അവസരത്തിന്റെ അഭാവമാണ് സദാചാരം
ഗിരീഷ് മാരാർ എഴുതുന്നു...
''ഈയിടെ ഗള്‍ഫില്‍നിന്നുള്ള ഒരു വീട്ടമ്മ നാട്ടിലെത്തി. പതിനഞ്ചു വര്‍ഷത്തിനുശേഷം വരികയാണ്. ഭര്‍ത്താവും ചില സുഹൃത്തുക്കളുമൊത്ത് അവര്‍ നെല്ലിയാമ്പതിയിലേക്ക് യാത്ര പോയി. അവിടെയെത്തിയപ്പോള്‍ പോലീസ് പിടിച്ചു ചോദ്യം ചെയ്തു പീഡിപ്പിച്ചു. ആ വീട്ടമ്മ ചോദിച്ച ചോദ്യം നാം ഓര്‍ക്കേണ്ടതുണ്ട്. 'കേരളത്തില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ച് യാത്ര ചെയ്യുമ്പോഴും വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടെ കരുതണമോ' എന്നാണ് അവര്‍ ചോദിച്ചത്. ഭാര്യയ്ക്കും ഭര്‍ത്താവിനും മാത്രമേ ഒരുമിച്ച് യാത്ര ചെയ്യാന്‍ പാടുള്ളൂവെന്നുണ്ടോ? ദാമ്പത്യമൊഴിച്ചുള്ള എല്ലാ സ്ത്രീപുരുഷബന്ധവും നിരോധിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടാണ് മാനാഞ്ചിറമൈതാനത്തോ ബീച്ചിലോ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സംസാരിച്ചിരിക്കുമ്പോഴേക്കും സദാചാരത്തിന്റെ ടോര്‍ച്ചുമായി പോലീസ് വരുന്നത്.''-
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
എന്തുകൊണ്ട് ഇത് എന്ന് ഞാന്‍ പലരോടും സംസാരിച്ചിട്ടുണ്ട്. 2500 ആണുങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തനിക്ക് അവരുടെയെല്ലാം സ്വഭാവം കൃത്യമായി അറിയാമെന്നും പറഞ്ഞിട്ടുള്ള നളിനി ജമീലയുമായി നടത്തിയ വര്‍ത്തമാനം ഓര്‍മവരുന്നു. നളിനി ജമീല പറയുന്നത്് മലയാളിയുടെ പ്രശ്നം കിടപ്പറയിലല്ല എന്നാണ്. കിടപ്പറയ്ക്കു പുറത്താണ്. എന്നാല്‍, കേരളത്തിലെ മരുന്നുകളുടെ പരസ്യം മുഴുവന്‍ കിടപ്പറയിലെ ദൗര്‍ബല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കുമാരികല്പം മുതല്‍ മുസ്ലിപവര്‍ എക്സ്ട്രാവരെയുള്ള മരുന്നുകള്‍ മലയാളിക്ക് ലൈംഗികമായി എന്തോ കുഴപ്പമുണ്ട്, അത് ചികിത്സിക്കേണ്ടതാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നളിനി ജമീല പറയുന്നത്, കിടപ്പറയില്‍പ്പോലും പുരുഷന് പരാജയപ്പെടുന്നത് കിടപ്പറയ്ക്കു പുറത്ത് സ്ത്രീപുരുഷബന്ധം ഇല്ലാത്തതിനാലാണെന്നാണ്. ഓഫീസില്‍ ആണും പെണ്ണും തമ്മില്‍ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഒരു ബന്ധം ഉണ്ടാവുന്നില്ല. സഹപാഠികള്‍ എന്ന നിലയില്‍ കോളജില്‍ ആ ബന്ധം സാധ്യമാകുന്നില്ല. കാമുകീകാമുകന്മാര് എന്നതിനപ്പുറമൊരു സ്ത്രീപുരുഷബന്ധം ഉണ്ടാകുന്നില്ല. കിടപ്പറയ്ക്കു പുറത്തുള്ള ബന്ധം സാധാരണനിലയിലായാലേ കിടപ്പറയിലെ ബന്ധവും നേരെയാവുകയുള്ളൂ.
എന്തുകൊണ്ടാവാം കേരളത്തില്‍ ലൈംഗികപീഡനക്കേസുകള്‍ ഇങ്ങനെ വല്ലാതെ വര്‍ധിച്ചുവരുന്നത്?
മലയാളി വലിയതോതില്‍ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നു. പ്രത്യേകിച്ചും 50 വയസ്സ് കഴിഞ്ഞവര്‍. കേരളത്തിലുണ്ടാവുന്ന സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ ചെറുപ്പക്കാരല്ല. കോളേജില്‍ പഠിക്കുന്ന കുട്ടികളല്ല. നാല്പത് നാല്പത്തഞ്ച് വയസ്സുകഴിഞ്ഞ, വിവാഹിതരായ, കുഞ്ഞുങ്ങളുള്ള ആള്‍ക്കാരാണ്
എന്തുപറ്റി നമ്മുടെ മധ്യവയസ്ക്കര്‍ക്ക്? ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. കിടപ്പറപ്രശ്നം മാത്രമേ നാം ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമെന്നത് വാരാന്ത്യങ്ങളില്‍ മാത്രം നടക്കുന്ന ഒരു അനുഷ്ഠാനം എന്നതിനപ്പുറത്തേക്ക് പോകുന്നില്ല.
കല്യാണം കഴിക്കുന്നതോടെ പ്രണയം നഷ്ടപ്പെടുന്നു. നമ്മുടെ പ്രണയങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും കൂടുതല്‍ കൂടുതല്‍ മനോഹരമാക്കാനുമുള്ള യാതൊരു ശ്രമവും ഇവിടെ നടക്കുന്നില്ല. പുരുഷന്മാര്ക്ക് അതില്‍ തീരെ താത്പര്യമില്ല. സ്ത്രീക്ക് താത്പര്യമുണ്ടായാലും നടക്കില്ല. കുടുംബമായി, കുഞ്ഞുങ്ങളായി, അതിന്റെ ബാധ്യതകളായി, ഭാവി കെട്ടിപ്പടുക്കലിന്റെ പ്രശ്നമായി. വ്യക്തിയെന്നത് ചോരയും നീരുമുള്ള മനുഷ്യനാണെന്ന യാഥാര്‍ഥ്യം നാം മറന്നുപോകുന്നു.
ഇത് കേരളത്തിന്റെ മാത്രം പ്രശ്നമാണെന്ന് പറയാനാകുമോ?
മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീക്കും പുരുഷനും ബസ്സില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം. ഇവിടെ അത് തെറ്റാണ്. പാപമാണ്. ഓഫീസിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ സൗഹൃദം അനുവദിക്കില്ല. ഉണ്ടായാല്‍ അത് അപവാദപ്രചരണത്തിന് വഴിവെക്കും. ഈയിടെ കേരളത്തിലെത്തിയ ഏതോ വിദേശവനിത അദ്ഭുതത്തോടെ ചോദിച്ചുവത്രേ 'ഇത് സ്വവര്‍ഗരതിക്കാരുടെ നാടാണോ'യെന്ന്.
സാധാരണനിലയിലുള്ള സമൂഹത്തില്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള സുഹൃത്തുക്കളുണ്ടാവും. ഭാര്യയോടൊപ്പം കാമുകിയും ഉണ്ടാവാം. മനസ്സ് പങ്കുവെക്കുന്ന സുഹൃത്തുക്കളുണ്ടാവും. സഹപാഠികളുണ്ടാവും. അതില്‍ ആണും പെണ്ണുമുണ്ടാവും.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുകയാണ് നാം. അത്തരം ബന്ധങ്ങള്‍ക്കിടയിലേക്ക് ടോര്ച്ചടിച്ചുനോക്കാന് പോലീസിന് അധികാരം നല്‍കുന്നത് ഇവിടത്തെ ഇമ്മോറല്‍ ട്രാഫിക് ആക്ട് ആണ്. ആ നിയമത്തിന്റെ ബലത്തില്‍ പോലീസ് ആരേയും വഴിയില്‍ തടഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ ധൈര്യപ്പെടും. ബീച്ചില്‍വെച്ച് സംസാരിച്ചിരുന്നതിന് ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തും. എന്തിനേറെ ചിലപ്പോള്‍ കല്യാണത്തിന് നിര്ബന്ധിക്കുകവരെ ചെയ്യും.
കേരളത്തിന്റെ സംസ്കാരം സദാചാരത്തിലൂന്നിയുള്ളതാണെന്നാണ് സദാചാരവാദികള്‍ അവകാശപ്പെടുന്നത്. അത് ശരിയല്ലേ?
യഥാര്‍ഥത്തില്‍ കേരളത്തിന്റെ സംസ്കാരം അങ്ങനെയായിരുന്നില്ല. അവിഹിതബന്ധങ്ങളും അവിഹിതഗര്‍ഭവും കേരളത്തില്‍ സാധാരണമായിരുന്നു. ഒരു ഗര്ഭസത്യഗ്രഹത്തിനപ്പുറത്തേക്കൊന്നും അത് പോകില്ല. ഗര്ഭസത്യഗ്രഹങ്ങള്പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്വേണ്ടിയുള്ളതായിരുന്നു.
ഇണചേരുന്ന എല്ലാ പെണ്ണും കാമുകിയാകണമെന്നും ഗര്‍ഭിണിയാകുന്ന എല്ലാ പെണ്ണിനേയും കല്യാണം കഴിക്കണമെന്നും കേരളീയസമൂഹം ഒരുകാലത്തും ശഠിച്ചിരുന്നില്ല. അടുത്തകാലത്താണ് ഇങ്ങനെയൊരു സദാചാരചിന്ത നമ്മുടെയിടയില്‍ ഉണ്ടായിട്ടുള്ളത്.
പോലീസ് ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടുകളും നടപടികളും വ്യക്തിഹത്യയിലേക്ക് നയിക്കുന്നില്ലേ?
പോലീസിന്റെതന്നെ ലൈംഗിക അസംതൃപ്തി ഒരുതരത്തില്‍ അവരെ സാഡിസത്തിലേക്ക് നയിക്കുന്നുണ്ട്. പോലീസിനുള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയമാണത്. പട്ടാളക്കാരെ അതിന്റെ സംവിധാനം മനുഷ്യരായി പരിഗണിക്കുന്നുണ്ട്. പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴും വിരമിച്ചാലും അവന് നല്ല മദ്യം കൊടുക്കും. മിക്ക പട്ടാള ക്യാമ്പുകള്ക്കടുത്തും ഒരു ചുവന്നതെരുവുണ്ടാകും. ലൈംഗികമായ പട്ടിണി പട്ടാളക്കാരന് അനുഭവിക്കേണ്ടിവരുന്നില്ല. അത് അനുഭവിക്കുന്ന സ്ഥലങ്ങളിലും ഘട്ടങ്ങളിലുമെല്ലാം സ്പെഷ്യല്‍ ഡ്യൂട്ടിക്കിടയില്‍ അവര്‍ ലൈംഗികപീഡനം നടത്തിയിട്ടുമുണ്ട്. പോലീസ് അനുഭവിക്കുന്ന ഈ ലൈംഗികപട്ടിണിയുടെ ബഹിര്‍സ്ഫുരണമാണ് പല പോലീസ് മര്ദനങ്ങളെത്തുടര്ന്നും ഉണ്ടാകുന്ന പീഡന ആരോപണങ്ങള്‍. ഇത് ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയംതന്നെയാണ്. അവിഹിത ലൈംഗികബന്ധം ആരോപിക്കുന്ന സംഭവങ്ങളില്‍ പോലീസ് അസൂയകൊണ്ടോ കുശുമ്പുകൊണ്ടോ അധികാരം ഉപയോഗിച്ചുള്ള ക്രൂരതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളത്.
നാട്ടുകാരുടെ സദാചാരബോധം?
ആള്‍ക്കൂട്ടത്തിന് ഭ്രാന്തുപിടിക്കുന്നതും ഭീകരമായ പ്രശ്നം തന്നെയാണ്. ആള്‍ക്കൂട്ടം സദാചാരത്തിന്റെ പുണ്യാളന്മാരായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എന്റെ ഓര്‍മയിലുള്ള ഒരു ഉദാഹരണം പറയാം
ഞാന്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ വീട്ടിനടുത്ത് ഒരു സംഭവമുണ്ടായി. അവിടെ യുവതിയായ വിധവയും കുഞ്ഞും താമസിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം അവര്‍ വേറെ വിവാഹം കഴിച്ചിരുന്നില്ല. ആദ്യവിവാഹംകൊണ്ടുതന്നെ മടുത്തിരിക്കാം. അടുത്തുള്ള എസ്റ്റേറ്റില്‍ ജോലിക്കു പോകുന്നതിനാല്‍ അവര്‍ ആരുടെയും ഒത്താശയും സഹായവും കൂടാതെയാണ് ജീവിച്ചിരുന്നത്. അങ്ങനെ സ്വന്തം കാലില്‍ നില്ക്കുന്ന ഏതു സ്ത്രീക്കുമെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ അവര്‍ക്കെതിരെയും ഉണ്ടായി. ഒരുനാള്‍ പാതിരയ്ക്ക് എന്റെ അച്ഛനുള്‍പ്പെടെയുള്ളവര്‍ അവരുടെ വീടുവളഞ്ഞു. അവരുടെ ജാരനെ കൈയോടെ പിടികൂടി. അത് എസ്റ്റേറ്റിലെ മേസ്തിരിയായിരുന്നു. അതൊന്നുമല്ല പ്രസക്തമായ കാര്യം.
പിറ്റേദിവസം ചായപ്പീടികയില്‍ നടന്ന സംഭാഷണം എനിക്കിന്നും ഓര്‍മയുണ്ട്.
'ആ അപരാധിച്ചി... ആ കൂത്തിച്ചി... ആ പൊലയാടിച്ചി... അവള് മറ്റുള്ളവര്‍ക്ക് കൊണ്ടക്കൊടുക്കുന്നു. ഇവിടെ ഞങ്ങളാരും ആണുങ്ങളല്ലേ...'
ഇതായിരുന്നു പ്രതികരണം. ആള്‍ക്കുട്ടത്തിന്റെ മനഃശാസ്ത്രം അങ്ങനെയാണ്. തങ്ങള്‍ക്ക് തരാത്ത ഒന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പാടില്ല. പങ്കുവെക്കുകയാണെങ്കില്‍ എല്ലാവര്ക്കും പങ്കുവെക്കണം.
------------------------------------------------------------------
വേറൊരര്ഥത്തിലുള്ള സോഷ്യലിസ്റ്റ് വാദം!
ഇത് ഒരിടത്തുമാത്രം സംഭവിക്കുന്നതല്ല. ലൈംഗികതയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല. എല്ലായിടത്തും നന്നായി ഇങ്ങനെ സംഭവിക്കുന്നു. ഇതിനെ രൂക്ഷമാക്കുന്ന അനേകം ഘടകങ്ങളുണ്ട്.
ഉദാഹരണത്തിന് ലൗജിഹാദ്. പത്രക്കാരും ചാനലുകാരും വിചാരിക്കുന്നതിനേക്കാളൊക്കെ അപ്പുറത്തേക്ക് ലൗജിഹാദ് വിവാദത്തിന്റെ പ്രത്യാഘാതം സമൂഹത്തിന്റെ താഴേക്കിടയിലേക്ക് എത്തിയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളില്‍ അത് വലിയ രൂപത്തിലുള്ള വിള്ളലുകളും അവിശ്വാസവും സംശയവും വളര്‍ത്തിയിരിക്കുന്നു.
ഞാന്‍തന്നെ കഴിഞ്ഞമാസം അത്തരമൊരു കുഴപ്പത്തില്‍പ്പെട്ടു. എന്റെ മകള്‍ക്ക് അവളുടെ കുറച്ചു നല്ല ഫോട്ടോകള്‍ വേണ്ടിയിരുന്നു. എന്റെ സുഹൃത്തായ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ ബീച്ചില്‍ പോയി. ഫോട്ടോഗ്രാഫറുടെ ഭാര്യയും മകളുമുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ മകളുടെ ഫോട്ടോയെടുക്കുന്ന സമയത്ത് തൊട്ടടുത്ത് ഞാനും ഫോട്ടോഗ്രാഫറുടെ കുടുംബവും സംസാരിച്ചു നിന്നു.
അവരുടെ തലയില്‍ സാരി ചുറ്റിയിരുന്നതിനാല്‍ അവര്‍ മുസ്ലിമാണെന്ന് തിരിച്ചറിയുമായിരുന്നു. ഒരു മുസ്ലിം സ്ത്രീയും രണ്ട് ആണുങ്ങളും ചേര്‍ന്ന് ഒരു അമുസ്ലിം പെണ്‍കുട്ടിയുടെ ഫോട്ടോയെടുക്കുന്നതിലെ 'സദാചാരക്കേടു' രുചിക്കാത്തതിനാലാവാം ഞങ്ങള്‍ക്കു ചുറ്റും ആളുകള്‍ പതുക്കെപ്പതുക്കെ കൂടാന്‍ തുടങ്ങി. പത്തമ്പതോളം ആളുകള്‍.
അവരുടെ കണ്ണുകളില്‍ പകയുണ്ടായിരുന്നു. അവര്‍ എന്തും ചെയ്യുമായിരുന്നു. ഇതിനിടയില്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും എന്നെ കണ്ടതുകൊണ്ടായിരിക്കാം ഒരാള്‍ എന്നെ തിരിച്ചറിഞ്ഞു. 'നിങ്ങളെന്താ ഇവിടെ?' എന്നു ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. അയാളുടെ കൃപകൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു. പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയപ്പെടാന്‍ ആഗ്രഹിക്കാത്തവനാണ് ഞാന്‍. അത് ഒരുതരത്തിലുള്ള ചമ്മലുണ്ടാക്കും.
എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞതിന്റെ ആശ്വാസം അനുഭവിച്ചത് അന്നായിരുന്നു. എന്തെങ്കിലും സംഭവിച്ചശേഷം പിറ്റേന്ന് യാഥാര്‍ഥ്യം പുറത്തറിഞ്ഞതുകൊണ്ടായില്ലല്ലോ.
മലയാളിയുടെ കാപട്യമാണോ ഇത് സൂചിപ്പിക്കുന്നത്?
മലയാളി കാപട്യത്തിന്റെ സമൂഹമായി മാറിയിരിക്കുന്നു. അത് പ്രകടമാവുന്നത് പ്രണയവും സദാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്.
നിത്യചൈതന്യയതി അവസാനകാലത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്, കുഞ്ഞുങ്ങളെക്കുറിച്ച്, മാനാഭിമാനത്തെക്കുറിച്ച് വേവലാതിയില്ലാതെ സ്വയം ഒരു തീരുമാനമെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിലെ ദാമ്പത്യങ്ങളില്‍ 90 ശതമാനവും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നുപോകുമെന്നായിരുന്നു യതിയുടെ നിരീക്ഷണം.
ഇപ്പോള്‍ കേരളത്തിലുണ്ടാകുന്ന വിവാഹമോചനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 350 ശതമാനം കൂടുതലായിരിക്കുന്നു വിവാഹമോചനങ്ങള്‍. ഈ വിവാഹമോചനങ്ങളുടെ പ്രത്യേകത അതില്‍ 80 ശതമാനവും സ്ത്രീയുടെ മുന്‍കയ്യില്‍ നടക്കുന്നുവെന്നതാണ്. നേരത്തെ അങ്ങനെയല്ല. ആണുങ്ങള് കുടുംബമുപേക്ഷിച്ചു പോവുന്നതിന്റെ പ്രശ്നമായിരുന്നു.
ഇത് കുടുംബബന്ധങ്ങളുടെ സുസ്ഥിരതയെ ദോഷമായി ബാധിക്കില്ലേ?
അത് പോസിറ്റീവ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയൊക്കെ സഹിക്കേണ്ടതില്ല നമ്മുടെ സ്ത്രീകള്‍. സ്ത്രീകളുടെ മാത്രം ചെലവില്‍ നിലനിര്‍ത്തേണ്ട ഒന്നല്ല ദാമ്പത്യം.
കേരളത്തില്‍ ഫെമിനിസം പ്രവര്‍ത്തിക്കുന്ന ഒരു രീതിമുലം ഇവിടെ സ്ത്രീകള്‍ക്ക് നിവര്ന്നുനില്ക്കാന് കഴിഞ്ഞു. താനൊരു വ്യക്തിയാണെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങളും പ്രധാനമാണ് എന്നും തീരുമാനിക്കാനുള്ള ശേഷി തനിക്കുണ്ടെന്നുമുള്ള അവസ്ഥയിലേക്ക് അവര്‍ ശാക്തീകരിക്കപ്പെട്ടു. ഇവര്‍ അജിതയേയും സാറാ ജോസഫിനെയും കണ്ടിട്ടുണ്ടാവില്ല. അവരുടെ പേരുപോലും കേട്ടിട്ടുണ്ടാവില്ല. ഒരു സമരത്തിലും പങ്കെടുത്തിട്ടുണ്ടാവില്ല. എങ്കിലും സ്ത്രീ സ്വന്തം ശക്തി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവിടെ നടക്കുന്ന വിവാഹമോചനങ്ങള്പോലും കാണിക്കുന്നത് അതാണ്.
സ്ത്രീകള്‍ക്കിടയില്‍ ഫെമിനിസം പ്രവര്‍ത്തിച്ചപോലെ ആണ്‍കുട്ടികളില്‍ പ്രവര്‍ത്തിക്കേണ്ട ഒരു പ്രസ്ഥാനം ഉണ്ടാവേണ്ടിയിരിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളും യുവതികളും ഉണ്ണിയാര്ച്ചമാരാവുമ്പോള് ആണ്‍കുട്ടികള്‍ പലപ്പോഴും കുഞ്ഞിരാമന്മാര്തന്നെയാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് എങ്ങനെ ഇണയോടും ഭാര്യയോടും കാമുകിയോടും പെരുമാറണമെന്ന് ആണുങ്ങളെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം ആവശ്യമാണ്.
എന്തുകൊണ്ടാണ് പാകതയും പക്വതയും വന്നവര്‍ എന്ന് നാം വിശ്വസിക്കുന്നവര്‍ ലൈംഗികപീഡന ആരോപണങ്ങളില്പ്പെടുന്നത്?
ഏതാണ്ട് 45 നു മുകളില്‍ പ്രായമുള്ള ആണുങ്ങളിലാണ് ലൈംഗിക അസംതൃപ്തി ഏറ്റവും കൂടുതല്‍ ഉള്ളത്. എന്റെ ഒരു സുഹൃത്ത്, സാംസ്കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ, ഭയന്ന, കാര്യം പറയാം.
അദ്ദേഹം ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ മകളുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു. എനിക്ക് വലിയ അദ്ഭുതമായി.
'എന്തിനാണ് നിങ്ങള്‍ ഇത്ര ധൃതിപിടിച്ച് മകളെ കെട്ടിച്ചുവിടുന്നത്?' ഞാന്‍ ചോദിച്ചു.
'ഒരു സ്ത്രീപീഡനക്കേസില്‍ പ്രതിയാകേണ്ട എന്നു വിചാരിച്ചിട്ടാണ്' എന്നായിരുന്നു ഉത്തരം.
'നിങ്ങളുടെ മകളെക്കുറിച്ച് നിങ്ങള്‍ക്ക് ഇങ്ങനെയാണോ അഭിപ്രായം?' ഞാന്‍ ചോദിച്ചു.
'എന്റെ മകളെക്കുറിച്ചുള്ളതല്ല കമന്റ്. എന്നെക്കുറിച്ചുതന്നെയാണ്. എനിക്ക് 45 കഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.
45 കഴിഞ്ഞ ഏതൊരു മലയാളി ആണും ഏതു സമയത്തും ഒരു പീഡനക്കേസില്‍ പ്രതിയാവാം. 45 കഴിഞ്ഞ ആണുങ്ങളില്‍ പിടിക്കപ്പെട്ട ഒരു കുഞ്ഞാലിക്കുട്ടിയും രാജ്മോഹനും പിടിക്കപ്പെടാത്ത കുഞ്ഞാലിക്കുട്ടിയും രാജ്മോഹന്മാരുമേയുള്ളൂ.
എന്തുകൊണ്ടാണ് ഒരു തലമുറ എന്ന നിലയില്‍ നമ്മള് ലൈംഗികമായി ചീഞ്ഞുപോയത്?
അതിനു പല കാരണങ്ങള്‍ ഉണ്ട്. നമ്മൊളൊക്കെ പഠിച്ചുവന്നത് ഒരു ക്രിസ്ത്യന്‍ സദാചാരത്തില്‍നിന്നാണ്. 'സെക്സ് പാപമാണ്. ഇണ നരകമാണ്' എന്നുള്ള സദാചാരം. അതേസമയം നമ്മുടെ മാധ്യമങ്ങളും നമ്മുടെ ചുറ്റുപാടുകളും നമ്മള് കഴിക്കുന്ന ഭക്ഷണവും നമ്മെ കൂടുതല്‍ കൂടുതല്‍ കാമാതുരമാക്കുന്നുണ്ട്. ഇതിന്റെ സംഘര്‍ഷമാണ് നാം അനുഭവിക്കുന്നത്.
പെണ്‍കുട്ടികള്‍ ഋതുമതികളാവുന്നത് നോക്കിയാല്‍ മതി. പണ്ട് പെണ്‍കുട്ടികള്‍ ഋതുമതികളാവുന്നത് ഒമ്പതാംക്ലാസ്സിലും പത്താംക്ലാസ്സിലുമായിരുന്നു. ഇന്നത് നാലിലും അഞ്ചിലുമായിരിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പെട്ടെന്ന് വലുതാവുന്നു. ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് കൊടുക്കാവുന്ന ഒരു പുസ്തകം ഇന്ന് മലയാളത്തില്‍ ഇല്ല. നീ വലുതായിരിക്കുന്നു. നിന്റെ ശരീരത്തില്‍ ഇന്നയിന്ന മാറ്റങ്ങളാണ് വരുന്നത്. ഇണയുമായി പെരുമാറുമ്പോള്‍ എടുക്കേണ്ട ജാഗ്രതകള്‍ എന്തൊക്കെയാണ് എന്ന് മകള്‍ക്കോ സഹോദരിക്കോ വായിക്കാന്‍ കൊടുക്കാവുന്ന പുസ്തകം മലയാളത്തില്‍ ഇല്ല.
മലയാളി അഭിമുഖീകരിക്കാന്‍ മടിക്കുന്ന വിഷയമാണോ ലൈംഗികത?
നമുക്കൊരു ശരീരവും ഉണ്ട് എന്ന് അംഗീകരിക്കാന്‍ മലയാളി ഒരുക്കമല്ല. മഞ്ഞുപോലൊരു പെണ്‍കുട്ടി മുതല്‍ കാണാക്കണ്മണി വരെയുള്ള സിനിമകള്‍ അവഗണിക്കപ്പെട്ടതിന്റെ ഒരു വശം ഇതാണ്. മലയാളിക്ക് ലൈംഗികമായി കണ്ണാടി നോക്കാന്‍ ധൈര്യമില്ല. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ കണ്ട ആയുസ്സിന്റെ പുസ്തകം ഉദാഹരണം. ഉടലുകള്‍ എന്തുകൊണ്ട് പാപം ചെയ്യുന്നു എന്ന തീപിടിച്ച ആധിയാണ് ആ നോവല്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, 25 കൊല്ലം വേണ്ടിവന്നു ആ നോവലിന് വായന കിട്ടാന്‍.
മലയാളി ഇപ്പോഴും അഭിമുഖീകരിക്കാന്‍ മടിക്കുന്നത് സ്വന്തം ലൈംഗികതയെയാണ്. അതുകൊണ്ട് സംഭവിക്കുന്നത് ഇണയുടെ മുന്നില്‍ നിവര്ന്നുനില്ക്കാനുള്ള ധൈര്യം ചോര്‍ന്നുപോകലാണ്.
പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പറയും, കണ്ണില്‍ നോക്കി വേണം ചിയേഴ്സ് പറയാനെന്ന്. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ നോക്കാന്‍ ധൈര്യമില്ലാത്ത ജനതയാണ് നമ്മുടേത്. മറ്റൊരാളുടെ കണ്ണില്‍ നോക്കിയാല്‍ നമ്മുടെ കള്ളത്തരം വെളിച്ചത്താകും.
അരുന്ധതി റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.
'നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ്' എന്നായിരുന്നു അവരുടെ ഉത്തരം.
നമുക്കൊരു വ്യക്തിയെ വ്യക്തിയായി പരിഗണിക്കാന്‍ കഴിയുന്നില്ല.
നമുക്ക് തോന്നുന്ന ഇഷ്ടം നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. മാനാഞ്ചിറ മൈതാനത്ത് നമുക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയുമായി വന്നിരിക്കാന്‍ അനുവദിക്കപ്പെടുന്നില്ല.
ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ലല്ലോ. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സദാചാരവാദികള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നില്ലേ?
കല്‍ക്കത്തയില്‍ ചെന്നാല്‍ എത്ര വ്യത്യസ്തമാണ് ആ നഗരമെന്ന് ബോധ്യമാകും. ഏതു സ്ഥലത്തും ഏതു സമയത്തും തോളില്‍ കൈയിട്ടു നടക്കുന്ന കാമുകീകാമുകന്മാരെ കാണാം. കടലകൊറിച്ചും ഐസ്ക്രീം നുകര്‍ന്നും അവര്‍ തങ്ങളുടെ ലോകത്തില്‍ മാത്രമായി ജീവിക്കും. ആരും അവരെ നോക്കാറില്ല. അവര്‍ കുട്ടികള്‍, അവരുടേതായ ലോകത്ത് ജീവിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുക.
മറ്റുള്ളവരുടെ സ്വകാര്യതയില്‍ സ്വന്തം കാമാസക്തിക്ക് അറുതിവരുത്തേണ്ട കാര്യമില്ല. അത്യാവശ്യമുള്ളവര്‍ക്ക് അവിടെ ചുവന്ന തെരുവുകളുണ്ട്. കല്ക്കത്തപോലുള്ള നഗരത്തില്‍ ആരെങ്കിലും മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെങ്കില് ഒരു കാര്യം ഉറപ്പിക്കാം, അത് മലയാളിയായിരിക്കും. ഒരു ഭാഗത്ത് നമ്മുടെ കെട്ടിനിര്‍ത്തിയ ലൈംഗികദാരിദ്ര്യം. മറുഭാഗത്ത് അതിനെ ഒരുതരത്തിലും അംഗീകരിക്കാത്ത നിയമങ്ങള്‍. ആഗോളവത്കരണ കാലത്തിനു യോജിച്ച ലൈംഗികസദാചാരം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ അധ്യാപകരും മതപുരോഹിതരും പരാജയപ്പെട്ടു. അതില്‍നിന്നാണ് യഥാര്‍ഥത്തില്‍ ലൈംഗികപീഡനങ്ങള്‍ ഉണ്ടാവുന്നത്.
ലൈംഗികമായി കുറച്ചുകൂടി തുറന്ന സമൂഹമായിരുന്നെങ്കില്‍, ആരോഗ്യപരമായ സ്ത്രീപുരുഷബന്ധങ്ങള്‍ സാധ്യമായിരുന്നു കേരളത്തിലെങ്കില് 80 ശതമാനം ലൈംഗികപീഡനക്കേസുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെയാണ് അധികാരവുമായി ബന്ധപ്പെട്ട ലൈംഗികപീഡന സംഭവങ്ങള്‍ നടക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന രാഷ്ട്രീയക്കാരെയേ കിട്ടൂ.
നമ്മുടെ അസാന്മാര്‍ഗികപ്രവൃത്തി നിയമം (ഇമ്മോറല്‍ ട്രാഫിക് ആക്ട്) അടിസ്ഥാനപരമായി പൊളിച്ചെഴുതണം. ആണും പെണ്ണും ഉഭയസമ്മതത്തോടെ നടത്തുന്ന ഏത് ഇണചേരലും കുറ്റകരമല്ല എന്നു വിധിക്കണം. അവര്‍ മറ്റൊരാളുടെ ഭാര്യയോ ഭര്‍ത്താവോ എന്നത് പ്രശ്നമാകരുത്.
സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായ കോടതിവിധിപോലെ, ലൈംഗിക തൊഴിലിന്റെ കാര്യത്തില്‍ അവര്‍ ലൈംഗികത ആവശ്യപ്പെടുമ്പോലെ ഒരു തീരുമാനവും ഉത്തരവും ഉണ്ടാകേണ്ടിയിരിക്കുന്നു. ബലപ്രയോഗം പാടില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ സമ്മതത്തോടെത്തന്നെയുള്ള വേഴ്ചയും പാടില്ല.
ലൈംഗികപീഡനക്കേസുകളില്‍ വില്ലനായി ഇപ്പോള്‍ പറയപ്പെടുന്നത് മൊബൈല്‍ ഫോണിനെയാണ്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ രക്ഷിതാക്കള്‍ ഭയക്കുന്നുണ്ട്?
മലയാളിയുടെ കാപട്യം ഏറ്റവും പ്രകടമാകുന്നത് മൊബൈല്‍ ഫോണിന്റെ കാര്യത്തിലാണ്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വേവലാതിയാണ്.
മൊബൈല്‍ ഫോണ്‍ വന്നതോടെ സ്വകാര്യത ഇല്ലാതായി. വിപണിയുടെയും സ്റ്റേറ്റിന്റെയും മുന്നില്‍ നമ്മള് നഗ്നരാണ്. നമ്മള് ഉച്ചരിക്കുന്ന ഓരോ വാക്കും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. അതുപയോഗിച്ച് സ്റ്റേറ്റിന് നമ്മെ തീവ്രവാദിയാക്കാം. സദാചാരവിരുദ്ധനാക്കാം. അത് മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ഭീഷണിതന്നെയാണ്. അതേസമയം, നമ്മുടെ പെണ്‍കുട്ടികള്‍ ഇത്രയും സ്വതന്ത്രകളായ വേറൊരു കാലമില്ല. ഏറ്റവും മനോഹരിയായ സ്ത്രീയാരെന്നതിനെക്കുറിച്ച് ഗോര്‍ക്കി ഇങ്ങനെ ചിന്തിക്കുന്നുണ്ട്, 'ആദ്യപ്രസവം കഴിഞ്ഞ് കുഞ്ഞിനെയും ഒക്കത്തുവെച്ച് ആകാശം നോക്കിയിരിക്കുന്ന സ്ത്രീയാണ് ഏറ്റവും സുന്ദരി'യെന്നാണ് ഗോര്‍ക്കി പറഞ്ഞത്. ഞാനത് തിരുത്തുന്നു. നഗരത്തിലെ തെരുവോരത്തെ മരച്ചുവട്ടില്‍ തനിച്ചുനിന്ന് തന്റെ കാമുകനോടോ സഹപ്രവര്‍ത്തകനോടോ പരിസരം മറന്ന് മൊബൈലില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയാണ് ഏറ്റവും സുന്ദരി.
ഓഫീസിലും കോളേജിലും സാധ്യമാകാത്ത സ്വാതന്ത്ര്യമാണ് അവള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്നത്. എന്തിന് നമ്മുടെ ദാമ്പത്യത്തെത്തന്നെ സഹനീയമാക്കുന്നത് മൊബൈല്‍ ഫോണുകളാണിപ്പോള്‍. വാരന്ത്യത്തിലെ യാന്ത്രികമായ ഇണചേരലിനുശേഷം പോത്തുപോലെ കൂര്‍ക്കംവലിച്ച് കിടന്നുറങ്ങുന്ന ഭര്‍ത്താവിന് എതിരെ തിരിഞ്ഞുകിടന്ന് സഹപ്രവര്‍ത്തകനോ കാമുകനോ ഫോണ്‍ ചെയ്ത്, 'ഞങ്ങളുടെ നാടകം കഴിഞ്ഞു. ഇനി നമുക്ക് അല്പനേരം കൊച്ചുവര്‍ത്തമാനം പറയാം' എന്നു പറയുന്ന സ്ത്രീ. ദാമ്പത്യത്തിന്റെ വിരസത അവള് സഹിക്കുന്നത്് ഇത്തരം അന്തരീക്ഷത്തിലൊക്കെത്തന്നെയാണ്.
ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമവും ഇവിടെ എന്തുകൊണ്ട് നടന്നില്ല?
38 കൊല്ലം മുന്‍പ് ആദ്യമായും അവസാനമായും അത്തരത്തിലൊരു ശ്രമം നടന്നു.
'നാളത്തേക്ക് ഒരു ലൈംഗികസദാചാരം' എന്ന പേരില്‍ ഫാദര്‍ കാപ്പന്റെ ഒരു പുസ്തകം ഇറങ്ങിയിരുന്നു. ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.
അദ്ദേഹത്തിന്റെ അപ്രകാശിതവും അപൂര്‍ണവുമായ ആത്മകഥ ഈയിടെ വായിക്കാന്‍ കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു:
'ലോകത്തില്‍ ഒരു പാപമേയുള്ളൂ. സ്നേഹിക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണത്.'
സ്നേഹിക്കലും സ്നേഹിക്കപ്പെടലും അവകാശമാണ് എന്ന സദാചാരമാണ് മലയാളി അംഗീകരിക്കേണ്ടത്.
കടപ്പാട്: കലാകൌമുദി, മാതൃഭൂമി, മാധ്യമം, ഇന്ത്യ ടുഡേ, കൂടാതെ മുഖ പുസ്തകത്തിലെ സുഹൃത്തുക്കൾ....
എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?
എന്തുകൊണ്ട് ഇത് എന്ന് ഞാന്‍ പലരോടും സംസാരിച്ചിട്ടുണ്ട്. 2500 ആണുങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും തനിക്ക് അവരുടെയെല്ലാം സ്വഭാവം കൃത്യമായി അറിയാമെന്നും പറഞ്ഞിട്ടുള്ള നളിനി ജമീലയുമായി നടത്തിയ വര്‍ത്തമാനം ഓര്‍മവരുന്നു. നളിനി ജമീല പറയുന്നത്് മലയാളിയുടെ പ്രശ്നം കിടപ്പറയിലല്ല എന്നാണ്. കിടപ്പറയ്ക്കു പുറത്താണ്. എന്നാല്‍, കേരളത്തിലെ മരുന്നുകളുടെ പരസ്യം മുഴുവന്‍ കിടപ്പറയിലെ ദൗര്‍ബല്യങ്ങളുമായി ബന്ധപ്പെട്ടതാണ്. കുമാരികല്പം മുതല്‍ മുസ്ലിപവര്‍ എക്സ്ട്രാവരെയുള്ള മരുന്നുകള്‍ മലയാളിക്ക് ലൈംഗികമായി എന്തോ കുഴപ്പമുണ്ട്, അത് ചികിത്സിക്കേണ്ടതാണ് എന്നാണ് നമ്മെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്. നളിനി ജമീല പറയുന്നത്, കിടപ്പറയില്‍പ്പോലും പുരുഷന് പരാജയപ്പെടുന്നത് കിടപ്പറയ്ക്കു പുറത്ത് സ്ത്രീപുരുഷബന്ധം ഇല്ലാത്തതിനാലാണെന്നാണ്. ഓഫീസില്‍ ആണും പെണ്ണും തമ്മില്‍ സഹപ്രവര്‍ത്തകരെന്ന നിലയില്‍ ഒരു ബന്ധം ഉണ്ടാവുന്നില്ല. സഹപാഠികള്‍ എന്ന നിലയില്‍ കോളജില്‍ ആ ബന്ധം സാധ്യമാകുന്നില്ല. കാമുകീകാമുകന്മാര് എന്നതിനപ്പുറമൊരു സ്ത്രീപുരുഷബന്ധം ഉണ്ടാകുന്നില്ല. കിടപ്പറയ്ക്കു പുറത്തുള്ള ബന്ധം സാധാരണനിലയിലായാലേ കിടപ്പറയിലെ ബന്ധവും നേരെയാവുകയുള്ളൂ.
എന്തുകൊണ്ടാവാം കേരളത്തില്‍ ലൈംഗികപീഡനക്കേസുകള്‍ ഇങ്ങനെ വല്ലാതെ വര്‍ധിച്ചുവരുന്നത്?
മലയാളി വലിയതോതില്‍ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്നു. പ്രത്യേകിച്ചും 50 വയസ്സ് കഴിഞ്ഞവര്‍. കേരളത്തിലുണ്ടാവുന്ന സ്ത്രീപീഡനക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ ചെറുപ്പക്കാരല്ല. കോളേജില്‍ പഠിക്കുന്ന കുട്ടികളല്ല. നാല്പത് നാല്പത്തഞ്ച് വയസ്സുകഴിഞ്ഞ, വിവാഹിതരായ, കുഞ്ഞുങ്ങളുള്ള ആള്‍ക്കാരാണ്
എന്തുപറ്റി നമ്മുടെ മധ്യവയസ്ക്കര്‍ക്ക്? ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. കിടപ്പറപ്രശ്നം മാത്രമേ നാം ചര്‍ച്ച ചെയ്യുന്നുള്ളൂ. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധമെന്നത് വാരാന്ത്യങ്ങളില്‍ മാത്രം നടക്കുന്ന ഒരു അനുഷ്ഠാനം എന്നതിനപ്പുറത്തേക്ക് പോകുന്നില്ല.
കല്യാണം കഴിക്കുന്നതോടെ പ്രണയം നഷ്ടപ്പെടുന്നു. നമ്മുടെ പ്രണയങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും കൂടുതല്‍ കൂടുതല്‍ മനോഹരമാക്കാനുമുള്ള യാതൊരു ശ്രമവും ഇവിടെ നടക്കുന്നില്ല. പുരുഷന്മാര്ക്ക് അതില്‍ തീരെ താത്പര്യമില്ല. സ്ത്രീക്ക് താത്പര്യമുണ്ടായാലും നടക്കില്ല. കുടുംബമായി, കുഞ്ഞുങ്ങളായി, അതിന്റെ ബാധ്യതകളായി, ഭാവി കെട്ടിപ്പടുക്കലിന്റെ പ്രശ്നമായി. വ്യക്തിയെന്നത് ചോരയും നീരുമുള്ള മനുഷ്യനാണെന്ന യാഥാര്‍ഥ്യം നാം മറന്നുപോകുന്നു.
ഇത് കേരളത്തിന്റെ മാത്രം പ്രശ്നമാണെന്ന് പറയാനാകുമോ?
മറ്റു സംസ്ഥാനങ്ങളില്‍ സ്ത്രീക്കും പുരുഷനും ബസ്സില്‍ ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം. ഇവിടെ അത് തെറ്റാണ്. പാപമാണ്. ഓഫീസിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ സൗഹൃദം അനുവദിക്കില്ല. ഉണ്ടായാല്‍ അത് അപവാദപ്രചരണത്തിന് വഴിവെക്കും. ഈയിടെ കേരളത്തിലെത്തിയ ഏതോ വിദേശവനിത അദ്ഭുതത്തോടെ ചോദിച്ചുവത്രേ 'ഇത് സ്വവര്‍ഗരതിക്കാരുടെ നാടാണോ'യെന്ന്.
സാധാരണനിലയിലുള്ള സമൂഹത്തില്‍ നിങ്ങള്‍ക്ക് പലതരത്തിലുള്ള സുഹൃത്തുക്കളുണ്ടാവും. ഭാര്യയോടൊപ്പം കാമുകിയും ഉണ്ടാവാം. മനസ്സ് പങ്കുവെക്കുന്ന സുഹൃത്തുക്കളുണ്ടാവും. സഹപാഠികളുണ്ടാവും. അതില്‍ ആണും പെണ്ണുമുണ്ടാവും.
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുകയാണ് നാം. അത്തരം ബന്ധങ്ങള്‍ക്കിടയിലേക്ക് ടോര്ച്ചടിച്ചുനോക്കാന് പോലീസിന് അധികാരം നല്‍കുന്നത് ഇവിടത്തെ ഇമ്മോറല്‍ ട്രാഫിക് ആക്ട് ആണ്. ആ നിയമത്തിന്റെ ബലത്തില്‍ പോലീസ് ആരേയും വഴിയില്‍ തടഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റ് ചോദിക്കാന്‍ ധൈര്യപ്പെടും. ബീച്ചില്‍വെച്ച് സംസാരിച്ചിരുന്നതിന് ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തും. എന്തിനേറെ ചിലപ്പോള്‍ കല്യാണത്തിന് നിര്ബന്ധിക്കുകവരെ ചെയ്യും.
കേരളത്തിന്റെ സംസ്കാരം സദാചാരത്തിലൂന്നിയുള്ളതാണെന്നാണ് സദാചാരവാദികള്‍ അവകാശപ്പെടുന്നത്. അത് ശരിയല്ലേ?
യഥാര്‍ഥത്തില്‍ കേരളത്തിന്റെ സംസ്കാരം അങ്ങനെയായിരുന്നില്ല. അവിഹിതബന്ധങ്ങളും അവിഹിതഗര്‍ഭവും കേരളത്തില്‍ സാധാരണമായിരുന്നു. ഒരു ഗര്ഭസത്യഗ്രഹത്തിനപ്പുറത്തേക്കൊന്നും അത് പോകില്ല. ഗര്ഭസത്യഗ്രഹങ്ങള്പോലും നഷ്ടപരിഹാരം വാങ്ങിക്കൊടുക്കാന്വേണ്ടിയുള്ളതായിരുന്നു.
ഇണചേരുന്ന എല്ലാ പെണ്ണും കാമുകിയാകണമെന്നും ഗര്‍ഭിണിയാകുന്ന എല്ലാ പെണ്ണിനേയും കല്യാണം കഴിക്കണമെന്നും കേരളീയസമൂഹം ഒരുകാലത്തും ശഠിച്ചിരുന്നില്ല. അടുത്തകാലത്താണ് ഇങ്ങനെയൊരു സദാചാരചിന്ത നമ്മുടെയിടയില്‍ ഉണ്ടായിട്ടുള്ളത്.
പോലീസ് ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാടുകളും നടപടികളും വ്യക്തിഹത്യയിലേക്ക് നയിക്കുന്നില്ലേ?
പോലീസിന്റെതന്നെ ലൈംഗിക അസംതൃപ്തി ഒരുതരത്തില്‍ അവരെ സാഡിസത്തിലേക്ക് നയിക്കുന്നുണ്ട്. പോലീസിനുള്ളില്‍ത്തന്നെ ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയമാണത്. പട്ടാളക്കാരെ അതിന്റെ സംവിധാനം മനുഷ്യരായി പരിഗണിക്കുന്നുണ്ട്. പട്ടാളത്തില്‍ ജോലി ചെയ്യുമ്പോഴും വിരമിച്ചാലും അവന് നല്ല മദ്യം കൊടുക്കും. മിക്ക പട്ടാള ക്യാമ്പുകള്ക്കടുത്തും ഒരു ചുവന്നതെരുവുണ്ടാകും. ലൈംഗികമായ പട്ടിണി പട്ടാളക്കാരന് അനുഭവിക്കേണ്ടിവരുന്നില്ല. അത് അനുഭവിക്കുന്ന സ്ഥലങ്ങളിലും ഘട്ടങ്ങളിലുമെല്ലാം സ്പെഷ്യല്‍ ഡ്യൂട്ടിക്കിടയില്‍ അവര്‍ ലൈംഗികപീഡനം നടത്തിയിട്ടുമുണ്ട്. പോലീസ് അനുഭവിക്കുന്ന ഈ ലൈംഗികപട്ടിണിയുടെ ബഹിര്‍സ്ഫുരണമാണ് പല പോലീസ് മര്ദനങ്ങളെത്തുടര്ന്നും ഉണ്ടാകുന്ന പീഡന ആരോപണങ്ങള്‍. ഇത് ചര്‍ച്ച ചെയ്യേണ്ടതും പരിഹരിക്കേണ്ടതുമായ വിഷയംതന്നെയാണ്. അവിഹിത ലൈംഗികബന്ധം ആരോപിക്കുന്ന സംഭവങ്ങളില്‍ പോലീസ് അസൂയകൊണ്ടോ കുശുമ്പുകൊണ്ടോ അധികാരം ഉപയോഗിച്ചുള്ള ക്രൂരതയോടെയാണ് പ്രവര്‍ത്തിക്കാറുള്ളത്.
നാട്ടുകാരുടെ സദാചാരബോധം?
ആള്‍ക്കൂട്ടത്തിന് ഭ്രാന്തുപിടിക്കുന്നതും ഭീകരമായ പ്രശ്നം തന്നെയാണ്. ആള്‍ക്കൂട്ടം സദാചാരത്തിന്റെ പുണ്യാളന്മാരായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. എന്റെ ഓര്‍മയിലുള്ള ഒരു ഉദാഹരണം പറയാം
ഞാന്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ വീട്ടിനടുത്ത് ഒരു സംഭവമുണ്ടായി. അവിടെ യുവതിയായ വിധവയും കുഞ്ഞും താമസിക്കുന്നുണ്ടായിരുന്നു. ഭര്‍ത്താവ് മരിച്ചതിനുശേഷം അവര്‍ വേറെ വിവാഹം കഴിച്ചിരുന്നില്ല. ആദ്യവിവാഹംകൊണ്ടുതന്നെ മടുത്തിരിക്കാം. അടുത്തുള്ള എസ്റ്റേറ്റില്‍ ജോലിക്കു പോകുന്നതിനാല്‍ അവര്‍ ആരുടെയും ഒത്താശയും സഹായവും കൂടാതെയാണ് ജീവിച്ചിരുന്നത്. അങ്ങനെ സ്വന്തം കാലില്‍ നില്ക്കുന്ന ഏതു സ്ത്രീക്കുമെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്‍ അവര്‍ക്കെതിരെയും ഉണ്ടായി. ഒരുനാള്‍ പാതിരയ്ക്ക് എന്റെ അച്ഛനുള്‍പ്പെടെയുള്ളവര്‍ അവരുടെ വീടുവളഞ്ഞു. അവരുടെ ജാരനെ കൈയോടെ പിടികൂടി. അത് എസ്റ്റേറ്റിലെ മേസ്തിരിയായിരുന്നു. അതൊന്നുമല്ല പ്രസക്തമായ കാര്യം.
പിറ്റേദിവസം ചായപ്പീടികയില്‍ നടന്ന സംഭാഷണം എനിക്കിന്നും ഓര്‍മയുണ്ട്.
'ആ അപരാധിച്ചി... ആ കൂത്തിച്ചി... ആ പൊലയാടിച്ചി... അവള് മറ്റുള്ളവര്‍ക്ക് കൊണ്ടക്കൊടുക്കുന്നു. ഇവിടെ ഞങ്ങളാരും ആണുങ്ങളല്ലേ...'
ഇതായിരുന്നു പ്രതികരണം. ആള്‍ക്കുട്ടത്തിന്റെ മനഃശാസ്ത്രം അങ്ങനെയാണ്. തങ്ങള്‍ക്ക് തരാത്ത ഒന്നും മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ പാടില്ല. പങ്കുവെക്കുകയാണെങ്കില്‍ എല്ലാവര്ക്കും പങ്കുവെക്കണം.
------------------------------------------------------------------
വേറൊരര്ഥത്തിലുള്ള സോഷ്യലിസ്റ്റ് വാദം!
ഇത് ഒരിടത്തുമാത്രം സംഭവിക്കുന്നതല്ല. ലൈംഗികതയുടെ കാര്യത്തില്‍ മാത്രം സംഭവിക്കുന്നതല്ല. എല്ലായിടത്തും നന്നായി ഇങ്ങനെ സംഭവിക്കുന്നു. ഇതിനെ രൂക്ഷമാക്കുന്ന അനേകം ഘടകങ്ങളുണ്ട്.
ഉദാഹരണത്തിന് ലൗജിഹാദ്. പത്രക്കാരും ചാനലുകാരും വിചാരിക്കുന്നതിനേക്കാളൊക്കെ അപ്പുറത്തേക്ക് ലൗജിഹാദ് വിവാദത്തിന്റെ പ്രത്യാഘാതം സമൂഹത്തിന്റെ താഴേക്കിടയിലേക്ക് എത്തിയിരിക്കുന്നു. സാധാരണക്കാരായ ജനങ്ങളില്‍ അത് വലിയ രൂപത്തിലുള്ള വിള്ളലുകളും അവിശ്വാസവും സംശയവും വളര്‍ത്തിയിരിക്കുന്നു.
ഞാന്‍തന്നെ കഴിഞ്ഞമാസം അത്തരമൊരു കുഴപ്പത്തില്‍പ്പെട്ടു. എന്റെ മകള്‍ക്ക് അവളുടെ കുറച്ചു നല്ല ഫോട്ടോകള്‍ വേണ്ടിയിരുന്നു. എന്റെ സുഹൃത്തായ ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കാമെന്ന് സമ്മതിച്ചു. ഞങ്ങള്‍ ബീച്ചില്‍ പോയി. ഫോട്ടോഗ്രാഫറുടെ ഭാര്യയും മകളുമുണ്ടായിരുന്നു. ഫോട്ടോഗ്രാഫര്‍ മകളുടെ ഫോട്ടോയെടുക്കുന്ന സമയത്ത് തൊട്ടടുത്ത് ഞാനും ഫോട്ടോഗ്രാഫറുടെ കുടുംബവും സംസാരിച്ചു നിന്നു.
അവരുടെ തലയില്‍ സാരി ചുറ്റിയിരുന്നതിനാല്‍ അവര്‍ മുസ്ലിമാണെന്ന് തിരിച്ചറിയുമായിരുന്നു. ഒരു മുസ്ലിം സ്ത്രീയും രണ്ട് ആണുങ്ങളും ചേര്‍ന്ന് ഒരു അമുസ്ലിം പെണ്‍കുട്ടിയുടെ ഫോട്ടോയെടുക്കുന്നതിലെ 'സദാചാരക്കേടു' രുചിക്കാത്തതിനാലാവാം ഞങ്ങള്‍ക്കു ചുറ്റും ആളുകള്‍ പതുക്കെപ്പതുക്കെ കൂടാന്‍ തുടങ്ങി. പത്തമ്പതോളം ആളുകള്‍.
അവരുടെ കണ്ണുകളില്‍ പകയുണ്ടായിരുന്നു. അവര്‍ എന്തും ചെയ്യുമായിരുന്നു. ഇതിനിടയില്‍ ചാനല്‍ ചര്‍ച്ചകളിലും മറ്റും എന്നെ കണ്ടതുകൊണ്ടായിരിക്കാം ഒരാള്‍ എന്നെ തിരിച്ചറിഞ്ഞു. 'നിങ്ങളെന്താ ഇവിടെ?' എന്നു ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. അയാളുടെ കൃപകൊണ്ട് ഞങ്ങള്‍ രക്ഷപ്പെട്ടു. പലപ്പോഴും ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയപ്പെടാന്‍ ആഗ്രഹിക്കാത്തവനാണ് ഞാന്‍. അത് ഒരുതരത്തിലുള്ള ചമ്മലുണ്ടാക്കും.
എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിഞ്ഞതിന്റെ ആശ്വാസം അനുഭവിച്ചത് അന്നായിരുന്നു. എന്തെങ്കിലും സംഭവിച്ചശേഷം പിറ്റേന്ന് യാഥാര്‍ഥ്യം പുറത്തറിഞ്ഞതുകൊണ്ടായില്ലല്ലോ.
മലയാളിയുടെ കാപട്യമാണോ ഇത് സൂചിപ്പിക്കുന്നത്?
മലയാളി കാപട്യത്തിന്റെ സമൂഹമായി മാറിയിരിക്കുന്നു. അത് പ്രകടമാവുന്നത് പ്രണയവും സദാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ്.
നിത്യചൈതന്യയതി അവസാനകാലത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്, കുഞ്ഞുങ്ങളെക്കുറിച്ച്, മാനാഭിമാനത്തെക്കുറിച്ച് വേവലാതിയില്ലാതെ സ്വയം ഒരു തീരുമാനമെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിലെ ദാമ്പത്യങ്ങളില്‍ 90 ശതമാനവും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നുപോകുമെന്നായിരുന്നു യതിയുടെ നിരീക്ഷണം.
ഇപ്പോള്‍ കേരളത്തിലുണ്ടാകുന്ന വിവാഹമോചനങ്ങളുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 350 ശതമാനം കൂടുതലായിരിക്കുന്നു വിവാഹമോചനങ്ങള്‍. ഈ വിവാഹമോചനങ്ങളുടെ പ്രത്യേകത അതില്‍ 80 ശതമാനവും സ്ത്രീയുടെ മുന്‍കയ്യില്‍ നടക്കുന്നുവെന്നതാണ്. നേരത്തെ അങ്ങനെയല്ല. ആണുങ്ങള് കുടുംബമുപേക്ഷിച്ചു പോവുന്നതിന്റെ പ്രശ്നമായിരുന്നു.
ഇത് കുടുംബബന്ധങ്ങളുടെ സുസ്ഥിരതയെ ദോഷമായി ബാധിക്കില്ലേ?
അത് പോസിറ്റീവ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇത്രയൊക്കെ സഹിക്കേണ്ടതില്ല നമ്മുടെ സ്ത്രീകള്‍. സ്ത്രീകളുടെ മാത്രം ചെലവില്‍ നിലനിര്‍ത്തേണ്ട ഒന്നല്ല ദാമ്പത്യം.
കേരളത്തില്‍ ഫെമിനിസം പ്രവര്‍ത്തിക്കുന്ന ഒരു രീതിമുലം ഇവിടെ സ്ത്രീകള്‍ക്ക് നിവര്ന്നുനില്ക്കാന് കഴിഞ്ഞു. താനൊരു വ്യക്തിയാണെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങളും പ്രധാനമാണ് എന്നും തീരുമാനിക്കാനുള്ള ശേഷി തനിക്കുണ്ടെന്നുമുള്ള അവസ്ഥയിലേക്ക് അവര്‍ ശാക്തീകരിക്കപ്പെട്ടു. ഇവര്‍ അജിതയേയും സാറാ ജോസഫിനെയും കണ്ടിട്ടുണ്ടാവില്ല. അവരുടെ പേരുപോലും കേട്ടിട്ടുണ്ടാവില്ല. ഒരു സമരത്തിലും പങ്കെടുത്തിട്ടുണ്ടാവില്ല. എങ്കിലും സ്ത്രീ സ്വന്തം ശക്തി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇവിടെ നടക്കുന്ന വിവാഹമോചനങ്ങള്പോലും കാണിക്കുന്നത് അതാണ്.
സ്ത്രീകള്‍ക്കിടയില്‍ ഫെമിനിസം പ്രവര്‍ത്തിച്ചപോലെ ആണ്‍കുട്ടികളില്‍ പ്രവര്‍ത്തിക്കേണ്ട ഒരു പ്രസ്ഥാനം ഉണ്ടാവേണ്ടിയിരിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളും യുവതികളും ഉണ്ണിയാര്ച്ചമാരാവുമ്പോള് ആണ്‍കുട്ടികള്‍ പലപ്പോഴും കുഞ്ഞിരാമന്മാര്തന്നെയാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് എങ്ങനെ ഇണയോടും ഭാര്യയോടും കാമുകിയോടും പെരുമാറണമെന്ന് ആണുങ്ങളെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനം ആവശ്യമാണ്.
എന്തുകൊണ്ടാണ് പാകതയും പക്വതയും വന്നവര്‍ എന്ന് നാം വിശ്വസിക്കുന്നവര്‍ ലൈംഗികപീഡന ആരോപണങ്ങളില്പ്പെടുന്നത്?
ഏതാണ്ട് 45 നു മുകളില്‍ പ്രായമുള്ള ആണുങ്ങളിലാണ് ലൈംഗിക അസംതൃപ്തി ഏറ്റവും കൂടുതല്‍ ഉള്ളത്. എന്റെ ഒരു സുഹൃത്ത്, സാംസ്കാരികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞ, ഭയന്ന, കാര്യം പറയാം.
അദ്ദേഹം ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കുന്ന തന്റെ മകളുടെ കല്യാണം നടത്താന്‍ തീരുമാനിച്ചു. എനിക്ക് വലിയ അദ്ഭുതമായി.
'എന്തിനാണ് നിങ്ങള്‍ ഇത്ര ധൃതിപിടിച്ച് മകളെ കെട്ടിച്ചുവിടുന്നത്?' ഞാന്‍ ചോദിച്ചു.
'ഒരു സ്ത്രീപീഡനക്കേസില്‍ പ്രതിയാകേണ്ട എന്നു വിചാരിച്ചിട്ടാണ്' എന്നായിരുന്നു ഉത്തരം.
'നിങ്ങളുടെ മകളെക്കുറിച്ച് നിങ്ങള്‍ക്ക് ഇങ്ങനെയാണോ അഭിപ്രായം?' ഞാന്‍ ചോദിച്ചു.
'എന്റെ മകളെക്കുറിച്ചുള്ളതല്ല കമന്റ്. എന്നെക്കുറിച്ചുതന്നെയാണ്. എനിക്ക് 45 കഴിഞ്ഞു.' അദ്ദേഹം പറഞ്ഞു.
45 കഴിഞ്ഞ ഏതൊരു മലയാളി ആണും ഏതു സമയത്തും ഒരു പീഡനക്കേസില്‍ പ്രതിയാവാം. 45 കഴിഞ്ഞ ആണുങ്ങളില്‍ പിടിക്കപ്പെട്ട ഒരു കുഞ്ഞാലിക്കുട്ടിയും രാജ്മോഹനും പിടിക്കപ്പെടാത്ത കുഞ്ഞാലിക്കുട്ടിയും രാജ്മോഹന്മാരുമേയുള്ളൂ.
എന്തുകൊണ്ടാണ് ഒരു തലമുറ എന്ന നിലയില്‍ നമ്മള് ലൈംഗികമായി ചീഞ്ഞുപോയത്?
അതിനു പല കാരണങ്ങള്‍ ഉണ്ട്. നമ്മൊളൊക്കെ പഠിച്ചുവന്നത് ഒരു ക്രിസ്ത്യന്‍ സദാചാരത്തില്‍നിന്നാണ്. 'സെക്സ് പാപമാണ്. ഇണ നരകമാണ്' എന്നുള്ള സദാചാരം. അതേസമയം നമ്മുടെ മാധ്യമങ്ങളും നമ്മുടെ ചുറ്റുപാടുകളും നമ്മള് കഴിക്കുന്ന ഭക്ഷണവും നമ്മെ കൂടുതല്‍ കൂടുതല്‍ കാമാതുരമാക്കുന്നുണ്ട്. ഇതിന്റെ സംഘര്‍ഷമാണ് നാം അനുഭവിക്കുന്നത്.
പെണ്‍കുട്ടികള്‍ ഋതുമതികളാവുന്നത് നോക്കിയാല്‍ മതി. പണ്ട് പെണ്‍കുട്ടികള്‍ ഋതുമതികളാവുന്നത് ഒമ്പതാംക്ലാസ്സിലും പത്താംക്ലാസ്സിലുമായിരുന്നു. ഇന്നത് നാലിലും അഞ്ചിലുമായിരിക്കുന്നു. നമ്മുടെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പെട്ടെന്ന് വലുതാവുന്നു. ഋതുമതിയായ ഒരു പെണ്‍കുട്ടിക്ക് കൊടുക്കാവുന്ന ഒരു പുസ്തകം ഇന്ന് മലയാളത്തില്‍ ഇല്ല. നീ വലുതായിരിക്കുന്നു. നിന്റെ ശരീരത്തില്‍ ഇന്നയിന്ന മാറ്റങ്ങളാണ് വരുന്നത്. ഇണയുമായി പെരുമാറുമ്പോള്‍ എടുക്കേണ്ട ജാഗ്രതകള്‍ എന്തൊക്കെയാണ് എന്ന് മകള്‍ക്കോ സഹോദരിക്കോ വായിക്കാന്‍ കൊടുക്കാവുന്ന പുസ്തകം മലയാളത്തില്‍ ഇല്ല.
മലയാളി അഭിമുഖീകരിക്കാന്‍ മടിക്കുന്ന വിഷയമാണോ ലൈംഗികത?
നമുക്കൊരു ശരീരവും ഉണ്ട് എന്ന് അംഗീകരിക്കാന്‍ മലയാളി ഒരുക്കമല്ല. മഞ്ഞുപോലൊരു പെണ്‍കുട്ടി മുതല്‍ കാണാക്കണ്മണി വരെയുള്ള സിനിമകള്‍ അവഗണിക്കപ്പെട്ടതിന്റെ ഒരു വശം ഇതാണ്. മലയാളിക്ക് ലൈംഗികമായി കണ്ണാടി നോക്കാന്‍ ധൈര്യമില്ല. കഴിഞ്ഞ ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലില്‍ കണ്ട ആയുസ്സിന്റെ പുസ്തകം ഉദാഹരണം. ഉടലുകള്‍ എന്തുകൊണ്ട് പാപം ചെയ്യുന്നു എന്ന തീപിടിച്ച ആധിയാണ് ആ നോവല്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, 25 കൊല്ലം വേണ്ടിവന്നു ആ നോവലിന് വായന കിട്ടാന്‍.
മലയാളി ഇപ്പോഴും അഭിമുഖീകരിക്കാന്‍ മടിക്കുന്നത് സ്വന്തം ലൈംഗികതയെയാണ്. അതുകൊണ്ട് സംഭവിക്കുന്നത് ഇണയുടെ മുന്നില്‍ നിവര്ന്നുനില്ക്കാനുള്ള ധൈര്യം ചോര്‍ന്നുപോകലാണ്.
പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ പറയും, കണ്ണില്‍ നോക്കി വേണം ചിയേഴ്സ് പറയാനെന്ന്. ഒരു പെണ്‍കുട്ടിയുടെ കണ്ണില്‍ നോക്കാന്‍ ധൈര്യമില്ലാത്ത ജനതയാണ് നമ്മുടേത്. മറ്റൊരാളുടെ കണ്ണില്‍ നോക്കിയാല്‍ നമ്മുടെ കള്ളത്തരം വെളിച്ചത്താകും.
അരുന്ധതി റോയി കോഴിക്കോട്ടെത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പത്രലേഖകരെ അഭിമുഖീകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്താണ് കാരണമെന്ന് ചോദിച്ചു.
'നിങ്ങളുടെ ബ്ലഡി ജേര്‍ണലിസ്റ്റ്സ് എന്റെ മുഖത്തല്ല നോക്കുക, മാറിലേക്കാണ്' എന്നായിരുന്നു അവരുടെ ഉത്തരം.
നമുക്കൊരു വ്യക്തിയെ വ്യക്തിയായി പരിഗണിക്കാന്‍ കഴിയുന്നില്ല.
നമുക്ക് തോന്നുന്ന ഇഷ്ടം നമുക്ക് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. മാനാഞ്ചിറ മൈതാനത്ത് നമുക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയുമായി വന്നിരിക്കാന്‍ അനുവദിക്കപ്പെടുന്നില്ല.
ഇത് കേരളത്തിലെ മാത്രം പ്രശ്നമല്ലല്ലോ. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സദാചാരവാദികള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നില്ലേ?
കല്‍ക്കത്തയില്‍ ചെന്നാല്‍ എത്ര വ്യത്യസ്തമാണ് ആ നഗരമെന്ന് ബോധ്യമാകും. ഏതു സ്ഥലത്തും ഏതു സമയത്തും തോളില്‍ കൈയിട്ടു നടക്കുന്ന കാമുകീകാമുകന്മാരെ കാണാം. കടലകൊറിച്ചും ഐസ്ക്രീം നുകര്‍ന്നും അവര്‍ തങ്ങളുടെ ലോകത്തില്‍ മാത്രമായി ജീവിക്കും. ആരും അവരെ നോക്കാറില്ല. അവര്‍ കുട്ടികള്‍, അവരുടേതായ ലോകത്ത് ജീവിക്കാന്‍ അനുവദിക്കുകയാണ് ചെയ്യുക.
മറ്റുള്ളവരുടെ സ്വകാര്യതയില്‍ സ്വന്തം കാമാസക്തിക്ക് അറുതിവരുത്തേണ്ട കാര്യമില്ല. അത്യാവശ്യമുള്ളവര്‍ക്ക് അവിടെ ചുവന്ന തെരുവുകളുണ്ട്. കല്ക്കത്തപോലുള്ള നഗരത്തില്‍ ആരെങ്കിലും മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്നുണ്ടെങ്കില് ഒരു കാര്യം ഉറപ്പിക്കാം, അത് മലയാളിയായിരിക്കും. ഒരു ഭാഗത്ത് നമ്മുടെ കെട്ടിനിര്‍ത്തിയ ലൈംഗികദാരിദ്ര്യം. മറുഭാഗത്ത് അതിനെ ഒരുതരത്തിലും അംഗീകരിക്കാത്ത നിയമങ്ങള്‍. ആഗോളവത്കരണ കാലത്തിനു യോജിച്ച ലൈംഗികസദാചാരം രൂപപ്പെടുത്തുന്നതില്‍ നമ്മുടെ അധ്യാപകരും മതപുരോഹിതരും പരാജയപ്പെട്ടു. അതില്‍നിന്നാണ് യഥാര്‍ഥത്തില്‍ ലൈംഗികപീഡനങ്ങള്‍ ഉണ്ടാവുന്നത്.
ലൈംഗികമായി കുറച്ചുകൂടി തുറന്ന സമൂഹമായിരുന്നെങ്കില്‍, ആരോഗ്യപരമായ സ്ത്രീപുരുഷബന്ധങ്ങള്‍ സാധ്യമായിരുന്നു കേരളത്തിലെങ്കില് 80 ശതമാനം ലൈംഗികപീഡനക്കേസുകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ഇതിന്റെ ഭാഗമായിത്തന്നെയാണ് അധികാരവുമായി ബന്ധപ്പെട്ട ലൈംഗികപീഡന സംഭവങ്ങള്‍ നടക്കുന്നത്. ഒരു കാര്യം വ്യക്തമായി പറയാം. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന രാഷ്ട്രീയക്കാരെയേ കിട്ടൂ.
നമ്മുടെ അസാന്മാര്‍ഗികപ്രവൃത്തി നിയമം (ഇമ്മോറല്‍ ട്രാഫിക് ആക്ട്) അടിസ്ഥാനപരമായി പൊളിച്ചെഴുതണം. ആണും പെണ്ണും ഉഭയസമ്മതത്തോടെ നടത്തുന്ന ഏത് ഇണചേരലും കുറ്റകരമല്ല എന്നു വിധിക്കണം. അവര്‍ മറ്റൊരാളുടെ ഭാര്യയോ ഭര്‍ത്താവോ എന്നത് പ്രശ്നമാകരുത്.
സ്വവര്‍ഗരതിയുടെ കാര്യത്തില്‍ ഉണ്ടായ കോടതിവിധിപോലെ, ലൈംഗിക തൊഴിലിന്റെ കാര്യത്തില്‍ അവര്‍ ലൈംഗികത ആവശ്യപ്പെടുമ്പോലെ ഒരു തീരുമാനവും ഉത്തരവും ഉണ്ടാകേണ്ടിയിരിക്കുന്നു. ബലപ്രയോഗം പാടില്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ സമ്മതത്തോടെത്തന്നെയുള്ള വേഴ്ചയും പാടില്ല.
ലൈംഗികപീഡനക്കേസുകളില്‍ വില്ലനായി ഇപ്പോള്‍ പറയപ്പെടുന്നത് മൊബൈല്‍ ഫോണിനെയാണ്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ രക്ഷിതാക്കള്‍ ഭയക്കുന്നുണ്ട്?
മലയാളിയുടെ കാപട്യം ഏറ്റവും പ്രകടമാകുന്നത് മൊബൈല്‍ ഫോണിന്റെ കാര്യത്തിലാണ്. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് വേവലാതിയാണ്.
മൊബൈല്‍ ഫോണ്‍ വന്നതോടെ സ്വകാര്യത ഇല്ലാതായി. വിപണിയുടെയും സ്റ്റേറ്റിന്റെയും മുന്നില്‍ നമ്മള് നഗ്നരാണ്. നമ്മള് ഉച്ചരിക്കുന്ന ഓരോ വാക്കും റിക്കാര്‍ഡ് ചെയ്യപ്പെടുന്നു. അതുപയോഗിച്ച് സ്റ്റേറ്റിന് നമ്മെ തീവ്രവാദിയാക്കാം. സദാചാരവിരുദ്ധനാക്കാം. അത് മൊബൈല്‍ ഫോണ്‍ ഉയര്‍ത്തുന്ന ഭീഷണിതന്നെയാണ്. അതേസമയം, നമ്മുടെ പെണ്‍കുട്ടികള്‍ ഇത്രയും സ്വതന്ത്രകളായ വേറൊരു കാലമില്ല. ഏറ്റവും മനോഹരിയായ സ്ത്രീയാരെന്നതിനെക്കുറിച്ച് ഗോര്‍ക്കി ഇങ്ങനെ ചിന്തിക്കുന്നുണ്ട്, 'ആദ്യപ്രസവം കഴിഞ്ഞ് കുഞ്ഞിനെയും ഒക്കത്തുവെച്ച് ആകാശം നോക്കിയിരിക്കുന്ന സ്ത്രീയാണ് ഏറ്റവും സുന്ദരി'യെന്നാണ് ഗോര്‍ക്കി പറഞ്ഞത്. ഞാനത് തിരുത്തുന്നു. നഗരത്തിലെ തെരുവോരത്തെ മരച്ചുവട്ടില്‍ തനിച്ചുനിന്ന് തന്റെ കാമുകനോടോ സഹപ്രവര്‍ത്തകനോടോ പരിസരം മറന്ന് മൊബൈലില്‍ സംസാരിക്കുന്ന പെണ്‍കുട്ടിയാണ് ഏറ്റവും സുന്ദരി.
ഓഫീസിലും കോളേജിലും സാധ്യമാകാത്ത സ്വാതന്ത്ര്യമാണ് അവള്‍ക്ക് മൊബൈല്‍ ഫോണിലൂടെ ലഭിക്കുന്നത്. എന്തിന് നമ്മുടെ ദാമ്പത്യത്തെത്തന്നെ സഹനീയമാക്കുന്നത് മൊബൈല്‍ ഫോണുകളാണിപ്പോള്‍. വാരന്ത്യത്തിലെ യാന്ത്രികമായ ഇണചേരലിനുശേഷം പോത്തുപോലെ കൂര്‍ക്കംവലിച്ച് കിടന്നുറങ്ങുന്ന ഭര്‍ത്താവിന് എതിരെ തിരിഞ്ഞുകിടന്ന് സഹപ്രവര്‍ത്തകനോ കാമുകനോ ഫോണ്‍ ചെയ്ത്, 'ഞങ്ങളുടെ നാടകം കഴിഞ്ഞു. ഇനി നമുക്ക് അല്പനേരം കൊച്ചുവര്‍ത്തമാനം പറയാം' എന്നു പറയുന്ന സ്ത്രീ. ദാമ്പത്യത്തിന്റെ വിരസത അവള് സഹിക്കുന്നത്് ഇത്തരം അന്തരീക്ഷത്തിലൊക്കെത്തന്നെയാണ്.
ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമവും ഇവിടെ എന്തുകൊണ്ട് നടന്നില്ല?
38 കൊല്ലം മുന്‍പ് ആദ്യമായും അവസാനമായും അത്തരത്തിലൊരു ശ്രമം നടന്നു.
'നാളത്തേക്ക് ഒരു ലൈംഗികസദാചാരം' എന്ന പേരില്‍ ഫാദര്‍ കാപ്പന്റെ ഒരു പുസ്തകം ഇറങ്ങിയിരുന്നു. ലൈംഗികതയെ അഭിമുഖീകരിക്കാന്‍ മലയാളിയെ പ്രാപ്തനാക്കാനുള്ള ഒരു ശ്രമമായിരുന്നു അത്.
അദ്ദേഹത്തിന്റെ അപ്രകാശിതവും അപൂര്‍ണവുമായ ആത്മകഥ ഈയിടെ വായിക്കാന്‍ കഴിഞ്ഞു. അതില്‍ ഇങ്ങനെ പറയുന്നു:
'ലോകത്തില്‍ ഒരു പാപമേയുള്ളൂ. സ്നേഹിക്കാനുള്ള അവകാശം നിഷേധിക്കുക എന്നതാണത്.'
സ്നേഹിക്കലും സ്നേഹിക്കപ്പെടലും അവകാശമാണ് എന്ന സദാചാരമാണ് മലയാളി അംഗീകരിക്കേണ്ടത്.
കടപ്പാട്: കലാകൌമുദി, മാതൃഭൂമി, മാധ്യമം, ഇന്ത്യ ടുഡേ, കൂടാതെ മുഖ പുസ്തകത്തിലെ സുഹൃത്തുക്കൾ....