായി മുത്തങ്ങ. പക്ഷേ മുത്തങ്ങാവന്യമൃഗസങ്കേതത്തിലെ രീതികളൊന്നും സുഖകരമായി തോന്നിയില്ല. രാവിലെ ചെന്നിട്ടും കാട്ടിലേക്ക് പോകാനായത് വെയില്‍പരന്ന ശേഷം. മൃഗങ്ങളൊന്നും ഈ പൊരിവെയിലത്തിറങ്ങില്ല എന്ന് അപ്പോഴേ ഉറപ്പായിരുന്നു. ഗൈഡിന് ഞങ്ങളിലോ കാട്ടിലോ ഒന്നും വലിയ താത്പര്യവുമുണ്ടായിരുന്നില്ല. നിഴലുപോലെ ഒരാനക്കൂട്ടം, ഒന്നോ രണ്ടോമാനുകള്. കഴുകന് ഒരു മരം പൊതിഞ്ഞിരിക്കുന്നതായിരുന്നു ആ യാത്രയിലെ ഒരേ ഒരുകാഴ്ച. അടുത്തെവിടെയോ എന്തോ ജീവി ചത്തുകിടക്കുന്നുണ്ടാകണം. മുത്തങ്ങാക്കാടിന്റെ പ്രത്യേകതയാണ്, കേരളത്തിലാകെയും വംശനാശം വന്നുകൊണ്ടിരിക്കുന്ന കഴുകന്‍കൂട്ടം. ജീപ്പ് ചടുപടെ എന്ന് ഓടിക്കൊണ്ടിരുന്നു. എന്റെ കാല്, നടുവ് ഒക്കെ യഥാസ്ഥാനങ്ങളിലുണ്ടാകുമോ യാത്ര കഴിയുമ്പോള്‍ എന്ന് ഞാന്‍ വേവലാതിയിലായി. ഒരു കാട്ടീച്ചയെപ്പോലും കാണാനില്ലല്ലോ എന്ന് കുഞ്ഞുണ്ണി ഹതാശനായി കാടിനോടും ഞങ്ങളോടും പരാതിപറഞ്ഞുകൊണ്ടേയിരുന്നു.
ഇടയ്ക്ക് കാട്ടിലെ മണ്ണ്, കടല്ത്തീരമണലുപോലെ, അതായത് ഞങ്ങള്‍ ആലപ്പുഴക്കാരുടെ മണ്ണുപോലെ ആയത് എന്നെ അത്ഭുതപ്പെടുത്തി. മറ്റെവിടെ നിന്നെങ്കിലും കൊണ്ടിട്ടതൊന്നുമല്ല എന്ന് ഗൈഡ് പറഞ്ഞു എങ്കിലും എനിക്കിപ്പോഴും അതത്ര വിശ്വാസമായിട്ടില്ല.
തിരികെ മെയിന്‍ റോഡിലേക്ക് ജീപ്പുകയറിയപ്പോള് ഒരു ശ്രീരാമക്ഷേത്രവും അതിനു കുറച്ചപ്പുറം ഒരു കുളവും. കണ്ണീര്‍ക്കുളം എന്നാണ് പേരെന്നും സീതയുടെ കണ്ണീരാണതില് എന്നും ഗൈഡ്.ഈ രാമലക്ഷ്മണന്മാരുംസീതയും പാണ്ഡവരും പോകാത്ത ഇടമില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ചിരിവന്നു. ക്ഷീണിതനായ കുഞ്ഞുണ്ണി വഴിയോരത്തുനിന്നുവാങ്ങിയ ഉപ്പിലിട്ട മാങ്ങാപ്പൂളുകളില് ആമഗ്നനായി.
വൈകിട്ട് ലക്കിടി എന്ന വ്യൂപോയന്റിലേക്ക്. വഴിക്ക് വൈത്തിരിയില്‍ ചെയിന്‍ ട്രീ. കരിന്തണ്ടന് എന്ന ആദിവാസിയെ ഒരു ബ്രിട്ടീഷ് എന്‍ജിനിയര്‍ വെടിവച്ചുകൊന്ന കഥയാണ് ആ മരത്തിനു പിന്നില്‍. ആ എന്‍ജിനിയര്‍ക്ക് വയനാട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തത് കരിന്തണ്ടനായിരുന്നു.വയനാട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മറ്റാരുമായും പങ്കുവയ്ക്കേണ്ടി വരാതിരിക്കാനായാണ്, ആ എന്‍ജിനിയര്‍ കരിന്തണ്ടനെ കൊന്നത്. പിന്നെപ്പിന്നെ ആദിവാസിപ്രേതം ആ വഴിയില്‍ ഒരുപാട് അപകടങ്ങളുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ്, ആത്മാവിനെ ഒരു ചങ്ങലകൊണ്ട് ബന്ധിച്ച് കുടിയിരുത്തലും അതിന് വിളക്കുവയ്ക്കലും ഒക്കെ നടന്നത് എന്ന് വഴിയരികിലെ ചെയിന്‍ ട്രീ റെസ്റ്റോറന്റുകാരന് പറഞ്ഞു.
പിന്നെ ലക്കിടി. വയനാട്ടിലേക്കുള്ള പ്രവേശനകവാടം. അവിടെയാണ് താമരശ്ശേരിച്ചുരം തീരുന്നത്. റോഡിന്റെ കൈവരികളിലിരുന്ന് കാഴ്ചകള്‍ കാണാം, കാഴ്ചകളെന്നുവച്ചാല് പറന്നുപോകുന്ന മഞ്ഞ്, മഞ്ഞില്‍ നേര്‍ത്തുപോകുന്ന മലകള്‍, മേഘനീല, പൊട്ടുകള്‍ പോലെ അങ്ങ് താഴെ കാറുകള്‍, കുട്ടികളുടെ വരകള്‍ പോലെ അങ്ങെങ്ങാണ്ട് കൂടിപ്പോകുന്ന റോഡുകള്‍. കാഴ്ചക്കാര്‍ തിന്നുന്നതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമുള്ളതിനാല്‍ കുരങ്ങന്മാരിഷ്ടം പോലെ. ലക്കിടി എന്ന പേരോര്‍മ്മിക്കാന്‍ കുഞ്ഞുണ്ണി, അക്കിടി, അക്കിടി എന്ന് പറഞ്ഞുകൊണ്ടിരുന്നു.
മുത്തങ്ങാക്കാട്ടില്നിന്ന് പൂ പറിക്കാത്തതിന് കുഞ്ഞുണ്ണിക്കാരണവര്, അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, എന്നിട്ട് കേട്ടോ രണ്ടാളും എന്ന് വഴക്കുപറഞ്ഞു.വുഡ്ലാന്ഡ്സ്ഹോട്ടലിലെ പയ്യന്മാര് എവിടൊക്കെയോ അലഞ്ഞ് പൂ സംഘടിപ്പിച്ചുതന്നു. തിരുനെല്ലിപ്പെരുമാളിന്റെ പരിസരത്തുനിന്ന് വാങ്ങിയ ആലിലക്കൃഷ്ണന്റെ മുഖം, മെഴുകിതിരികൊളുത്തി കണിക്കൊന്നപ്പൂക്കള്ക്കിടയില് തെളിച്ചുവച്ച് വിഷുക്കണിയൊരുക്കി കുഞ്ഞുണ്ണിക്കായി.
എപ്പോഴോ എടക്കല്‍ ഗുഹയുടെ കാര്യം കേട്ടതും,കുഞ്ഞുണ്ണിക്ക് അവിടെ പോകാന്‍ മോഹമായി.ഗുഹകളുടെയും തുരങ്കങ്ങളുടേയും ഫോസിലുകളുടേയും ആരാധകനാണ് കുഞ്ഞുണ്ണി. വല്ലതിന്റെയും ഫോസില്‍ കിട്ടുമായിരിക്കും എന്ന സ്വപ്നവുമായി എന്റെ നാടായ എരമല്ലൂരിലെ മണ്ണില്‍, അവന് വന്കിടകുഴികളുണ്ടാക്കുന്നതു കാണാം. നേരേ ചൊവ്വേ നടക്കാന്‍ വയ്യാത്ത അമ്മയെ ഓര്‍ത്ത്, തത്ക്കാലം ഉദാരമനസ്ക്കനായി, അവന് എടക്കല്‍ പദ്ധതി ഉപേക്ഷിച്ചു. ഇടയ്ക്ക് വരാം,എടക്കല്‍ ഗുഹയിലേക്ക് എന്നു വ്യവസ്ഥയായി ഞങ്ങള്‍ക്കിടയില്‍..
കുഞ്ഞുണ്ണിയോടുള്ള വ്യവസ്ഥ പാലിക്കാന്‍ ഇനിയും വന്നേ തീരൂ വയനാട്ടിലേക്ക്.
വയനാട്, മലപ്പച്ചയും മരപ്പച്ചയും കൊണ്ടുള്ള പച്ചമരുന്നിട്ടുതന്നതുകൊണ്ടാവും ചുരമിറങ്ങുമ്പോള്‍ ഞാന്‍ താരതമ്യേന ആരോഗ്യവതിയായിരുന്നു. ആ വയനാടന്‍ യാത്രയോടെയാണ് സത്യത്തില്‍ മനസ്സും ശരീരവും ശരിയായിത്തുടങ്ങിയത് എന്നുതന്നെയാണ് ഇപ്പോഴുമെന്റെ വിശ്വാസം.
എന്റെ വയനാടന്‍ യാത്രകള്‍ എന്നാണോ വയനാട് എന്ന മരുന്ന് എന്നാണോ ഈ ലേഖനത്തിന് തലക്കെട്ട് വേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് സംശയം.
R. സന്ധ്യ, പാലക്കാട്
Resort Booking
http://www.tranquilresort.com/
എന്റെ ആറുവയസ്സുകാരന് മകന് എഴുതിയും വരച്ചും പഠിക്കാനായി വീടിന്റെ ഭിത്തിയില്‍ തൂക്കിയ വൈറ്റ് ബോര്‍ഡില്‍ അവനെഴുതിയിട്ടിരിക്കുന്നു,'എന്റെ വയനാടന്‍ യാത്രകള്‍'.അത്രയും എഴുതിയപ്പോഴേക്ക് അവന്റെ കുഞ്ഞിമനസ്സ് ഏതോ കളിക്കാര്യത്തിലേക്ക് മറ്റൊരു യാത്രപോയിക്കാണണം.
എന്നാല്‍പ്പിന്നെ ആ തലക്കെട്ട് കടം കൊണ്ടാവാം എഴുത്തെന്ന് എനിക്ക് ഉള്‍വിളി. വയനാടന്‍ യാത്ര പോയ സമയം, വല്ലാത്ത ഒരു നേരമായിരുന്നു അത് എന്നെ സംബന്ധിച്ചിടത്തോളം. മൂന്നാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് തിരികെ എത്തിയതേയുണ്ടായിരുന്നുള്ളു ഞാന്‍. കരളിനെ ചുറ്റിപ്പറ്റിയുള്ള ചില ചുറ്റിക്കളികളും പോരാത്തതിന് ഡീപ് വെയിന്‍ ത്രോംബോസിസ് വന്ന് നിലത്തു കുത്താനാകാതെ തൊങ്കിക്കളിയില് ചേരാന്‍ പാകത്തിനായ വലതുകാലും. മനസ്സും ശരീരവും ആകെ താറുമാറായിരുന്നു. വയനാട്ടിലേക്ക് യാത പോകുന്നു ഞാന്‍ എന്നു പറഞ്ഞപ്പോള്‍ ജനം 'ഇതെന്തൊരു ഇരിക്കപ്പൊറുതിയില്ലായ്മ' എന്ന് മനസ്സില്‍ പിറുപിറുത്തുകാണണം. ലീവിന്റെ കാര്യവും പറഞ്ഞുചെന്നപ്പോള്, 'തനിക്ക് ഈ അവസ്ഥയില്‍ അത്രയൊക്കെ പോകാനാവുമോ, ഇപ്പോ നല്ല വിശ്രമം വേണ്ട സമയമല്ലേ' എന്നു ചോദിച്ചു ഡെപ്യൂട്ടി രജിസ്ട്രാര്‍. എന്നെ വയനാട് ബുദ്ധിമുട്ടിക്കാറില്ല, ചുരം എന്നെ നെഗറ്റീവായി ബാധിക്കാറില്ല എന്നൊക്കെ പറഞ്ഞൊപ്പിച്ച് അവിടുന്ന് രക്ഷപ്പെടുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിച്ചു കൊണ്ടേയിരുന്നു, ഇത് ഒരു എടുത്തുചാട്ടമാകുമോ, കാല് പിന്നേം ചതിക്കുമോ, ഉണ്ണിയും കുഞ്ഞുണ്ണിയും നട്ടംതിരിയുമോ ഞാന്‍ കാരണം?
വരാനുള്ളത് വഴീത്തങ്ങില്ല എന്ന് സര്‍വ്വതും നിസ്സാരമാക്കി ഒരു പോക്ക്, അതേ തല്ക്കാലം നിവൃത്തിയുണ്ടായിരുന്നുള്ളു. എനിക്ക് അത്ര ഇഷ്ടമാണ് വയനാടന്‍-പച്ചപ്പ്. പച്ച, ഒരു പച്ചമരുന്നായാണ് എനിക്കെപ്പോഴും തോന്നാറ്.
ആദ്യമായി വയനാട്ടിലേക്കു വരുന്നത് പത്തുവര്‍ഷം മുമ്പാണ്. കുഞ്ഞമ്മയും കൊച്ചച്ഛനും മക്കളും തിരുനെല്ലിയില്‍ പോയതിന്റെ ഫോട്ടോ കണ്ടപ്പോള്‍ മുതല്‍ തിരുനെല്ലി അമ്പലവും കഴിയുന്നത്ര മുഖം താഴ്ത്തി കുനിഞ്ഞുനിന്ന് അമ്പലത്തിനോട് വര്‍ത്തമാനം പറയുന്ന ആകാശവും എന്നെ മോഹിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അന്ന് തിരുനെല്ലി വിളിച്ചുവരുത്തുകയായിരുന്നു എന്നെ.
പാലിയേക്കര റ്റോള്‍ പ്രശ്നത്തില്പ്പെട്ടതുകാരണം ഉച്ചതിരിഞ്ഞ് തുടങ്ങിയ യാത്ര കല്‍പ്പറ്റയിലെത്തിയത് പാതിരാത്രിക്ക്. ജനിച്ചിട്ട് ഇതുവരെയുള്ള കണക്കെടുത്താല്‍, കുഞ്ഞുണ്ണി ഉറങ്ങിപ്പോയ യാത്രാവേളകള്‍ ആകെ മൂന്നോ നാലോ. മുമ്പോട്ടും പിമ്പോട്ടുമായി കാറിനകത്ത് പിരുപിരാ എന്ന് ചാടിനടപ്പായിരുന്നു അവന്. അച്ഛനെയും അമ്മയെയും ഒന്നിച്ച് ഇത്രനേരം അവന് കിട്ടുന്നതും അപൂര്‍വ്വം. അതുകൊണ്ട് അവനാകെ ചിരിമയനായി ഇരിപ്പായിരുന്നു യാത്രാനേരമത്രയും.
പിറ്റേന്നെണീക്കുമ്പോള് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായി, വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ ചെന്നുകയറിയതും നല്ല ചൂടുവെള്ളത്തില്‍ ഒരുകുളി.
ഉച്ചതിരിയും വരെ ഞങ്ങള്‍ വിശ്രമിച്ചു, എന്റെ അനാരോഗ്യസ്ഥിതി പ്രമാണിച്ച്.
++++++++++
പൂക്കോട് തടാകം എന്ന ആദ്യ ഐറ്റം, കല്പറ്റയില് നിന്ന് ഒട്ടും ദൂരെയല്ല. പക്ഷേ നേരത്തേയും പോയ ഇടമായതിനാല്‍ എനിക്കത്ര താത്പര്യം തോന്നുന്നുണ്ടായിരുന്നില്ല. പക്ഷേ ആ വരവില്‍, കുഞ്ഞുണ്ണി എന്റെ മനസ്സിലേ ഉണ്ടായിരുന്നുള്ളു, അവനന്ന് ഭൂമിയിലേക്കെത്തിയിരുന്നില്ല. തടാകം എന്നു കേട്ടതും മൂന്നാറ് പോയ ഓര്‍മ്മയില്‍ ബോട്ടിങ് എന്ന് ജപിക്കലായി കുഞ്ഞുണ്ണി. അവന് രസിക്കുന്നത് കാണലാണ് ഇപ്പോള്‍ ഏറ്റവും വലിയ രസം.
പെഡലിങ് ബോട്ടില്‍, എന്റെ വയ്യാത്ത കാലിന് ഒന്നും ചെയ്യാനുമാകുമായിരുന്നില്ല. അമ്മ ചെയ്യണ്ട, ഞാന്‍ ചെയ്തോളാം എന്ന് കുഞ്ഞുണ്ണി ഉദാരമനസ്ക്കനായി. പക്ഷേ ഞാന്‍ കരുതിയതിനുമപ്പുറം നന്നായി അവന് ബോട്ട് നിയന്ത്രിച്ചു. അവനതില്‍ അഭിമാനിക്കുകയും ആ അഭിമാനം ആസ്വദിക്കുകയും ചെയ്യുന്നതു ഇടംകണ്ണിട്ടുനോക്കിയിരിക്കല്തന്നെ നല്ല ഒരനുഭവമായിരുന്നു.
തടാകത്തില്‍,അവിടവിടെയായി വയലറ്റ് ആമ്പലുകള്‍.
വയലറ്റ് ആമ്പലുകളുടെ കൂത്തരങ്ങാണ് പൊതുവേ വയനാടന്‍ തടാകങ്ങള്‍. വയലറ്റ് ആമ്പലുകളില്‍ കുളിച്ചുകിടക്കുന്ന ഗമൃഹമറ ഹമസല, കഴിഞ്ഞ വര്‍ഷത്തെ വയനാടന്സന്ദര്ശനത്തിന്റെ ഓര്മ്മപ്പുസ്കത്തില് ഇന്നും സജീവം.
ബോട്ടിങ് കഴിഞ്ഞ് പൂക്കോട് തടാകത്തിനു ചുറ്റും നടപ്പായി ഞങ്ങള്‍. ശില്പഭംഗിയുള്ള മരക്കൊമ്പുകളിലേക്ക്, ഒളിച്ചുനില്ക്കുന്നതുപോലുള്ള വിടവുകളിലെ വെള്ളക്കെട്ടുകളിലേക്ക് ഒക്കെ കുഞ്ഞുണ്ണി ഇടക്കിടക്ക് ശരംപോലെ അപ്രത്യക്ഷനായിക്കൊണ്ടിരുന്നു. എവിടെ ചെന്നാലും ഒടുക്കം പലമാതിരി കമ്പും കോലും ഇലകളും കല്ലുകളും സംഭരിച്ച് കൊണ്ടേയിരിക്കും കക്ഷി. ചിലതൊക്കെ ഡിക്കിയിലേക്ക്, ഞങ്ങളുടെ അനുവാദത്തോടെ. മറ്റു ചിലത് ആരും കാണാതെ കാറിലെ മാറ്റിനടിയിലേക്കും മറ്റും ഒളിച്ചുകടത്തപ്പെടും.
പൂക്കോട് തടാകപ്രദക്ഷിണം പകുതിയായപ്പോഴേ ഞാന്‍ തളര്‍ന്നു. മുഴുവനാക്കാന്‍ വയ്യാത്ത ഘട്ടം വന്നാല്‍ റോന്തു ചുറ്റുന്ന ഏതെങ്കിലും പോലീസുകാരുടെ ബൈക്കില്‍ കയറിപ്പറ്റാം എന്നുതന്നെ കരുതി. ഇടക്ക് വിശ്രമിക്കാന്‍ പറഞ്ഞു അച്ഛനും മകനും. പക്ഷേ ഞാന്‍ ഇരുന്നില്ല, ഇരുന്നാല്പ്പിന്നെ എണീക്കാനുള്ള ത്രാണി തീര്‍ത്തും പൊയ്പ്പോയാലോ? ഏതായാലും പരിക്കുകളൊന്നുമില്ലാതെ പൂക്കോട് പ്രദക്ഷിണം തീര്‍ന്നുകിട്ടി.
പിറ്റേന്നു രാവിലത്തേക്ക് തിരുനെല്ലി പ്ലാന്‍. തിരുനെല്ലിയിലേക്കു പോകുന്നവഴിയേ, മെയിന്‍ റോഡിനു തൊട്ടുമുകളില്‍ ആന. ആനയെ കണ്ടുനിന്ന നാട്ടുകാര്‍, അവന്റെ ചിന്നംവിളി ഉയര്‍ന്നപ്പോള്‍ കാറിനുമുന്നിലൂടെ ഓടിമാറി. ഞാനും കുഞ്ഞുണ്ണിയും ആനയെ പരതലായി. രംഗം അത്ര പന്തിയല്ല എന്നു സംശയിച്ച് ഉണ്ണി കാര്വിട്ടു. ഉണ്ണി മാത്രം കണ്ടു ആനയെ. വഴിക്കു കുറുകെ പറന്ന ഒരു ആണ്മയിലിനെ കണ്ട് തത്ക്കാലം ഞാനും കുഞ്ഞുണ്ണിയും തൃപ്തരായി. തിരുനെല്ലിയിലേക്ക് വരും വഴി, റോഡില്‍ നിറയെ മാനുകളിറങ്ങി മേഞ്ഞുനടന്നിരുന്നു എന്ന പണ്ടത്തെ കാര്യം ഞാന്‍ കുഞ്ഞുണ്ണിയോട് പറഞ്ഞില്ല. ചെലപ്പോ അവന് അതും പറഞ്ഞ് മാനുകളോട് മൊത്തമായും ചില്ലറയായും പിണങ്ങാനും മതി.
രാവിലെ ഏഴരയ്ക്ക് തിരുനെല്ലിയിലെത്തുമ്പോള്‍ അവിടെ വിഷുക്കാല-ഉത്സവം. അമ്പലത്തിനോട് തൊട്ടുള്ള, ഉണ്ണി എന്നുപേരുള്ള ഒരാളുടെ ഹോട്ടലിലെ ഒരു കുഞ്ഞുമുറിയില്‍ രാത്രി കിടന്നുറങ്ങി രാവിലെ അമ്പലത്തില്‍ പോവുകയാണുണ്ടായത്, പത്തുവര്‍ഷംമുമ്പ് . ഉണ്ണി-ഹോട്ടലിന് ആകെ ഒരൊറ്റ മുറിയേ ഉണ്ടായിരുന്നുള്ളു. അന്നത്തെ രാത്രി , ചീവീടുകളുടെ തട്ടുതകര്‍പ്പന്‍ സംഗീതം കാരണം എനിക്ക് അസ്സല് ശിവരാത്രിയായി. അന്ന് ഹോട്ടലുണ്ണിയോട് ഞാന്‍ പി.വത്സലയെപ്പറ്റി ചോദിച്ചു. റ്റീച്ചറോ എന്നു ചോദിച്ച് ഒരു അടുത്തബന്ധുവിനെക്കുറിച്ചെന്നപോലെ അയാള്‍ റ്റീച്ചറെക്കുറിച്ച് സ്നേഹത്തോടെ ഒരുപാട് സംസാരിച്ചത് ഓര്‍മ്മയുണ്ട്.. തുണിനനക്കാന് ആറ്റിലേക്കും വിറകുപെറുക്കാന്‍ കാട്ടിലേക്കും പോകുന്ന ആദിവാസിപ്പെണ്ണുങ്ങള്‍, തിമര്ത്തുള്ള കുളികഴിഞ്ഞ് ഒരു തുണിക്കഷണം പോലും ദേഹത്തുചുറ്റാതെ ചുറ്റിക്കറങ്ങുന്ന കുട്ടികള്‍-അവര്‍ക്കൊക്കെയും റ്റീച്ചറിനെ അറിയാം. റ്റീച്ചറവിടെ ഇല്ല എന്ന് ആളുകള്‍ പറഞ്ഞിട്ടും, അന്ന് ഞാന്‍ പോയി കൂമന്‍കൊല്ലി എന്നെഴുതിയ ഗേറ്റിനുള്ളിലേക്ക് സ്നേഹാദരങ്ങളോടെ എത്തിനോക്കി.
ഇത്തവണ, അമ്പലത്തിലെത്തിയതും ഉണ്ണിയ്ക്ക് പെട്ടെന്ന് ഒരു തോന്നല്‍- അച്ഛന് ബലി ഇടണം.
പെര്‍ഫക്ഷനിസം മൂത്ത് വട്ടായിരിക്കുന്നു എനിക്ക് എന്നാണ് ഉണ്ണിക്ക് എന്നെക്കുറിച്ചുള്ള ഒരു പരാതി. പക്ഷേ എന്റെ അതേ ഭ്രാന്തന് പെര്‍ഫക്ഷനിസം, തോള് ബാഗില്‍ ഓരോ ജോഡി എക്സ്ട്രാ ഡ്രസ് എല്ലാവര്ക്കും കരുതിയിരുന്നു. തോര്‍ത്ത് വരെ റെഡി.
ബലിയിടുന്നവര്‍, ബലി ഇട്ടു കഴിഞ്ഞേ അമ്പലത്തില്‍ കയറാവൂ. അമ്പലത്തില്‍ കയറാന്‍ നില്‍ക്കാതെ, ഞങ്ങള്‍ ഉണ്ണിക്ക് കൂട്ടുപോയി. പടവുകള്‍ ഇറങ്ങിയിറങ്ങി പാപനാശിനിയിലേക്ക്. കല്ലില്‍ നിന്ന് കല്ലിലേക്ക് ചാടുന്ന കുഞ്ഞുഹനുമാനെ കൈകാര്യം ചെയ്യല്‍ അത്ര സുഖകരമായിരുന്നില്ല. ഞങ്ങളെത്തിയപ്പോഴേക്ക് ഉണ്ണി വെള്ളത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. എനിക്കും ഇറങ്ങണം, കുളിക്കണം എന്നായി കുഞ്ഞുണ്ണി. തണുതണുത്ത വെള്ളത്തില്‍ കിടുകിടുത്തുനിന്നു കൊണ്ട് അവന് സ്വന്തം സാഹസികതയില്‍ മതിമറന്ന് എന്നെ നോക്കിച്ചിരിച്ചു. ഉണ്ണിയുടെ രണ്ടാംവയസ്സില്‍ നഷ്ടമായ അച്ഛന് ആരെങ്കിലും ബലിയിട്ടിരുന്നുവോ അക്കാലത്ത് എന്ന് എനിക്കറിയില്ല. അത്രമേല്‍ അപ്രതീക്ഷിതമായി സംഭവിച്ച, എല്ലാവരും പാടേ ഉലഞ്ഞുപോയ ദുര്‍മരണം ആയിരുന്നു എന്നറിയാം. നല്ലതല്ലാത്ത ഓര്‍മ്മകളായതിനാല്‍ ആവും അതിന്റെ അത്യാവശ്യം വിശദാംശങ്ങളേ പറഞ്ഞുകേട്ടിട്ടുള്ളു. തലമുടിയിഴകളിലൂടെ ഇറ്റിറ്റ് ഉണ്ണിയുടെ മുഖമാകെ വെള്ളത്തുള്ളികള്‍. ഇടയില്‍ കണ്നനവുണ്ടോ എന്നറിയില്ല. അമ്മയോ പെങ്ങളോ കൂട്ട് നില്‍ക്കേണ്ട ഒരു സ്ഥലി. ഇത്തരം സ്ഥലികളിലൊക്കെ എപ്പോഴും ഞാനാണ് എത്തിപ്പെടാറ്. അതെന്താണാവോ?
വെള്ളത്തില്‍ കളിയും കുളിയും കഴിഞ്ഞ് കരയ്ക്കുകയറിയ കുഞ്ഞുണ്ണി പറഞ്ഞു, ഒന്നാംകഌസില് വച്ച് ഞാന്‍ ചില കുട്ടികളെയൊക്കെ ഇടിച്ചിട്ടുണ്ടല്ലോ, അതിന്റെ പാപമൊക്കെ ഇപ്പോത്തീര്ന്നു. എന്റെ നൂലന്‍വാസു കഌസില്‍ പുറത്തെടുക്കാറുള്ള ഇടി-അടവുകളെക്കുറിച്ച് എനിക്ക് നന്നായറിയാം. പക്ഷേ ഒരിക്കല്‍പ്പോലും അവനത് സമ്മതിച്ചുതന്നിട്ടില്ല. അവന്റെ ഒരു വന്രഹസ്യമാണ് ഇപ്പോള്‍ പുറത്തുചാടിയിരിക്കുന്നത്. പാപനാശിനി, ഒരു കുട്ടിക്കുറുമ്പ് കിട്ടിയതിന്റെ അപൂര്വ്വസന്തോഷത്തില് ചിരിമയമായി ഒഴുകുന്നുെവന്നുതോന്നി..
ബലിയിടുന്നതിന്റെ പരിസരങ്ങളില്‍ വേറെ ചില ആദിവാസിപ്രതിഷ്ഠകള്. ഒരു പ്രതിഷ്ഠക്കടുത്ത്, പിരമിഡ് പോലെ ചെറിയ പരന്ന കല്ലുകള്‍ അടുക്കിയടുക്കിവച്ചിരിക്കുന്നു. ഒരാചാരമോ, ഒരു നേരമ്പോക്കോ വഴിപാടോ എന്ന് മനസ്സിലായില്ല. തിരിച്ചുകയറാന്‍ നേരം, കുത്തനെയുള്ള പാപനാശിനിപ്പടവുകള് പോകുന്നത് ബ്രഹ്മഗിരിക്കുന്നിന്റെ നെറുകയിലേക്കല്ല, ബാലികേറാമലയിലേക്കാണെന്ന് തോന്നി. ഞാനൊരു തല്ലിപ്പൊളി വണ്ടിയാണെന്നും.
++++++++++
കാപ്പിച്ചെടികള്‍ പൂത്തുമറിഞ്ഞുനില്പ്പാണ് ചുറ്റും. വെള്ളനക്ഷത്രജാലം ഇടയ്ക്ക് കള്ളത്തരത്തില്‍ കുഞ്ഞുണ്ണിക്കൈകളിലേക്ക്.
ചുറ്റുമുള്ള കാട് ഇടക്കിടെ ഓരോ കിളിയായും പേരറിയാത്ത ഏതെല്ലാമോ ജീവികളായും ശബ്ദിച്ചുകൊണ്ടിരുന്നു. ഒന്ന്, മലയണ്ണാന്റെ ഒച്ചയാണെന്ന് അവിടുത്തുകാര്‍ പറഞ്ഞു.
ഹോട്ടലില്‍ നിന്നു കുടിച്ച ഒരു ഗഌസ് പാലിന്റെ ബലം, അത് എപ്പോഴേ കഴിഞ്ഞുപോയിരുന്നിരിക്കണം, പക്ഷേ കുഞ്ഞുണ്ണി, ചിരിക്കുട്ടിയായിത്തന്നെ തുടര്‍ന്നു. കുഞ്ഞുണ്ണി എപ്പോഴും ഇങ്ങനെയാണ്, കഴിയുന്നത്ര അഡ്ജസ്റ്റ് ചെയ്യും, പിടിവാശികളും പരാതികളും വളരേ കുറവ്. തൊഴുതിറങ്ങുമ്പോള്‍, നീര്‍ത്തിപ്പിടിച്ച കൈവെള്ളയിലേക്ക് ബലിയുടെ പ്രസാദം ഒരു സ്പൂണില്‍. അത് നക്കിത്തോര്‍ത്തിക്കൊണ്ട് കുഞ്ഞുണ്ണി തികഞ്ഞ ഗൗരവത്തില്‍ പറഞ്ഞു, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അമൃതാണ് എന്നുതന്നെ തോന്നുന്നു. വിശപ്പുകാരണം തോന്നുന്നതാണ് നിനക്ക് എന്നവനെ കളിയാക്കി എങ്കിലും നക്കിത്തോര്ത്താനുള്ള സ്വന്തം ഊഴം വന്നപ്പോള്‍ , അവന് പറഞ്ഞത് നൂറുശതമാനവും ശരിയാണെന്നു ബോദ്ധ്യമായി. ആ പ്രസാദത്തിന്റെ സ്വാദ് ഇപ്പോഴും നാവിന്‍തുമ്പത്ത്.
പിന്നെ അറിഞ്ഞു ബ്രഹ്മാവ്, വിഷ്ണു-പ്രതിഷ്ഠ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഗരുഡന് വന്ന് തൊട്ടുമുകളില്‍ നിന്നുവെന്നും അമൃതകുംഭത്തില്നിന്ന് രണ്ടുതുള്ളി അമൃത് താഴേക്ക് ഇറ്റിറ്റ് വീണുവെന്നും ഒരു കഥയുണ്ട് പോലും. അമൃതുപോലത്തെ സ്വാദ് എന്ന കുഞ്ഞുണ്ണിപ്പറച്ചിലില് നേരുണ്ടെന്നുതോന്നി. ഒരുപക്ഷേ, കുട്ടികള്‍ക്ക് മുന്നോട്ടും പിന്നോട്ടും ദീര്‍ഘവീക്ഷണം ചെയ്യാനാകുമായിരിക്കും.
അമ്പലം, പഴയതുപോലെ തന്നെ. തൊട്ടടുത്തുതന്നെയുള്ള ആകാശവുമായി വര്‍ത്തമാനവും പറഞ്ഞ് നാട്ടുമ്പുറമട്ടില്. പ്രസിദ്ധി കൂടുമ്പോഴുള്ള അലങ്കാരമേളങ്ങളൊന്നും ദൈവത്തിനെയോ ചുറ്റുവട്ടത്തിനെയോ എന്തിന് മേല്ക്കൂരെയെപ്പോലും ബാധിച്ചിട്ടില്ല.
നല്ല ഹോട്ടല്‍ തേടി നടക്കാനുള്ള ശേഷി അവശേഷിച്ചിരുന്നില്ല. ആദ്യവരവില്‍ താമസിച്ച ആ കുഞ്ഞിടത്തിരുന്ന് ദോശ കഴിക്കുമ്പോള്‍, ഞാന്‍ സപ്ളെയറോട് ഉണ്ണി എന്ന ഉടമസ്ഥനെ തിരക്കി. അപ്പോള്‍ ആ ആള് ചുമരിലേക്ക് കൈ ചൂണ്ടി. അവിടെ ഒരു ഫോട്ടോ. ആ ആള് പറഞ്ഞു, ക്യാന്‍സറായിരുന്നു. അന്നു കണ്ടപ്പോഴെന്നപോലെതന്നെ, ഉണ്ണി തെളിഞ്ഞ നാടന്‍ ചിരി ചിരിച്ചു, പക്ഷേ ഇത്തവണ ഹോട്ടല്ഭിത്തിയിലെ ഒരു ഫ്രെയിമിനുള്ളിലിരുന്ന ് എന്നുമാത്രം.
പിറ്റേന്ന് വിഷു. കണികാണാനൊരു കുഞ്ഞിക്കൃഷ്ണനെ വാങ്ങി കുഞ്ഞുണ്ണി, അമ്പലപരിസരത്തെ കടയില്‍നിന്ന്. പിന്നെ കുഞ്ഞുണ്ണിയനിയത്തിക്കൊരു പലവര്ണ്ണമാലയും. അവളുടെ കെയറോഫില്‍ ഞാനും ഒപ്പിച്ചു ഒന്നുരണ്ടെണ്ണം. ആഭരണങ്ങളും എനിക്ക് പച്ചമരുന്നുകളാണ്.
പിന്നെ കറങ്ങിത്തിരിഞ്ഞ്, കൃഷ്ണന്റെ കാല്പ്പാദാകൃതി പതിഞ്ഞതെന്ന വിശ്വാസവും ആ വിശ്വാസത്തിന്മേല് കുങ്കുമച്ചാര്ത്തുമായി നിലകൊള്ളുന്ന പാറയ്ക്കരികിലേക്ക്. ഇവിടുത്തുകാര്‍ക്ക് അവിടം കാളിന്ദി. പുഴയിലെ തെളിനീരില്‍ കറുകറുത്ത കുട്ടികള്‍, അരയിലൊരു ചരടുപോലുമില്ലാതെ നീന്തിത്തിമര്ക്കുന്നു. വെള്ളത്തണുപ്പ് വല്ലാതെ കൊതിപ്പിക്കുന്നുണ്ടായിരുന്നു..അതിലങ്ങ് മുങ്ങിക്കിടക്കാതെ വയ്യെന്നുതോന്നി. കുഞ്ഞുണ്ണി കണ്ണിലും കവിളിലും കരളിലും ചിരിയുമായി, കുളിക്കൂട്ടുകാരെ നോക്കിനിന്നു. വെള്ളത്തിലിറങ്ങി തെക്കുവടക്കു നടന്നദ്ദേഹം തൃപ്തനായി. കുളിക്കൂട്ടുകാരുടെ കൈയിലൊന്നും തോര്ത്തേയില്ല. കുളി കഴിഞ്ഞ്, ചുമ്മാ ഒരു കല്ലിലിരുന്ന് വെയിലുകൊള്ളും.തലയും മേലുമുണങ്ങും. പിന്നെന്തിന് തോര്‍ത്ത്? അല്ലേലും കാണുന്നവരുടെ നാണം മറക്കാനല്ലേ തുണി?
അവരുടെ കൈയില്‍ കവണ എന്ന തെറ്റാലി. കവണയുണ്ടാക്കാന് പറ്റിയ കട്ടിറബ്ബര്ബാന്ഡ് അന്വേഷിച്ച് കുഞ്ഞുണ്ണിയും അപ്പൂപ്പനും ഇടയ്ക്കുനടക്കുന്നതുകാണാം തൃക്കാക്കരവീട്ടില്. കറുകറുമ്പകാരോട് ഞാനന്വേഷിച്ചു, എവിടെക്കിട്ടും ഇത്? മുക്കിലെ കടയില്‍ എന്ന് അവര്‍ വിരല്‍ ചൂണ്ടി, ഇരുപതുരൂപയാ എന്നും പറഞ്ഞുതന്നു. പിന്നെ ചോദിച്ചു, കിളീനെ പിടിക്കാനാ? അവരുടെ കാട്ടുകിളികള്‍, അങ്ങ് ഉള്‍ക്കാടുകളില്‍നിന്ന് അവരുടെ കവണക്കെതിരേ എന്തൊക്കെയോ പരാതികള്‍ പറഞ്ഞു.
കെ.റ്റി.ഡി.സി. ഹോട്ടല്‍, റ്റാമറിന്ഡ് എന്ന ബോര്‍ഡ് കണ്ടു മെയിന്‍ റോഡിലേക്കുകയറുമ്പോള്‍. ഉച്ചഭക്ഷണത്തിനായി അങ്ങോട്ട് പോകാം എന്ന് തീരുമാനമായി. പക്ഷേ റ്റാമറിന്ഡിന് തൊട്ട് മുമ്പുള്ള അഗ്രഹാരം റിസോര്‍ട്ടിലാണ് വണ്ടിനിന്നത്. അഗ്രഹാരം റിസോര്‍ട്ടില്‍, അന്നത്തെ അതിഥികള്‍ ഞങ്ങള്‍ മാത്രം. റിസോര്‍ട്ടില്‍ നിറയെ അപൂര്‍വ്വ ഇനം മരങ്ങള്‍.കാന്‍ഡില്‍ലൈറ്റ് ഡിന്നറിനായി കാപ്പിച്ചെടികള്ക്കിടയിലൊരുക്കിയിരിക്കുന്ന പരന്നകല്ലുകള്. കാപ്പിച്ചെടിയിലിട്ട കുഞ്ഞൂഞ്ഞാലകളോരോന്നിലും കുഞ്ഞുണ്ണി ആടിരസിച്ചു. കാപ്പിച്ചെടിയില്‍ ഊഞ്ഞാലിടാം എന്ന് ഞാനതുവരെ കരുതിയിട്ടേയില്ല.കാപ്പിച്ചെടിയൂഞ്ഞാലിനെ വീട്ടുമുറ്റത്തേക്ക് പകര്‍ത്തണം എന്ന് മനസ്സില്‍ കുറിച്ചിട്ടു.
തോല്പ്പെട്ടിയിലേക്ക്, ഉച്ചതിരിഞ്ഞ്. ഫോറസ്റ്റ് ജീപ്പില്‍. ശിവന് എന്ന പയ്യന് ഗൈഡ് കാടിനെ സ്നേഹിക്കുന്നുവെന്നുതോന്നി. വഴിയില്‍ നമ്മള് കണ്ടേക്കാവുന്ന ഒരു ജീവിയും എന്തിന് ആനപോലും ഉപദ്രവിക്കില്ല എന്ന് അവന് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ജീപ്പിനുതൊട്ടരികിലുടെ ആനക്കൂട്ടം. പിടിയാനകളാണ്. കുഞ്ഞുണ്ട് കൂടെ. അവര്‍ റോഡ് മുറിച്ചുകടക്കുകയാണ്. ഫോട്ടോ എടുക്കാന്‍ പാകത്തില്‍ വണ്ടി പിന്നോട്ടെടുക്കാന്‍ ഡ്രൈവറോട് ശിവന് പറഞ്ഞു. വണ്ടി പിന്നോക്കം വന്നത് ആനക്കൂട്ടത്തിന് പിടിച്ചില്ല. ആനപോകുന്നത് നോക്കി ക്യാമറ കഌക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു എല്ലാവരും. പെട്ടെന്ന് ഒരു ചിന്നംവിളി തൊട്ടരികില്‍നിന്ന്. ജീപ്പിനു തൊട്ടുപുറകില്‍ നില്ക്കുന്ന കക്ഷിയെ തിരക്കില്‍ ആരും കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാവരും അല്പമൊന്നുപകച്ചു, ഒന്നും ചെയ്യില്ല അത് എന്ന് ശിവന് പറയുന്നുണ്ടായിരുന്നു. കുഞ്ഞുണ്ണി ആദ്യം പേടിച്ചു, പിന്നെ ത്രില്ലിലായി. കാട്ടുപോത്ത്, മലയണ്ണാന്, ഹനുമാന്‍കുരങ്ങ് എന്നിങ്ങനെ ചില കഥാപാത്രങ്ങള്‍ കൂടി കാഴ്ച്ചപടത്തിലേക്ക് കടന്നുവന്നു. കാട്ടിനകം മുഴുവന്‍ കണിക്കൊന്ന പൂത്ത്നില്പായിരുന്നു. ഇപ്പോ പറിക്കണം പൂ, നാളെ കണിവയ്ക്കാന്‍ നമുക്ക് പൂ വേണ്ടേ എന്ന് കുഞ്ഞുണ്ണി നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു.
കരടിക്ക് വലിയ ഇഷ്ടമാണ് കൊന്നവിത്ത് എന്നു പറഞ്ഞു ശിവന്. തേക്കിന്റെ തൊലി പൊളിച്ച് തിന്നലും കരടിക്ക് ഹരമാണത്രെ. കരടി, തൊലി തിന്നതുമൂലം ഉണങ്ങിപ്പോകാറുണ്ട് തേക്കുകളെന്നും ശിവന് പറഞ്ഞു ഞാന്‍ എന്‍.എ.നസീറിനെ ഓര്‍ത്തു, നസീറിന്റെ കരടികളെയോര്ത്തു. അടുത്ത ജന്മത്തില് എനിക്കൊരു നസീറാകണം, ശരീരമേയില്ലാതെ കാടും മേടും താണ്ടണം.
കുറച്ചകലെ വീണ്ടുമൊരാനക്കൂട്ടം, പിന്നെ ഏതോ ചില പക്ഷികള്‍.
പിറ്റേന്ന്, തോല്‍പ്പെട്ടിയുടെ ബാക്കിയായി മുത്തങ്ങ. പക്ഷേ മുത്തങ്ങാവന്യമൃഗസങ്കേതത്തിലെ രീതികളൊന്നും സുഖകരമായി തോന്നിയില്ല. രാവിലെ ചെന്നിട്ടും കാട്ടിലേക്ക് പോകാനായത് വെയില്‍പരന്ന ശേഷം. മൃഗങ്ങളൊന്നും ഈ പൊരിവെയിലത്തിറങ്ങില്ല എന്ന് അപ്പോഴേ ഉറപ്പായിരുന്നു. ഗൈഡിന് ഞങ്ങളിലോ കാട്ടിലോ ഒന്നും വലിയ താത്പര്യവുമുണ്ടായിരുന്നില്ല. നിഴലുപോലെ ഒരാനക്കൂട്ടം, ഒന്നോ രണ്ടോമാനുകള്. കഴുകന് ഒരു മരം പൊതിഞ്ഞിരിക്കുന്നതായിരുന്നു ആ യാത്രയിലെ ഒരേ ഒരുകാഴ്ച. അടുത്തെവിടെയോ എന്തോ ജീവി ചത്തുകിടക്കുന്നുണ്ടാകണം. മുത്തങ്ങാക്കാടിന്റെ പ്രത്യേകതയാണ്, കേരളത്തിലാകെയും വംശനാശം വന്നുകൊണ്ടിരിക്കുന്ന കഴുകന്‍കൂട്ടം. ജീപ്പ് ചടുപടെ എന്ന് ഓടിക്കൊണ്ടിരുന്നു. എന്റെ കാല്, നടുവ് ഒക്കെ യഥാസ്ഥാനങ്ങളിലുണ്ടാകുമോ യാത്ര കഴിയുമ്പോള്‍ എന്ന് ഞാന്‍ വേവലാതിയിലായി. ഒരു കാട്ടീച്ചയെപ്പോലും കാണാനില്ലല്ലോ എന്ന് കുഞ്ഞുണ്ണി ഹതാശനായി കാടിനോടും ഞങ്ങളോടും പരാതിപറഞ്ഞുകൊണ്ടേയിരുന്നു.
ഇടയ്ക്ക് കാട്ടിലെ മണ്ണ്, കടല്ത്തീരമണലുപോലെ, അതായത് ഞങ്ങള്‍ ആലപ്പുഴക്കാരുടെ മണ്ണുപോലെ ആയത് എന്നെ അത്ഭുതപ്പെടുത്തി. മറ്റെവിടെ നിന്നെങ്കിലും കൊണ്ടിട്ടതൊന്നുമല്ല എന്ന് ഗൈഡ് പറഞ്ഞു എങ്കിലും എനിക്കിപ്പോഴും അതത്ര വിശ്വാസമായിട്ടില്ല.
തിരികെ മെയിന്‍ റോഡിലേക്ക് ജീപ്പുകയറിയപ്പോള് ഒരു ശ്രീരാമക്ഷേത്രവും അതിനു കുറച്ചപ്പുറം ഒരു കുളവും. കണ്ണീര്‍ക്കുളം എന്നാണ് പേരെന്നും സീതയുടെ കണ്ണീരാണതില് എന്നും ഗൈഡ്.ഈ രാമലക്ഷ്മണന്മാരുംസീതയും പാണ്ഡവരും പോകാത്ത ഇടമില്ലല്ലോ എന്നോര്‍ത്ത് എനിക്ക് ചിരിവന്നു. ക്ഷീണിതനായ കുഞ്ഞുണ്ണി വഴിയോരത്തുനിന്നുവാങ്ങിയ ഉപ്പിലിട്ട മാങ്ങാപ്പൂളുകളില് ആമഗ്നനായി.
വൈകിട്ട് ലക്കിടി എന്ന വ്യൂപോയന്റിലേക്ക്. വഴിക്ക് വൈത്തിരിയില്‍ ചെയിന്‍ ട്രീ. കരിന്തണ്ടന് എന്ന ആദിവാസിയെ ഒരു ബ്രിട്ടീഷ് എന്‍ജിനിയര്‍ വെടിവച്ചുകൊന്ന കഥയാണ് ആ മരത്തിനു പിന്നില്‍. ആ എന്‍ജിനിയര്‍ക്ക് വയനാട്ടിലേക്കുള്ള വഴി കാണിച്ചു കൊടുത്തത് കരിന്തണ്ടനായിരുന്നു.വയനാട്ടിലേക്കുള്ള വഴി കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് മറ്റാരുമായും പങ്കുവയ്ക്കേണ്ടി വരാതിരിക്കാനായാണ്, ആ എന്‍ജിനിയര്‍ കരിന്തണ്ടനെ കൊന്നത്. പിന്നെപ്പിന്നെ ആദിവാസിപ്രേതം ആ വഴിയില്‍ ഒരുപാട് അപകടങ്ങളുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ്, ആത്മാവിനെ ഒരു ചങ്ങലകൊണ്ട് ബന്ധിച്ച് കുടിയിരുത്തലും അതിന് വിളക്കുവയ്ക്കലും ഒക്കെ നടന്നത് എന്ന് വഴിയരികിലെ ചെയിന്‍ ട്രീ റെസ്റ്റോറന്റുകാരന് പറഞ്ഞു.
പിന്നെ ലക്കിടി. വയനാട്ടിലേക്കുള്ള പ്രവേശനകവാടം. അവിടെയാണ് താമരശ്ശേരിച്ചുരം തീരുന്നത്. റോഡിന്റെ കൈവരികളിലിരുന്ന് കാഴ്ചകള്‍ കാണാം, കാഴ്ചകളെന്നുവച്ചാല് പറന്നുപോകുന്ന മഞ്ഞ്, മഞ്ഞില്‍ നേര്‍ത്തുപോകുന്ന മലകള്‍, മേഘനീല, പൊട്ടുകള്‍ പോലെ അങ്ങ് താഴെ കാറുകള്‍, കുട്ടികളുടെ വരകള്‍ പോലെ അങ്ങെങ്ങാണ്ട് കൂടിപ്പോകുന്ന റോഡുകള്‍. കാഴ്ചക്കാര്‍ തിന്നുന്നതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമുള്ളതിനാല്‍ കുരങ്ങന്മാരിഷ്ടം പോലെ. ലക്കിടി എന്ന പേരോര്‍മ്മിക്കാന്‍ കുഞ്ഞുണ്ണി, അക്കിടി, അക്കിടി എന്ന് പറഞ്ഞുകൊണ്ടിരുന്നു.
മുത്തങ്ങാക്കാട്ടില്നിന്ന് പൂ പറിക്കാത്തതിന് കുഞ്ഞുണ്ണിക്കാരണവര്, അപ്പോഴേ ഞാന്‍ പറഞ്ഞതല്ലേ, എന്നിട്ട് കേട്ടോ രണ്ടാളും എന്ന് വഴക്കുപറഞ്ഞു.വുഡ്ലാന്ഡ്സ്ഹോട്ടലിലെ പയ്യന്മാര് എവിടൊക്കെയോ അലഞ്ഞ് പൂ സംഘടിപ്പിച്ചുതന്നു. തിരുനെല്ലിപ്പെരുമാളിന്റെ പരിസരത്തുനിന്ന് വാങ്ങിയ ആലിലക്കൃഷ്ണന്റെ മുഖം, മെഴുകിതിരികൊളുത്തി കണിക്കൊന്നപ്പൂക്കള്ക്കിടയില് തെളിച്ചുവച്ച് വിഷുക്കണിയൊരുക്കി കുഞ്ഞുണ്ണിക്കായി.
എപ്പോഴോ എടക്കല്‍ ഗുഹയുടെ കാര്യം കേട്ടതും,കുഞ്ഞുണ്ണിക്ക് അവിടെ പോകാന്‍ മോഹമായി.ഗുഹകളുടെയും തുരങ്കങ്ങളുടേയും ഫോസിലുകളുടേയും ആരാധകനാണ് കുഞ്ഞുണ്ണി. വല്ലതിന്റെയും ഫോസില്‍ കിട്ടുമായിരിക്കും എന്ന സ്വപ്നവുമായി എന്റെ നാടായ എരമല്ലൂരിലെ മണ്ണില്‍, അവന് വന്കിടകുഴികളുണ്ടാക്കുന്നതു കാണാം. നേരേ ചൊവ്വേ നടക്കാന്‍ വയ്യാത്ത അമ്മയെ ഓര്‍ത്ത്, തത്ക്കാലം ഉദാരമനസ്ക്കനായി, അവന് എടക്കല്‍ പദ്ധതി ഉപേക്ഷിച്ചു. ഇടയ്ക്ക് വരാം,എടക്കല്‍ ഗുഹയിലേക്ക് എന്നു വ്യവസ്ഥയായി ഞങ്ങള്‍ക്കിടയില്‍..
കുഞ്ഞുണ്ണിയോടുള്ള വ്യവസ്ഥ പാലിക്കാന്‍ ഇനിയും വന്നേ തീരൂ വയനാട്ടിലേക്ക്.
വയനാട്, മലപ്പച്ചയും മരപ്പച്ചയും കൊണ്ടുള്ള പച്ചമരുന്നിട്ടുതന്നതുകൊണ്ടാവും ചുരമിറങ്ങുമ്പോള്‍ ഞാന്‍ താരതമ്യേന ആരോഗ്യവതിയായിരുന്നു. ആ വയനാടന്‍ യാത്രയോടെയാണ് സത്യത്തില്‍ മനസ്സും ശരീരവും ശരിയായിത്തുടങ്ങിയത് എന്നുതന്നെയാണ് ഇപ്പോഴുമെന്റെ വിശ്വാസം.
എന്റെ വയനാടന്‍ യാത്രകള്‍ എന്നാണോ വയനാട് എന്ന മരുന്ന് എന്നാണോ ഈ ലേഖനത്തിന് തലക്കെട്ട് വേണ്ടത് എന്ന് ഇപ്പോള്‍ എനിക്ക് സംശയം.
R. സന്ധ്യ, പാലക്കാട്
Resort Booking
http://www.tranquilresort.com/